2013 ജൂൺ 18, ചൊവ്വാഴ്ച

ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?

.................. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷ്ന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:
2006 ല്‍ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ അയ്യരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വാതക വില 2.34 ഡോളര്‍/എം.എം ബി.ടി.യു വില്‍ നിന്ന് 4.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയരുകയും റിലയന്‍സിന്റെ ലാഭം 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല. വാതക വില 4.2 ഡോളര്‍/എം.എം ബി.ടി.യുവില്‍ നിന്ന് 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ പുതിയ ആവശ്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇങ്ങനെ സര്‍ക്കാറിനെ പ്രീണിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും സാമ്പത്തിക ലാഭമുണ്ടാക്കുകയും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയുമാണ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യവസായ ഭീമന്‍ ചെയ്യുന്നത്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിനും ഇത്തരത്തില്‍ റിലയന്‍സുമായി അവിശുദ്ധ ബന്ധമുണ്ട്. 2000 ലെ എന്‍.ഡി.എ സര്‍ക്കാര്‍ റിലയന്‍സുമായി അഴിമതിക്കായി കരാര്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വന്ന യു.പി.എ സര്‍ക്കാര്‍ ഈ കരാര്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.
വാതക വില 14.2 ഡോളറായി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടാല്‍ യാതൊരു മാന്ദ്യവുമില്ലാതെ സര്‍ക്കാര്‍ അത് സാധിച്ചുകൊടുക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്നത് ആരും ഓര്‍ക്കുന്നില്ല. ഊര്‍ജം അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് വൈദ്യുതി വില വര്‍ധനയ്ക്കും രാസവള വിലവര്‍ധനയ്ക്കും കാരണമാകും. ഇതിലൂടെ റിലയന്‍സിനുണ്ടാകുന്നത് 43000 കോടിയുടെ അധിക ലാഭമാണ്.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല
വിവാദമായ നീരാ റാഡിയാ ടേപ്പില്‍ വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും റിലയന്‍സിനോട് എന്ത് മാത്രം വിധേയത്വം പുലര്‍ത്തുന്നുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
എണ്ണ-പ്രകൃതി വാതകപ്പാടമായ കെ.ജി ബേസിന്‍ റിലയന്‍സ് ഏറ്റെടുത്തത് ഉത്പാദനം വേഗത്തിലാക്കുമെന്ന് കാണിച്ചാണ്. 2009 ല്‍ സര്‍ക്കാറുമായി റിലയന്‍സുണ്ടാക്കിയ കരാര്‍ പ്രകാരം 2014 മാര്‍ച്ച് 31 വരെ 4.2 ഡോളര്‍/എം.എം ബി.ടി.യു പ്രകൃതി വാതകം വില്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പ്രകൃതി വാതകവില 4.2 ല്‍ നിന്നും 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തണമെന്നാണ് റിലയന്‍സ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പുന:സംഘടനയെന്ന പേരില്‍ അദ്ദേഹത്തെ വകുപ്പില്‍ നിന്ന് മാറ്റിയത്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു. പൊതു ഖജനാവിനാണ് ഇത് മൂലം നഷ്ടമുണ്ടാകുക.
റിലയന്‍സ് ഉത്പാദിപ്പിക്കുന്ന വാതകം ഊര്‍ജ ഉത്പാദനത്തിനും രാസവള നിര്‍മാണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വാതകവില വര്‍ധിപ്പിക്കുന്നത് 53,000 കോടിയുടെ അധിക ബാധ്യതയാണ് രാജ്യത്തിന് ഇത് മൂലം ഉണ്ടാക്കുക. ഇത് വൈദ്യുതി ചാര്‍ജ് വര്‍ധനവിലേക്കും കൊണ്ടെത്തിക്കും.
റിലയന്‍സിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് റിലയന്‍സ് ചെയ്തത്. ഇതിനായി പ്രകൃതി വാതക ഉത്പാദനം കമ്പനി ഗണ്യമായി കുറച്ചു. രാജ്യത്തെ മൊത്തം പ്രകൃതി വാതക ഉത്പാദനം 156 എം.എം.എസ്.സി.എം.ഡിയാണ്. റിലയന്‍സും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം 2009 മുതല്‍ 80 എം.എം.എസ്.സി.എം.ഡി റിലയന്‍സ് ഉത്പാദിപ്പിക്കണം. എന്നാല്‍ വെറും 27 എം.എം.എസ്.സി.എം.ഡി മാത്രമാണ് റിലയന്‍സ് ഉത്പാദിപ്പിച്ചത്. ഉത്പാദനം പൂഴ്ത്തി വെച്ച് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കാര്യം നേടുക എന്ന തന്ത്രമായിരുന്നു ഇത്. വാതകം പൂഴ്ത്തി വെക്കുക മാത്രമല്ല, വിദേശത്ത് നിന്ന് വാതകം വാങ്ങിക്കുന്നതിനായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. 13 ഡോളര്‍ മുതലാണ് വിദേശത്ത് നിന്ന് വാതകം വാങ്ങുന്നതിനായുള്ള ചിലവ്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു
‘തങ്ങള്‍ 14.2 ഡോളറിന് വാതകം തരും വേണമെങ്കില്‍ സ്വീകരിക്കാം. ഇല്ലെങ്കില്‍ പോകാം’ ഇതായിരുന്നു റിലയന്‍സിന്റെ നിലപാട്. യഥാര്‍ത്ഥത്തില്‍ ആരുടേതാണ് ഈ പ്രകൃതി വാതകം. ഇന്ത്യന്‍ ഭരണഘടനയും സുപ്രീം കോടതിയും വ്യക്തമാക്കുന്നത് രാജ്യത്തെ ജനങ്ങളുടേതാണെന്നാണ്. എന്നാല്‍ മുകേഷ് അംബാനി എന്ന വ്യവസായ ഭീമന്‍ ഇത് മുഴുവന്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാര്‍ ചെയ്തതാകട്ടെ റിലയന്‍സിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ച് അവര്‍ക്ക് അടിമപ്പെടുകയാണ്. രാജ്യത്തിന്റെ ഭരണഘടനയേയും കോടിക്കണക്കിന് ജനങ്ങളേയും നോക്കുകുത്തിയാക്കുയാണ് സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന പ്രകാരം ജനങ്ങളെ സേവിക്കാന്‍ സാധിക്കില്ലെന്നാണ് യു.പി.എ സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.
വാതകം പൂഴ്ത്തി വെച്ചതോടെ രാജ്യത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടേണ്ടതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടതായോ വന്നു. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് രാജ്യത്തെ 9000 മെഗാവട്ട് വൈദ്യതിയാണ് ഊര്‍ജ നിലയങ്ങളിലൂടെ പാഴാകുന്നത്. 3 ഡോളര്‍/കെ.ഡബ്ല്യൂ.എച്ച് ആണ് ഒരു ഊര്‍ജനിലയം പ്രവര്‍ത്തിക്കാന്‍ വേണ്ട ചിലവ്. റിലയന്‍സ് ആവശ്യപ്പെടുന്നത് പോലെ 4.2 ഡോളറില്‍ നിന്നും വാതക വില 14.2 ഡോളറായി ഉയര്‍ത്തിയാല്‍ ഈ ചിലവ് 7 ഡോളര്‍/കെ.ഡബ്യൂ.എച്ച് ആയി വര്‍ധിക്കും. മിക്കവാറും ഊര്‍ജനിലയങ്ങള്‍ അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഇതും ഖജനാവിന് നഷ്ടമുണ്ടാക്കും.
റിലയന്‍സിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഇത് ആദ്യമായല്ല. 2006 ല്‍ റിലയന്‍സിന്റെ പദ്ധതി ചിലവ് 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് റിലയന്‍സിനോട് കൂടുതല്‍ ഉദാരമായി ഇടപെടുന്ന മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കിയത്.
റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സമ്മര്‍ദ്ദ തന്ത്രം
2004 ല്‍ എന്‍.ടി.പി.സിയുമായി റിലന്‍സ് പ്രകൃതിവാതകം 17 വര്‍ഷത്തേക്ക് വിതരണം ചെയ്യാനുള്ള കരാറുണ്ടാക്കി. 2.34 ഡോളര്‍ ആയിരുന്നു അന്ന് അതിന്റെ മൂല്യം. ആര്‍.എന്‍.ആര്‍.എല്ലുമായി ഇതേ കരാറില്‍ വീണ്ടും ഒപ്പുവെച്ചു. തുടര്‍ന്ന് റിലയന്‍സ് പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. റിലയന്‍സിന്റെ ഈ ആവശ്യം അംഗീകരിച്ചത് വഴി പ്രകൃതിവാതകത്തിന്റെ വില 2.34 ഡോളറില്‍ നിന്ന് 4.2 ഡോളറായി കുതിച്ചുയരുകയും ചെയ്തു. പിന്നീട് 2009 ല്‍ മന്ത്രിസഭാ സമിതി പ്രശ്‌നം പരിശോധിക്കുകയും 2014 വരെ 4.2 ഡോളറായിരിക്കും വാതക വിലയെന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തു.
വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്
2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് 239 കോടി ഡോളര്‍ ഉത്പാദന ചിലവുള്ള പദ്ധതിയുമായി റിലയന്‍സ് മുന്നോട്ട് വന്നത്. തുടര്‍ന്ന് എന്‍.ഡി.എ സര്‍ക്കാര്‍ മാറി യു.പി.എ അധികാരത്തില്‍ വന്നു. 2006 ല്‍ 880 കോടി ഡോളര്‍ നിക്ഷേപമുള്ള പദ്ധതി റിലയന്‍സ് മുന്നോട്ട് വെച്ചെങ്കിലും അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അനുവദിച്ചില്ല.
ഇരട്ടി ഉത്പാദനത്തിന് നാലിരട്ടി നിക്ഷേപം നടത്തുക വഴി ലാഭത്തിന്റെ 80 ശതമാനവും റിലയന്‍സിന്റെ പോക്കറ്റിലേക്ക് പോകും എന്ന അടിസ്ഥാനകരാര്‍ നിലനില്‍ക്കുന്നതിനാല്‍ ആയിരുന്നു ഇത്. എന്നാല്‍ അയ്യരെ മാറ്റി റിലയന്‍സിന്റെ അടുപ്പക്കാരനായ മുരളി ദേവ്‌റയെ  നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിലയന്‍സ് ആവശ്യപ്പെട്ട രീതിയില്‍ ദേവ്‌റ കരാര്‍ അംഗീകരിച്ചു. ഇതുവഴി ഒരു ലക്ഷം കോടി രൂപ കരാര്‍ അനുസരിച്ചുള്ള ലാഭമായി റിലയന്‍സിന് സ്വന്തമായി. ഇത് പരിശോധിച്ച സി.എ.ജി ഏത് രീതിയിലാണ് ഉത്പാദന ചിലവ് വര്‍ധിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടില്ലെന്നും ഇല്ലാത്ത ചെലവ് പെരുപ്പിച്ച് കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
2009 ല്‍ റിലയന്‍സ് കേന്ദ്രവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2014 വരെ 4.2 ഡോളറിനാണ് കൃഷ്ണ ഗോദാവരി തടാകത്തില്‍ നിന്ന് ഒരു യൂണിറ്റ് പ്രകൃതി വാതകം വില്‍ക്കേണ്ടത്. ഇത് 14. 2 ഡോളര്‍ ആക്കണമെന്നാണ് റിലയന്‍സിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 43,000 കോടി രൂപ റിലയന്‍സിന് അധിക ലാഭമുണ്ടാകും.
കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 53000 കോടി രൂപ സാമ്പത്തി ബാധ്യതയുമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് വൈദ്യുതിയുടേയും വളത്തിന്റേയും വില വന്‍ തോതില്‍ വര്‍ധിക്കും. കാരണം റിലയന്‍സ് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം പ്രധാനമായും വൈദ്യുതിക്കും വളത്തിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങളാണ് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
പ്രകൃതിവാതകത്തിന് വിലകൂട്ടുന്ന കാര്യത്തില്‍  സമ്മര്‍ദം ചെലുത്താന്‍ അടുത്ത കാലത്ത് റിലയന്‍സ് വാതകോത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. കരാറനുസരിച്ച് പ്രതിദിനം 80 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഉത്പാദിപ്പിക്കണം.
രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ പകുതിയിലധികംവരും ഇത്. കുറഞ്ഞ ചെലവില്‍ പ്രകൃതിവാതക ഇന്ധനം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കരാര്‍ നേടിയത്. എന്നാല്‍ ഇപ്പോള്‍ 27 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഇതുതന്നെ കൂടുതലും റിലയന്‍സിന്റെ മറ്റു വ്യവസായങ്ങള്‍ക്കുവേണ്ടിയാണ്.
രാജ്യത്തിന്റെ സമ്പത്ത് റിലയന്‍സ് വിറ്റഴിക്കുന്നു
സര്‍ക്കാരിന്റെ എല്ലാ നയങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പല കരാറുകളുമായി മുന്നോട്ട് നീങ്ങുന്നത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങാണ് പ്രകൃതി വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയത്. 2004 ല്‍ 2.30 ബില്യണ്‍ ആയിരുന്നത് 2006 ല്‍ 8.8 ആയി
80 എം.എം യൂണിറ്റ് ഉത്പാദിപ്പിക്കാമെന്ന് പറഞ്ഞ് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ട് 12 വര്‍ഷത്തിനുള്ളിലെ അവരുടെ ഉത്പാദനം വെറും 27 എം എം യൂണിറ്റായിരുന്നു. ഉത്പാദന ശേഷിയുള്ള 31 എണ്ണക്കിണറുകളില്‍ നിലവിലുണ്ടെങ്കിലും അതില്‍ 13 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
കല്‍ക്കരി അഴിമതിയും റിലയന്‍സ് ലിമിറ്റഡും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതിയായിരുന്നു കല്‍ക്കരി അഴിമതി. രാജ്യത്തെ കല്‍ക്കരി പാടങ്ങളിലെ ഉത്പാദനം താരതമ്യേന കുറവാണ്. കല്‍ക്കരി പാടങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ കല്‍ക്കരി ഉത്പാദനത്തില്‍ വര്‍ധവന് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
സ്വകാര്യവ്യക്തികളുടെ ഉദ്ദേശം എന്തെന്നാല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ അപ്പുറത്ത് അത് പൂഴ്ത്തിവെയ്ക്കുക എന്നതായിരുന്നു. വിലയില്‍ വര്‍ധനവ് ഉണ്ടാകുന്ന സമയത്ത് അവര്‍ അത് വില്‍ക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
റിലയന്‍സിന് എണ്ണപ്പാടങ്ങള്‍ നല്‍കിയത് ഉത്പാദനം വര്‍ധിപ്പിക്കാനാണ്. എന്നാല്‍ റിലയന്‍സിന്റെ ശ്രമം ഉത്പാദനം നടത്താതെ അതിനെ കരിഞ്ചന്തയില്‍ എത്തിക്കാനായിരുന്നു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി വിലകൂട്ടാനാണ് റിലയന്‍സിന്റെ നീക്കം. ഉത്പാദനം കുറയുന്നതോടെ പ്രകൃതിവാതകം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ടിവരും. മറ്റ് മാര്‍ഗങ്ങളില്ലാതെ റിലയന്‍സില്‍ നിന്ന് കരിഞ്ചന്തയ്ക്ക് വാങ്ങേണ്ടി വരും. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള മുതലാളിമാരുടെ നീക്കമാണ് ഇത്.
ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
പ്രധാനമന്ത്രിയുടെ ഭാഗം
കഴിഞ്ഞ വര്‍ഷം വാതക വില 4.2 ഡോളറില്‍ നിന്ന് 14.25 ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന് റിലയന്‍സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ജയ്പാല്‍ റെഡ്ഡി മന്ത്രിയായി. അദ്ദേഹം റിലയന്‍സിന്റെ ആവശ്യം നിരാകരിച്ചു. ഇതിനിടെ അംബാനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കരാര്‍ നിലനില്‍ക്കെ റിലയന്‍സിന്റെ ആവശ്യം ന്യായമാണോയെന്ന് അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി എന്തിന് റിലയന്‍സിനെ പിന്താങ്ങണം?
ഉത്പാദന ലക്ഷ്യത്തില്‍ റിലയന്‍സ് എത്താതിരുന്ന സാഹചര്യത്തില്‍ ജയ്പാല്‍ റെഡ്ഡി അവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി ആദ്യം 1 ബില്യന്‍ ഡോളറിന്റെ പിഴ അവരില്‍ നിന്നും ചുമത്തി. ഇത് ഏതാണ്ട് 11000 കോടിയുടെ നഷ്ടം ഇതുവഴി അവര്‍ക്ക് ഉണ്ടാക്കി. ഐ.എം അനുപാതപ്രകാരം അടുത്ത വര്‍ഷം ഈ പിഴ 1.5 ബില്യണ്‍ ആയിട്ട് ഉയരും. ഇത് റിലയന്‍സിന് ഏതാണ്ട് 16,500 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുക. ഇതാണ് യഥാര്‍ത്ഥത്തില്‍ ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമാകാന്‍ കാരണമായത്.
രാജ്യത്തെ വിലവര്‍ദ്ധനവിന്റെ യഥാര്‍ത്ഥ കാരണം
റിലയന്‍സ് പോലുള്ള വ്യവസായ ഭീമന്‍മാരുടെ സമ്മര്‍ദ്ദത്തിന് നമ്മുടെ സര്‍ക്കാര്‍ വഴങ്ങുന്നു. റിലയന്‍സിനെ ഇങ്ങനെ കയ്യഴിഞ്ഞ് സഹായിക്കുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതിരാസവളം എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുന്നു. രാജ്യത്ത് 35000 കോടിയുടെ സബ്‌സിഡി കൊടുക്കാന്‍ പറ്റില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തിലുള്ള കോര്‍പ്പറേറ്റുകളെ കയ്യയച്ച് സഹായിക്കുന്നത്
ചോദ്യങ്ങള്‍
ആരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
അപ്പോള്‍ നമ്മുടെ സര്‍ക്കാരിനെ നയിക്കുന്നത് വ്യവസായ ഭീമന്‍മാരാണോ?
സമ്മര്‍ദ്ദംകൊണ്ടോ അറിവില്ലായ്മ മൂലമോ ആണോ പ്രധാനമന്ത്രി ഈ വ്യവസായ ഭീമന്‍മാരെ അനുസരിക്കുന്നത്, സമ്മര്‍ദ്ദം മൂലമാണെങ്കില്‍ അതെന്താണ്?
ഞങ്ങള്‍ ആവശ്യപ്പെടുന്നത്
റിലയന്‍സിന്റെ ഭീഷണി ഉടന്‍ അവസാനിപ്പിക്കുക, കെ.ജി ബേസിന്‍ കരാര്‍ റദ്ദാക്കുക, രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഉത്പാദനം കെ.ജി ബേസില്‍ നിന്ന് ഉണ്ടാക്കുന്ന പദ്ധതികള്‍ കൊണ്ടുവരണം.
ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?:

'via Blog this'

2013 ജൂൺ 11, ചൊവ്വാഴ്ച

AAP Donation


AAP is attempting to fundamentally change how political parties and elections work in India. AAP will not put up any candidates with criminal backgrounds. It will also not put up more than one person from the same family. With your support, AAP will be able to launch a formidable challenge to the established political parties and provide the much necessary political alternative to the people. We seek clean money from people like you, so that we can make a difference for you.
AAP Donation:

'via Blog this'

2013 ഏപ്രിൽ 7, ഞായറാഴ്‌ച

ടൈം മാഗസിൻ സർവേ:

ടൈം മാഗസിൻ സർവേ: അരവിന്ദ് കേജ്രിവാൽ 55,916 വോട്ടുകൾ നേടി രണ്ടാം സ്ഥാനത് തുടരുന്നു. 

ഒന്നാം സ്ഥാനത് തുടരുന്ന മോഹമ്മേദ്‌  മോര്സിയുടെ പ്രതികൂല വോട്ടുകൾ (138,109) അനുകൂല വോട്ടുകലെകാൽ (98,227) കൂടുതലായതിനാൽ ,  അരവിന്ദ് കേജ്രിവൽന്‍റെ വിജയം ഏറെ കുറേ സുനിശ്ചിതം 
വോട്ടെടുപ്പ് ഏപ്രിൽ 12ന് അവസാനിക്കും. ഫലം ഏപ്രിൽ 18ന് ഔദ്യോഗികമായി പ്രഖ്യാപിക്കുo . 
വോട്ടെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം . വോട്ട് ചെയ്യാൻ സന്ദര്‍ശിക്കുക 


Cast your vote for arvind kejriwal.  Official voting ends on Friday, April 12th. The final TIME 100 list is selected by our editors and will be revealed on Thursday, April 18th.

Read more: http://time100.time.com/2013/03/28/time-100-poll/slide/arvind-kejriwal/#ixzz2PCSeIinb

KEJRIWALJEE MALAYALAM - YouTube

One of our comrade at Kannur has edited this video. Kindly leave your feedback to him. You can reach him inthedoctorspath@gmail.com.
KEJRIWALJEE MALAYALAM - YouTube:

'via Blog this'

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ടൈം മാഗസിൻ സർവേ:


ടൈം മാഗസിൻ സർവേ: അരവിന്ദ് കേജ്രിവാൽ 36,720 വോട്ടുകൾ നേടി രണ്ടാം സ്ഥാനത് തുടരുന്നു. 
ഒന്നാം സ്ഥാനത് തുടരുന്ന മോഹമ്മേദ്‌  മോര്സിയുടെ പ്രതികൂല വോട്ടുകൾ (81,472) അനുകൂല വോട്ടുകലെകാൽ (63,115) കൂടുതലായതിനാൽ ,  അരവിന്ദ് കേജ്രിവൽന്‍റെ വിജയം ഏറെ കുറേ സുനിശ്ചിതം 
വോട്ടെടുപ്പ് ഏപ്രിൽ 12ന് അവസാനിക്കും. ഫലം ഏപ്രിൽ 18ന് ഔദ്യോഗികമായി പ്രഖ്യാപിക്കുo . 
വോട്ടെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം . വോട്ട് ചെയ്യാൻ സന്ദര്‍ശിക്കുക 


Cast your vote for arvind kejriwal.  Official voting ends on Friday, April 12th. The final TIME 100 list is selected by our editors and will be revealed on Thursday, April 18th.

Read more: http://time100.time.com/2013/03/28/time-100-poll/slide/arvind-kejriwal/#ixzz2PCSeIinb

2013 മാർച്ച് 29, വെള്ളിയാഴ്‌ച

Arvind Kejriwal | The 2013 TIME 100 Poll | TIME.com

ടൈം മാഗസിൻ നടത്തുന്ന ലോകത്തെ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള വ്യക്തികളുടെ സർവേയിൽ 
അരവിന്ദ് കേജ്രിവാൽന് 
നാലാം സ്ഥാനം . 
വോട്ടെടുപ്പ് ഏപ്രിൽ 12ന് അവസാനിക്കും. ഫലം ഏപ്രിൽ 18ന് ഔദ്യോഗികമായി പ്രഖ്യാപിക്കുoo . 
വോട്ടെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം . വോട്ട് ചെയ്യാൻ സന്ദര്‍ശിക്കുക

http://time100.time.com/2013/03/28/time-100-poll/slide/arvind-kejriwal/ 


Arvind ranks at 4th in the survey conducted by TIME magazine. 

The 2013 TIME 100 Poll
Cast your vote for the leaders, artists, innovators, icons and heroes that you think are the most influential people in the world. Official voting ends on Friday, April 12th. The final TIME 100 list is selected by our editors and will be revealed on Thursday, April 18th. 

Read more: http://time100.time.com/2013/03/28/time-100-poll/slide/the-results/#ixzz2Ow23HJ9h

Arvind Kejriwal | The 2013 TIME 100 Poll | TIME.com:

'via Blog this'

2013 മാർച്ച് 24, ഞായറാഴ്‌ച

ആത്മഭാവം: നവനാഗരികതയും നവോത്ഥാനവും


.....സ്വത്തുടമസ്ഥതയും അയല്‍ക്കൂട്ടങ്ങളും
ഉപനിഷദ് ഋഷിമാരുടെയും ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഒക്കെ സമശീര്‍ഷനായി കഴിഞ്ഞനൂറ്റാണ്ടില്‍ നമ്മുടെ കേരളത്തില്‍ ജീവിച്ചിരുന്ന മഹാത്മാവായിരുന്നു. നാരായണഗുരു. അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്. 'മക്കത്തായമോ മരുമക്കത്തായമോ ഏതാണു കൂടുതല്‍ നല്ല'തെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു:''മക്കത്തായത്തിന്റെയും മരുമക്കത്തായത്തിന്റെയും കാലം കഴിഞ്ഞു. അതു രണ്ടും മനുഷ്യനു ചേരില്ല. ഇനി ആവശ്യം അയല്‍പക്കത്തായമാണ്. സ്വത്ത് അയല്‍ക്കാര്‍ക്കുകൂടി ഉള്ളതാണ്. അതാണു കുടുംബഭദ്രത''(ഡി. പങ്കജാക്ഷ കുറുപ്പ്, പുതിയലോകം, പുതിയവഴി, പേജ് 117)
മഹാത്മാഗാന്ധി വ്യാഖ്യാനിച്ചതും നാരായണഗുരു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതുമായ ഒരു ഉപനിഷത്താണ് ഈശാവാസ്യോപനിഷത്ത്. അതിന്റെ ആദ്യ മന്ത്രത്തില്‍ത്തന്നെ ഋഷി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ധനം ആരുടേത്?' (കസ്യ സിദ്ധനം?) ഈ ചോദ്യത്തിന് സമകാലിക പരിസ്ഥിതിവാദികള്‍ പറയുന്ന മറുപടി 'വരും തലമുറയില്‍ നിന്നു നാം കടം കൊണ്ടതാണ് എല്ലാം' എന്നാണ്. നമ്മുടെ ശാസ്ത്രങ്ങളെല്ലാം മുന്‍തലമുറകളുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കൂടി പരിണിതഫലമാണ് എന്നു പറഞ്ഞാലും ആര്‍ക്കും നിഷേധിക്കാനാവില്ല. ശാസ്ത്രത്തില്‍നിന്നു സാങ്കേതികവിദ്യകളും സാങ്കേതികവിദ്യകളിലൂടെ സമ്പത്തും ഉണ്ടായി എന്നു സമ്മതിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒരു കണ്ടുപിടുത്തം തന്റേതുമാത്രമെന്ന അവകാശവാദം ഉന്നയിക്കാനാവുമോ?


ആത്മഭാവം: നവനാഗരികതയും നവോത്ഥാനവും:

'via Blog this'

2013 മാർച്ച് 23, ശനിയാഴ്‌ച

3 things you can do right now

The Aam Aadmi Party is your party. You can begin supporting and working for the party right away and don't have to wait for formal membership. 

There are 3 things you can do right now to show your support for the party:-

Make calls

Make 10 telephone calls - Pick up your phone and call 10 of your friends or family and tell them about the Aam Aadmi Party. You can use the following text as a starting point:- " This is a historical moment in India's journey. The common man, woman, child and youth is united and is demanding an end to the greed and corruption rampant in our political and governance system. The anti corruption movement has exposed all political parties, ruling and in the opposition, as liars and completely unwilling to create a strong anti corruption Lokpal law. Since all efforts to plead our case with the existing political system have failed, it is time we change this system of greed and exploitation from within. The Aam Aam Aadmi Party is a chance for every man, woman, child and youth to have a say in deciding their destiny. It is high time we change the corrupt system of India forever. It's time we make politics a noble and respectable calling once again. This is the main vision of Aam AADMI Party. Your party. The common man's party. Jai Hind "
Tell them briefly about the anti-corruption movement and how and why the party has been formed. You can tell them that in the next election every Indian voter will have the choice to vote for an honest candidate from the Aam Aadmi Party. Then tell your friends and family to call 10 more people and thus spread the message.

Distribute party pamphlets

You can download the Vision and Mission documents of the party from the website www.aamaadmiparty.org,http://www.aapkerala.org and distribute them in your school, college, neighbourhood and locality.

Show short film

You can download a short film showing the genesis of the anti-corruption movement and the formation of the Aam Aadmi Party and show it to your friends and family. You can also buy a copy of this film from your local party office.
-- http://aamaadmiparty.org/What_can_you_do.aspx

2013 മാർച്ച് 21, വ്യാഴാഴ്‌ച

AAM AADMI PARTY (HAMARA SAPNA : RAJNEETIK KRANTI) - YouTube

AAM AADMI PARTY (HAMARA SAPNA : RAJNEETIK KRANTI) - YouTube:

'via Blog this'

മറ്റു പാര്‍ട്ടികളില്‍നിന്നു വ്യത്യസ്തമായ ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്‍റെ പാര്‍ട്ടി)

ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്‍റെ പാര്‍ട്ടി) 

എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍നിന്നു  വ്യത്യസ്തമാണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ അഴിമതിക്കെതിരെയുള്ള
ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി
പാര്‍ട്ടി (AAP) അഥവാ സാധാരണക്കാരന്‍റെ പാര്‍ട്ടി. രാജ്യത്ത് നിലവിലുള്ള
ബഹുഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മറന്നു കഴിഞ്ഞിരിക്കുന്ന ഈ
അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു
പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു
പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍
അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍
നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പ്പറേറ്റ് ലോബികളുമായുള്ള അവിശുദ്ധ
കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്നു.
പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യാ മഹാരാജ്യത്ത് ഇല്ല
എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ
പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര
കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെപോകും? എന്ത് ചെയ്യും?
ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണഘടനയും
നീതിന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തു ഒരു
സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനാര്‍ഥികള്‍
പാര്‍ലമെന്‍റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടണം. ഇന്ന് അതാണോ നടക്കുന്നത്?
ഒരു നല്ല നിസ്വാര്‍ത്ഥനായ രാജ്യസ്നേഹിക്ക് ഏതെങ്കിലും പാര്‍ട്ടി
ടിക്കറ്റ്‌ നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ?
അപ്പോള്‍ നിസ്വാര്‍ത്ഥമായ രാജ്യസേവനം ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലമെന്‍റില്‍ എത്തുവാന്‍ ഒരു വഴി വേണം.
അതിനായി രൂപീകരിച്ചതാണ് ഈ സാധാരണക്കാരന്‍റെ പാര്‍ട്ടി.

ഇനി ഈ പാര്‍ട്ടിയുടെ വ്യത്യസ്ഥത എന്തൊക്കെ ആണെന്ന് നോക്കാം.

1) ഈ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡ് ഇല്ല. ഇവിടെ ജനങ്ങളാണ് കാര്യങ്ങള്‍
തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥിയെ
നിശ്ചയിക്കുന്നതും അതത് പ്രദേശത്തെ ജനങ്ങള്‍ ആയിരിക്കും. (വേറെ ഏത്
പാര്‍ട്ടിയാണ് ജനങ്ങളുടെ അഭിപ്രായം തേടി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്?
ഇവിടെ പണവും കയ്യൂക്കും വേണ്ടേ സ്ഥാനാര്‍ഥി ആകുവാന്‍)

2) പാര്‍ട്ടിയുടെ എല്ലാ കണക്കു വിവരങ്ങളും സുതാര്യമായിരിക്കും. വിവരാവകാശ
നിയമം ഉപയോഗിച്ച് ഏതൊരു പൗരനും ഇത് ലഭ്യമാക്കാവുന്നതാണ്). എല്ലാ വിധ
സംഭാവനകളും വെബ്സൈറ്റില്‍ മുഴുവന്‍ വിശദാംശങ്ങളോടു കൂടി
പ്രദര്‍ശിപ്പിക്കും. (നിലവില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടികളും വിവരാവകാശ
നിയമത്തിന്‍ കീഴില്‍ വരുവാന്‍ ആഗ്രഹിക്കുന്നില്ല. സംഭാവന നല്‍കിയ
കോര്‍പ്പറേറ്റ് ഭീമന്മാരുടെ പേര് വിവരം പുറത്ത്‌ വരും എന്ന് പേടിച്ചാണ്
ഇത്).

3) ഒരു കുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് മാത്രമേ പാര്‍ട്ടിയുടെ
ഏതെങ്കിലും ഒരു പദവി ഏറ്റെടുക്കാന്‍ കഴിയൂ. (മറ്റു പാര്‍ട്ടികളിലെ
നേതാക്കള്‍ തങ്ങളുടെ മക്കളെ അടുത്ത നേതാവാക്കുന്ന തിരക്കിലാണ്. ഇതിന് ഒരു
അന്ത്യം വരുത്തേണ്ടത് ആവശ്യമാണ്).

4) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച സ്ഥാനാര്‍ഥി പാര്‍ലമെന്റില്‍ പോയി
തന്‍റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ നിന്നും പുറകോട്ടു പോയാല്‍ അയാളെ
തിരികെ വിളിക്കാനുള്ള അധികാരം (റൈറ്റ് ടു റീകോള്‍) ഈ പാര്‍ട്ടി
സ്റ്റേറ്റ് കൗണ്‍സിലിന് നല്‍കിയിരിക്കുന്നു. (വോട്ട് കിട്ടിയാല്‍ ജനങ്ങളെ
മറക്കുന്ന നമ്മുടെ നേതാക്കളെ തിരികെ വിളിക്കുവാനുള്ള അധികാരം അവരെ
കൂടുതല്‍ കര്‍മനിരതനായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും).

5) പാര്‍ട്ടി ഭാരവാഹികളോ തിരഞ്ഞടുക്കപ്പെടുന്ന സ്ഥാനാര്‍ഥികളോ അഴിമതി
നടത്തുകയോ മറ്റെന്തെങ്കിലും ക്രമക്കേടു നടത്തുകയോ ചെയ്താല്‍ അവരെ
പിടികൂടി ശിക്ഷിക്കാന്‍ ഉള്ള സംവിധാനം (സ്വതന്ത്ര ലോക്പാല്‍)
പാര്‍ട്ടിക്കുള്ളില്‍ തന്നെ നടപ്പാക്കും. ഈ ലോക്പാലിന്‍റെ പാനലില്‍
സിറ്റിംഗ് ജഡ്ജിമാര്‍ അംഗമായിരിക്കും. ഇവര്‍ കുറ്റം കണ്ടെത്തിയാല്‍
അതാരായാലും അയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. ഈ ലോക്പാലിലേക്ക്
ഏതൊരു പൗരനും പരാതിപ്പെടാം. (മറ്റു പാര്‍ട്ടികളിലെ നേതാക്കന്മാര്‍ ചെയ്ത
അഴിമതിയ്ക്ക് കുട പിടിക്കുകയാണ് അതതു പാര്‍ട്ടികള്‍ ചെയ്യുന്നത്.
സ്വതന്ത്ര അന്വേഷണം നടത്തുവാന്‍ സ്വതന്ത്ര ഏജന്‍സിയെ അവര്‍ നിയമിക്കുകയും
ഇല്ല).

6) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ജനങ്ങള്‍ക്ക്
അംഗീകരിക്കാന്‍ പറ്റുന്നില്ല എങ്കില്‍ കൂടിയും മത്സരിക്കുന്നവരില്‍
നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും എന്നതാണ് ഇന്നത്തെ
അവസ്ഥ. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയ്ക്കും വോട്ടില്ല (റൈറ്റ് ടു റിജക്റ്റ്)
എന്ന ഒരു ബട്ടണ്‍ ഏര്‍പ്പെടുത്തിയിട്ട് അതിനാണ് ഭൂരിപക്ഷം വോട്ട്
കിട്ടുന്നതെങ്കില്‍ ആ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുകയും തിരഞ്ഞെടുപ്പ്
റദ്ദ് ചെയ്ത് ഒരു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം.
ഇതാണ്‌ റൈറ്റ് ടു റിജക്റ്റ് അഥവാ നിരാകരിക്കുവാനുള്ള അവകാശം.
അധികാരത്തില്‍ വന്നാല്‍ ആം ആദ്മി പാര്‍ട്ടി ഈ നിയമം പ്രാബല്യത്തില്‍
കൊണ്ട് വരും.

7) ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എ മാരും
അവരവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല.
(ഇന്ന് ചുവന്ന ലൈറ്റ് കിട്ടാന്‍ നേതാക്കന്മാര്‍ പരക്കം പായുകയാണല്ലൊ.
ട്രാഫിക്‌ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമായിരിക്കണം).

8) എംപിമാരും എംഎല്‍എമാരും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍
ഉപയോഗിക്കില്ല. പൊതു ജനത്തിന് വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ തന്നെ
ജനപ്രതിനിധികള്‍ക്ക് മതി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. (നാല്
പോലീസുകാരുടെ അകമ്പടി ഇല്ലാതെ പോകുന്ന ഒരു നേതാവിനെ ഇന്ന് കിട്ടുമോ?)

9) എംപിമാരും എംഎല്‍എമാരും ആഡംബര സര്‍ക്കാര്‍ മന്ദിരങ്ങള്‍ താമസിക്കാന്‍
ഉപയോഗിക്കില്ല. (ഈ മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ഇന്ന് പൊതു
ഘജനാവില്‍ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്).

10) ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ഈ പാര്‍ട്ടി ടിക്കറ്റ്‌
കൊടുക്കില്ല. സ്ഥാനാര്‍ഥിയുടെ മുന്‍ കാലയളവിലെ ജീവിത സാഹചര്യവും മറ്റും
വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ്‌ കൊടുക്കുകയുള്ളൂ. (ഇത്
മറ്റു പാര്‍ട്ടികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മത്സരിക്കാന്‍
ആളുണ്ടാവുകയില്ല).

ഇനി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ
കാലയളവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഏതൊക്കെ
എന്ന് കൂടി നോക്കാം.

1) പതിനഞ്ച് ദിവസത്തിനകം ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കും.

2) ആറ് മാസത്തിനകം എല്ലാ അഴിമതിക്കാരെയും തുറുങ്കിലടയ്ക്കുകയും അവരുടെ
സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യും.

3) അധികാര വികേന്ദ്രീകരണം നടപ്പിലാക്കും. ഗ്രാമസഭയ്ക്ക് പൂര്‍ണ്ണ അധികാരം
നല്‍കും. ഇത് വഴി ഒരു വാര്‍ഡിലെ ജനങ്ങള്‍ അവരവരുടെ സ്ഥലത്തെ കാര്യങ്ങള്‍
തീരുമാനിക്കുകയും ഫണ്ട്‌ വിനിയോഗിച്ച് നടപ്പിലാക്കുകയും ചെയ്യും.
(ഇപ്പോള്‍ അധികാരം മുഴുവന്‍ കേന്ദ്രീകൃത രീതിയിലാണ്. അതായത്, കാര്യങ്ങള്‍
തീരുമാനിക്കുന്നത് ജന പ്രതിനിധികളാണ്. ഇത് മാറണം. രാജ്യത്തിന്‍റെ
യഥാര്‍ത്ഥ ഉടമയായ സാധാരണക്കാരന് അധികാരം ലഭിച്ചെങ്കില്‍ മാത്രമേ
ജനാധിപത്യം പൂര്‍ണമാകു). [വിളപ്പില്‍ശാല, കൂടംകുളം തുടങ്ങിയ പ്രാദേശിക
പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നത് നേതാക്കളല്ല, സ്ഥലവാസികള്‍
ആയിരിക്കും. അതാണ്‌ യഥാര്‍ത്ഥ ജനാധിപത്യം].

4) സ്ഥലം ഏറ്റെടുക്കുന്നത് സ്ഥല ഉടമയുടെ പൂര്‍ണ സമ്മതത്തോടു കൂടി മാത്രമേ
പാടുള്ളൂ. അല്ലായെങ്കില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല.
ഈ നിയമം കൊണ്ടുവരും. (അതിവേഗ റെയില്‍ കോറിഡോര്‍, വിമാനത്താവളം തുടങ്ങിയ
വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ പൌരന്‍റെ സമ്മതം വേണ്ടി വരും.
നേതാക്കള്‍ മുകളില്‍ ഇരുന്നു തീരുമാനിച്ചാല്‍ പദ്ധതി
യാഥാര്‍ത്ഥ്യമാവില്ല. മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ ഇനി ഉണ്ടാവില്ല).

5) ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ് കൊണ്ടുവരും. (തിരഞ്ഞെടുത്ത
ജനപ്രതിനിധികള്‍ അല്ല, പകരം അതതു സ്ഥലത്തെ ജനങ്ങള്‍ തന്നെ ആ സ്ഥലത്തെ
കാര്യങ്ങള്‍ നടപ്പിലാക്കും).

6) റൈറ്റ് ടു റിജക്റ്റ് നിയമം കൊണ്ടുവരും.

7) റൈറ്റ് ടു റീകോള്‍ നിയമം നടപ്പിലാക്കും.

മുകളില്‍ പ്രദിപാദിച്ച കാര്യങ്ങള്‍ കൂടാതെ മറ്റനേകം പൊതുജന നന്മ
മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ കൂടിയുണ്ട്. അവയെല്ലാം അറിയുവാനും
സാധാരണക്കാരന്‍റെ പാര്‍ട്ടിയെ കൂടുതല്‍ അടുത്തറിയുവാനും ശ്രമിക്കുമല്ലോ.
ഇതൊക്കെ നടക്കുമോ എന്ന് വിലപിക്കുന്നവരോട് ഒരു വാക്ക്. ഈ രാജ്യം
സ്വാതന്ത്ര്യം നേടിയതും ഇതുപോലെ സാധാരണക്കാരന്‍റെ നീതിക്ക് വേണ്ടി
പോരാടിയ ഒരുപാട് ധീര രാജ്യസ്നേഹികളുടെ പ്രയത്നഫലമായാണ്‌ . അവരില്‍ പലരും
തങ്ങളുടെ ജീവന്‍ ഹോമിച്ചു. താങ്കള്‍ സ്വയം ചോദിച്ചു നോക്കൂ രാജ്യത്തിന്‌
വേണ്ടി, അടുത്ത തലമുറയ്ക്ക് വേണ്ടി താങ്കള്‍ക്ക് എന്ത് ചെയ്യാന്‍
സാധിക്കുമെന്ന്. അടിമയെപ്പോലെ ജീവിക്കുന്നതിലും ഭേദം മരണമാണ്. രാജ്യത്തെ
ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും തലപ്പത്ത് മിക്ക രാഷ്ട്രീയ
പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റ് ലോബികള്‍ക്കും സ്വാധീനമുണ്ട്. ഇവര്‍
ഇതുപയോഗിച്ച് ഇത്തരം ആശയങ്ങളെ മുളയിലേ നുള്ളാന്‍ പരമാവധി ശ്രമിക്കും
എന്ന്കൂടെ മനസ്സിലാക്കുന്നതും നല്ലതാണ്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ 2014-ല്‍ പാര്‍ലമെന്‍റ്
തിരഞ്ഞെടുപ്പ് നടക്കുകയാണ്. ചിലപ്പോള്‍ നേരത്തെയും നടന്നേക്കാം.
ജോക്പാല്‍ എന്ന ദുര്‍ബല നിയമം പാസ്സാക്കി ലോക്പാല്‍ പാസ്സാക്കി എന്ന്
പറഞ്ഞ് നിങ്ങളുടെ അടുക്കല്‍ വോട്ട് ചോദിയ്ക്കാന്‍ വരുന്ന ആട്ടിന്‍
തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക. ഭരണ-പ്രതിപക്ഷം എന്ന
വ്യത്യാസമില്ലാതെ നമ്മെ ഭരിച്ചു മുടിപ്പിയ്ക്കുന്ന എല്ലാ കള്ള
നാണയങ്ങളെയും തിരിച്ചറിയുക. ഇന്ത്യാമഹാരാജ്യത്തിന്‍റെ യഥാര്‍ത്ഥ
ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ നിങ്ങളും പങ്കാളികളാവുക. ഇങ്ങനെ
ഒരു സുവര്‍ണ്ണാവസരം എല്ലായ്പ്പോഴും കൈവരുന്നതല്ല എന്ന് തിരിച്ചറിഞ്ഞ്
താന്‍താങ്കളുടെ വോട്ടവകാശം വിനിയോഗിക്കുക.

2013 മാർച്ച് 15, വെള്ളിയാഴ്‌ച

Invitation For AAP Ernakulam District Meeting


The ‘Kerala State Preparatory Executive Committee’ was formed after the visit by National Executive Members, Adv. Prashanth Bhushan and Smt. Christina Samy.

In Ernakulam District, after the formation of State Preparatory Executive Committee, the party had conducted two official meetings.The first meeting was held on 3rd March, 2013 at the Friday Club Hall, Kaloor. The second meeting was held on 10th March, 2013 at Subash Bose Park, Ernakulam. Being at the infant stage, the party base in Ernakulam District is steadily growing in a slow, meaningful and democratic process. Publicity for the above district meetings were given through social media and online advertisements. We also used telecalling, sms and e-mails.

The party is also in search of a combined office space in Ernakulam city for its Kerala State unit and Ernakulam District unit. Advertisements through social media regarding the office space were also put up, for those willing to provide the space voluntarily / lease / rent.

The Aam Aadmi Party has planned various activities across the district in the days ahead. It would be truly wonderful if you participate in the activities of the party in Ernakulam.

The next Ernakulam District Meeting has been scheduled to be held at:

Public Works Department (PWD) Rest House, Opposite to Government Guest House / Near St. Theresa's School, Ernakulam

Date: 17th March 2013, Sunday at 1500 hrs.
It will be highly appreciated if you could attend the meeting and be a part of AAP's struggle for a prosperous India.

I request you to make this meeting fruitful and exemplary through your dedicated participation. I also request you to invite your friends, relatives and neighbors to the meeting and ensure maximum participation of Women andStudents.

You may promote the event in your own ways through word of mouth, Facebook and/or Twitter. You may also forward the attachment and the below link to your friends and relatives and ask them to be a part of the revolutionary movement.
Jai Hind !

Regards

Sabareesh.P.A

+91 949647079

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

ഗുരുസ്മരണയോടെ

ജോസാന്റണി 

എന്റെ ഗുരു നിത്യചൈതന്യയതി 1983-ല്‍ ഗുരുകുലത്തില്‍നിന്ന് എന്നെ ഉപരിപഠനത്തിനയച്ചത് കഞ്ഞിപ്പാടത്തേക്കായിരുന്നു. അവിടെ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം ഏതാനും ദിവസം താമസിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കുക എന്നതായിരുന്നു, ദൗത്യം. 
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന് ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട് സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും navamukhan.blogspot.com എന്ന ബ്ലോഗില്‍ പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josaantany പേജില്‍ അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കില്‍ എന്റെ സുഹൃത്തായാല്‍ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം. 

ഇന്നത്തെ പോസ്റ്റ് 25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ് ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും 2013 ഡിസംബര്‍ലക്കത്തില്‍ പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനമാണ്. 
പുതുവര്‍ഷ സന്ദേശം
ഡി. പങ്കജാക്ഷക്കുറുപ്പ് 

ആത്മമിത്രമേ, സാദര പ്രണാമം.
നമുക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാം.ഇവിടെ അന്യരായി ആരുമില്ല. സകല മതക്കാരും സമുദായക്കാരും പാര്‍ട്ടിക്കാരും പാശ്ചാത്യരും പൗരസ്ത്യരും കറുത്തവരും വെളുത്തവരും, എല്ലാവരും ഒരേയൊരു വീട്ടുകാര്‍, ഭൂമിക്കാര്‍. സൗകര്യത്തിന് വേണ്ടി വേറെ വേറെ താമസിക്കുുവെന്ന് കരുതി ശീലിക്കാം. രാഷ്ട്രാതിര്‍ത്തികളും മതാതിര്‍ത്തികളും സാമ്പത്തികാതിര്‍ത്തികളും, ഗൃഹാതിര്‍ത്തികളും പരസ്പരം തുറന്നിടാം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭൂമിയില്‍ നമ്മളില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്നതുറപ്പല്ലേ? കിട്ടിയ അല്‍പ്പകാലം നമുക്ക് സ്വസ്ഥമായി, സന്തോഷമായി അന്യോന്യ ജീവിതം നയിക്കാം. അതല്ലേ ഉചിതം? മനുഷ്യസ്‌നേഹികളായ പ്രവാചകന്മാരും ചിന്തകന്മാരും ആയിരമായിരം വര്‍ഷങ്ങളായി ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്.
പരമകാരുണികനും സര്‍വ്വശക്തനുമായ ജഗദീശ്വരനില്‍ വിശ്വസിക്കുവരോടും വിശ്വസിക്കാത്തവരോടും ഒരു കാര്യം വീണ്ടും അപേക്ഷിക്കട്ടെ. ഈ ഭൂമി നമുക്ക് കലഹിക്കുവാനുള്ളതല്ല. അന്യോന്യം തോളോടുതോള്‍ ചേര്‍ന്ന്, സന്തോഷമായി ഒന്നിച്ച് മുന്നോട്ടു നീങ്ങുവാനുള്ളതാണ്. ഒരാള്‍ പോലും ഒറ്റപ്പെട്ടുപോകരുത്. ഭൂമിയില്‍ ഒരാള്‍പോലും അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ അനാഥനാവാതിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും ശ്രദ്ധിച്ചാല്‍ അത് സാധിക്കും. അത്തരത്തില്‍ ഒരു ശ്രമം നമുക്കാരംഭിക്കാം. അതിനെന്ത് ചെയ്യണം? ഒന്നാമതായി വേണ്ടത് നമ്മുടെ ഉള്ളില്‍ എല്ലാവരെയും നമുക്കുള്ളവരായി കരുതുകയാണ്. സംഭവിച്ചുപോയ പിണക്കങ്ങളും വെറുപ്പുകളും അതിര്‍ത്തിത്തര്‍ക്കവും കോടതിക്കേസുകളും ഉള്‍പ്പെടെ അകലങ്ങളെല്ലാം ഓരോരുത്തരും മനസ്സില്‍ വച്ചുകൊണ്ടിരിക്കാതെ വേണ്ടെന്നുവയ്ക്കുവാന്‍ സാധന ചെയ്തു തുടങ്ങണം.
അകലങ്ങളും കലഹങ്ങളും വിഭാഗീയതകളും നീക്കി ഹൃദയശുദ്ധി കൈവരുത്തുന്നതിനാവണം നമ്മുടെ ഇനിയുള്ള സകല നീക്കങ്ങളും. ആരുടെ ഭാഗത്താണ് ശരി, ആര്‍ക്കാണ് തെറ്റ് പറ്റിയത് എന്നൊന്നും പുറകോട്ടുപോയി ചികഞ്ഞുനോക്കാന്‍ ശ്രമിക്കാതെ, നല്ലൊരു ഭാവിജീവിതത്തിനു വേണ്ടി എല്ലാ കലഹങ്ങളും സുല്ലിട്ടവസാനിപ്പിക്കുവാന്‍ ഇന്നുമുതല്‍ ഓരോരുത്തരും ശ്രമം തുടങ്ങണം. എനിക്കാരോടും പകയില്ല, ഞാന്‍ എല്ലാവര്‍ക്കും വേണ്ടി എന്നാലാവുന്നതു ചെയ്യാം എന്നു പറയുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. പിണക്കങ്ങള്‍ എല്ലാം അവസാനിപ്പിച്ച് അന്യോന്യജീവിതം തുടങ്ങാം. അപമാനിതനായും തോറ്റും നഷ്ടം സഹിച്ചും ബന്ധം നിലനിര്‍ത്തണം. അപ്പോഴേ അതിന്റെ മഹത്വവും സുഖവും ശാന്തിയും സുരക്ഷിതത്വവും നമുക്കനുഭവമാകൂ.
ഓരോ ദിവസവും പ്രഭാതത്തില്‍ നാം ഓരോരുത്തരും ഉണരുന്നത് എല്ലാവര്‍ക്കും വേണ്ടിയാവട്ടെ. എല്ലാ ദിവസവും മുപ്പത് മിനിട്ടെങ്കിലും രാത്രിയോ പകലോ സൗകര്യം പോലെ തൊട്ടടുത്ത വീട്ടുകാര്‍ തുറന്ന മനസ്സോടെ ഒന്നിച്ചിരുന്ന് ശീലിക്കണം. മണ്ണില്‍ മുപ്പത് മിന്നിട്ടെങ്കിലും ദിവസേന ഒന്നിച്ചു പണിയെടുക്കുവാന്‍ എല്ലാവരും തയ്യാറാകണം. നമ്മുടെ കയ്യില്‍ വരുന്നത് അത് ആവശ്യമുള്ളവര്‍ക്കുകൂടിയാണെന്ന് കരുതി, യഥാശക്തി കൊടുത്തുകൊണ്ടേയിരിക്കണം. മറ്റുള്ളവര്‍ തരുന്നത് സന്തോഷമായി വാങ്ങുകയും വേണം. അങ്ങനെ കൊടുത്തും വാങ്ങിയും ഒന്നിച്ച് അദ്ധ്വാനിച്ചും പങ്കിട്ടനുഭവിച്ചും കൂടി ആലോചിച്ചും ജീവിക്കുന്ന ഒരു ജനത ആയി നമുക്ക് ഉയരാം. ഒരേ ഒരു വീട്ടുകാര്‍ എന്ന ബോധത്തില്‍, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ, നമുക്ക് ഒന്നിച്ച് പണിയെടുക്കാം. വില വാങ്ങാതെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൊടുക്കാം. ഒന്നിച്ച് അദ്ധ്വാനിച്ച് പങ്കിട്ടനുഭവിച്ച് ഒത്തൊരുമയോടെ ജീവിച്ച് ഈ ഭൂമിയെ ആനന്ദഗോളമാക്കാം. നോട്ടും വോട്ടും ഭരണകൂടങ്ങളും മനുഷ്യന്റെ സ്വസ്ഥജീവിതത്തിന് വേണ്ടതാണോ എന്നൊരാലോചന എല്ലാ മനസ്സിലും മുള ഇടണം. വിലയും കൂലിയും കുടുംബത്തിനകത്ത് വേണ്ടാത്തതുപോലെ നാട്ടിലും വേണ്ടെന്നു വയ്ക്കരുതോ?

നാം അടുത്തടുത്തുകൂടി ആലോചിച്ച് ജീവിക്കുവാന്‍ തുടങ്ങുതിനനുസരിച്ച് സാവധാനം വിഭാഗീയതകളും സ്വകാര്യതകളും കുറഞ്ഞ് സ്‌നേഹസമൂഹമായി നാം പരിണമിക്കും.
നമുക്ക് മനുഷ്യരായിബന്ധുക്കളായി, പരസ്പരം സ്‌നേഹാദരങ്ങളോടെ ഇവിടെ ജീവിച്ചുനോക്കാം. നമുക്കിത് സാധിച്ചാല്‍ നമ്മുടെ ജീവിതം ലോകത്തിനാകെ ഒരു പുതിയ വഴിവിളക്കാകും. നമുക്കോരോരുത്തര്‍ക്കും ഓരോ കൈത്തിരിയായി ചുറ്റുവട്ടത്തില്‍ പ്രകാശം പരത്താം. ഒന്നിച്ചുപരിശ്രമിച്ചാല്‍ നമുക്കും നമ്മുടെ ലോകത്തിനും ഭാവിതലമുറയ്ക്കും അതെത്ര മഹത്തായ അനുഭവമായിരിക്കും!
വീട്ടിലും നാട്ടിലും സ്വസ്ഥമായി ജീവിക്കുന്നതിന് ഇതാവശ്യമാണ്. തലമുറതലമുറയായി തുടരേണ്ട ഒരു ജീവിതശൈലിയാണിത്. ഈ രംഗത്തേക്ക് ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആരാധനാലയങ്ങള്‍വിദ്യാലയങ്ങള്‍ ഇവ രണ്ടിനോടും അതതിന്റെ ചുറ്റുപാടില്‍ കലഹം ഒഴിവാക്കണമെന്നും പട്ടിണിക്കും രോഗത്തിനും എതിരെ വേണ്ടത് ചെയ്യണമെന്നും അപേക്ഷിക്കുന്നു. പഞ്ചായത്തുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സംഘടനകള്‍ എന്നിവയോടും നീതിന്യായ സ്ഥാപനങ്ങളോടും അതതിന്റെ ചുറ്റുവട്ടത്തില്‍ സന്തുഷ്ട ജീവിതം ആവിഷ്‌ക്കരിച്ച് നിലനിര്‍ത്തുന്നതിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
                                          ഡി. പങ്കജാക്ഷക്കുറുപ്പ് (25-08-2002)

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക

 കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എഴുതിയ ഈ കുറിപ്പ് കെ എം മാണിസാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ തുനിയുന്ന ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പകര്ത്തുകയാണ്  

നിഷ്പക്ഷമതിയായ ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്ന ഒരു ചോദ്യമുണ്ട്. ജനത്തിന്റെ മനസ്സറിയാന്‍ ഇത്രയേറെ പാഴ്വ്യയം ആവശ്യമുണ്ടായിരുന്നോ? അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവനെപ്പോലെ ഇടംകാലിലെ ചെളി വലംകാലിലേക്കും വലം കാലിലെ ചെളി വലംകാലിലേക്കും മാറിമാറിത്തുടച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയര്‍ എന്ന കാര്യം ആര്‍ക്കാണു നിശ്ചയമില്ലാത്തത്? സ്വന്തം പ്രിയമെന്തെല്ലാതെ ഹിതമെന്തെന്ന ചിന്തിക്കാന്‍ കേരളീയര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? പഞ്ചസാര ഇഷ്ടപ്പെടുന്ന പ്രമേഹരോഗിയെപ്പോലെ ഹിതകരമല്ലാത്ത പ്രിയങ്ങള്‍ക്കുവേണ്ടിയാണ് ഓരോ മലയാളിയും തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാറുള്ളത് എന്നത് ഒരു നഗ്നസത്യമല്ലേ? വന്ധ്യയും വേശ്യയുമായ ഒരു സ്ത്രീയെപ്പോലെയാണ് പാര്‍ലമെന്ററി ജനാധിപത്യം എന്ന മഹാത്മാഗാന്ധിയുടെ നിഗമനം സത്യമെന്നു തെളിയിച്ചിട്ടുള്ളവയല്ലേ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പും? 

33 വര്‍ഷം മുമ്പ് അടിയന്തിരാവസ്ഥകഴിഞ്ഞ് വന്‍ഭൂരിപക്ഷത്തോടെ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയശേഷം നടത്തപ്പെട്ട ഒരു തെരഞ്ഞെടുപ്പുവിശകലനം ഓര്‍മവരുന്നു. ഇപ്പോള്‍ കേരളത്തില്‍ കാണുന്നതുപോലെ ജനങ്ങളുടെ വോട്ട് അന്നും അതിനുമുമ്പും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഏതാണ്ടു തുല്യംതന്നെയായിരുന്നു. അടിയന്തിരാവസ്ഥയുടെ ആഘാതത്തില്‍ ഒരു പാര്‍ട്ടിയായി മത്സരിക്കാന്‍ നിര്‍ബന്ധിതരായ പ്രതിപക്ഷത്തിന് അതിനുമുമ്പ് വിഭാഗീയതകള്‍ മൂലം വോട്ടുകള്‍ ചിതറി നഷ്ടപ്പെട്ടിരുന്ന സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതിന്റെ മാത്രം ഫലമായിരുന്നു, ജനതാഭരണം. അന്നു ഞാന്‍ കേരളത്തിലെ എല്ലാ പത്രങ്ങള്‍ക്കും അയച്ചതും മംഗളം മാത്രം പ്രസിദ്ധീകരിച്ചതുമായ ഒരു കത്ത്ഒരാശയം ഇപ്പോള്‍ വീണ്ടും പ്രസക്തമായി തോന്നുന്നു:

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക. സംയുക്തമണ്ഡലത്തില്‍നിന്ന്  രണ്ട് എം എല്‍ എ മാരെ തെരഞ്ഞടുക്കാന്‍ കഴിയും. ആകെ വോട്ടര്‍മാരുടെ 40 ശതമാനമെങ്കിലും വോട്ടു നേടുന്നവരെയേ തെരഞ്ഞടുക്കാവൂ. മിക്കവാറും മണ്ഡലങ്ങളില്‍നിന്നും രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിയും. ഒരാള്‍ക്ക് 70 ശതമാനത്തിലധികം വോട്ടു നേടാന്‍ കഴിഞ്ഞാല്‍ ആ അംഗത്തിന് രണ്ടു മണ്ഡലങ്ങളുടെയും പ്രാതിനിധ്യം നല്കുക. ആര്‍ക്കും 40 ശതമാനം വോട്ടു കിട്ടുന്നില്ലെങ്കില്‍ ആ രണ്ടു മണ്ഡലത്തിനും നിയമസഭയില്‍ പ്രതിനിധിയില്ലാത്ത അവസ്ഥയും വ്യവസ്ഥചെയ്യണം. രണ്ടുമണ്ഡലങ്ങള്‍ക്കും കൂടി സംയുക്തപ്രതിനിധിയായി 70 ശതമാനത്തില്‍ അധികം വോട്ടു നേടി ജയിക്കുന്നയാളോ അങ്ങനെയൊരാളില്ലെങ്കില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി ജയിക്കുയാളോ ആയിരിക്കട്ടെ, മുഖ്യമന്ത്രി. ഇങ്ങനെ തെരഞ്ഞെടുപ്പു നടത്തിയാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതുപോലെ സമതുലിതമായ ഒരു നിയമസഭ നമുക്കു ലഭ്യമാകും. 

ഭരണകക്ഷിയും പ്രതിപക്ഷവും വേണ്ടെന്നും സഭയിലെ ഭൂരിപക്ഷാഭിപ്രായപ്രകാരം നടത്തുന്ന ഭരണം ഒരിക്കലും ന്യൂനപക്ഷഭരണം ആയി മാറില്ലെന്നും കൂടി വ്യവസ്ഥചെയ്താല്‍ ഇവിടെ പുരോഗതിയുണ്ടാകും. 



2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

സൂര്യനെല്ലി സംഭവം മനോരമയുടേത് മാധ്യമ വ്യഭിചാരം

സൂര്യനെല്ലി സംഭവം മനോരമയുടേത് മാധ്യമ വ്യഭിചാരം:

'via Blog this'

EXPLOSION IN HYDERABAD

Appeal from Arvind Kejriwal

My fellow Indian,
Under Anna’s leadership, India came on streets against corruption. The people demanded a strong anti-corruption law. The government did not agree. None of the parties agreed. Obviously, they couldn’t have agreed because if they passed a strong Jan Lokpal Bill, most of the politicians would be in jail and their properties would be confiscated.
My friend, our entire political system has become rotten. Most of today’s problems are due to corrupt politics. Unless it is cleansed, nothing would improve. That’s why we had to enter politics – we tried to stay away, but we realized that approach would not work. We have now formed the Aam Aadmi Party.
Gandhiji said that politics devoid of honesty and spirituality is disastrous for the country. We have to change the politics of this country. I am confident that together, we can.
I seek your time and money in this mission. Most parties are funded by big Corporates for something in return but this will not happen in Aam Aadmi Party. This party would be funded by Aam Aadmi and Aam Aurat of this country. That would be the beginning of an honest and transparent politics, unfortunately which runs on black money today.
Whatever amount you contribute – small or big – is not important. Every paisa is important, because it is honest, and it will go a long way in redefining the politics. In the interest of financial transparency, we publish the names of all the donors every week on our website.
To donate online, kindly click here.
But if you do not have debit or credit cards or internet banking, then kindly make a DD or cheque in favour of “Aam Aadmi Party” and send it at the following address:
A-119, Kaushambi, Ghaziabad – 201010, UP.

OR 
If you wish to just stay connected, kindly fill out the form here to give us your contact details, this will help us work together:  Kindly click here to stay in touch.
Do not hesitate to write to us at contact@aamaadmiparty.org, if you have any questions or suggestions. You may also like to call Akash at  09717460029 for any queries.
Kindly forward this mail as widely as possible. Every effort helps, in the fight against corruption.
Jai Hind.
Warm regards,
Arvind

P.S.: Do you remember that I had exposed details of Swiss bank accounts of Ambani brothers and some other persons? Now, Mukesh Ambani has sent defamation notices to all TV Channels for telecasting my press conferences live. Click here to read defamation notice. In response, I wrote a letter to Mukesh Ambani recently.Click here to read my response. Response is available in Hindi as well as English.