2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

REQUEST FROM ARUNA ROY, RTI ACTIVIST

I am overwhelmed. The last few days have proven that we really value our Right to Information. Lakhs of Indians have stood against the amendment to the RTI Act. Ordinary people, including you and me, have signed petitions, met their MPs, called the Lok Sabha Speaker, and talked about the issue on social media.
However, the Parliament will conclude in 2 more days and the RTI might get diluted within this time. Let us, together, give this one more push before the session ends.
Here is what you can do.
1) Email the Speaker of the Lok Sabha, Smt. Meira Kumar. She has the power to refer this Bill to a standing committee and ensure that the public is consulted. Below is a sample email you can send her (speakerloksabha@sansad.nic.in) with a copy to the Prime Minister (manmohan@sansad.nic.in).
Dear Madam,
I am writing this email to express my anguish over the proposed amendment to the RTI Act. The RTI Act has been a powerful tool for fighting corruption and I feel it is undemocratic to amend it without hearing the concerns of citizens. I therefore request you to refer this bill to a Standing Committee and thus enable more public discussion on this issue.
Thank you.
2) Email, SMS or Tweet your Member of Parliament and tell them that as a voter you are against this amendment. Below is a sample SMS and Tweet. Here is a list of their Twitter accounts.
SMSWe strongly feel that the RTI Amendment Bill is being brought in an arbitrary and hasty manner. We appeal to you to demand that the Bill be sent to the Standing Committee to enable public consultation.
Tweet#SaveRTI. Amendment to RTI Act needs public consultation. Demand the Bill be sent to Standing Committee.
3) Let’s talk about this to our friends, colleagues, and on Facebook, Twitter.
Forward this email to your family and friends asking them to join the campaign as well.
Every action will help. Your message, signature and share will help us in strengthening our voice against this amendment. 
Aruna Roy via Change.org

2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:

ജോർജ് ജോസഫ് K.
(ചെയർമാൻ, KCRM.)
പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനം(KCRM-RegNo.K.152/10) എന്ന സംഘടനയുടെ മുഖപത്രമാണ് സത്യജ്വാല മാസിക. കാനോൻ നിയമം പൗരസ്ത്യസഭകൾക്കുകൂടി ബാധകമാക്കി, ഭാരതസഭയെ റോമിനു അടിമപ്പെടുത്തുന്നതിനെതിരെ കേസുകൊടുത്തുകൊണ്ട്, 1991 മുതൽ പ്രവർത്തനമാരംഭിച്ച സംഘടന, 2009 പകുതിയോടുകൂടി കൂടുതൽ സജീവമായി. അതിന്റെ ഭാഗമായി, 2011 നവംബറിൽ അൽമായശബ്ദം (almayasabdam.blogspot) ബ്ലോഗ് ആരംഭിച്ചു. 2012 ഫെബ്രുവരി മുതൽ സത്യജ്വാല മാസികയും. ഇതൊരു റജിസ്റ്റേർഡ് പ്രസിദ്ധീകരണമാണ്. മുടങ്ങാതെ എല്ലാ മാസവും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ മാസികയിലൂടെ, വിശ്വാസ മൊത്തക്കച്ചവടക്കാർക്ക് അപ്രിയമായ സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഏതെങ്കിലും രാജാക്കളുടെ നീളൻ കുപ്പായത്തിന്റെ കീശയിൽ കിടക്കുന്ന അധോലോകഗുണ്ടാനേതാവല്ല ദൈവമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇവരുടെ തിട്ടൂരമില്ലാതെയും ദൈവത്തിൽ വിശ്വസിക്കാം എന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. പണം കൊണ്ട് സ്വർഗവും നരവും തീർക്കുന്ന ബിസിനസ് നിർത്തി, അത്മീയതയിലേക്ക് ഇവർ മടങ്ങണമെന്നും അതിനായി സർക്കാർ നിയമമുണ്ടാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ ബ്ലോഗിലൂടെ കിട്ടുന്ന വിവരത്തിന്റെ ഒരു ഭാഗം മാത്രമേ മാസികയിലൂടെ പങ്കുവെയ്ക്കാൻ കഴിയുന്നുള്ളു എന്നത് ഞങ്ങളുടെ പരിമിതിയാണ്. കണക്കു കാണിക്കേണ്ടാത്ത പണമല്ല ഞങ്ങൾ ചെലവിഴിക്കുന്നതെന്നതാണ് കാരണം.
 രണ്ടിലേറെ തവണ ഇന്ത്യാവിഷൻ ചാനലിലെ വാരന്ത്യത്തിൽ സത്യജ്വാല മാസിക പരാമർശിക്കപ്പെട്ടു എന്നത് ഞങ്ങൾ അഭിമാനകരവും പ്രോത്സാഹജനകവുമായിക്കാണുന്നു.
          ഇനി പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:
8 പത്രങ്ങൾ വായിച്ചിട്ടും ദേശാഭിമാനിയിൽമാത്രം കണ്ട വാർത്തയനുസരിച്ചാണ് ഞാനും മാസികയുടെ ചീഫ് എഡിറ്റർ ജോർജ് മൂലേച്ചാലിലും കൂടി, 25/08/13 ഞായറാഴ്ച പഴയിടം പള്ളിയിൽ എത്തുന്നത്. പഴയിടം പള്ളിയിൽ 42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന ശ്രി കുര്യാച്ചനെ മുന്നറിയിപ്പില്ലാതെയും ആനുകൂല്യങ്ങൾ നൽകാതെയും ജൂൺ 30നു പിരിച്ചുവിട്ടതിന് എതിരെ ഇടവകക്കാർ പള്ളിമുറ്റത്തു പ്രാർഥന പ്രതിഷേധം നടത്തുന്നു എന്നായിരുന്നു വാർത്ത.
രാവിലെ 8.25നു ഞങ്ങൾ പള്ളിമുറ്റത്തേയ്ക്കു കയറുമ്പോൾ കുർബാന കഴിഞ്ഞ് ആളുകൾ പള്ളിയിൽ നിന്നു പുറത്തേയ്ക്കിറങ്ങുകയായിരുന്നു. അവിടെ നടത്തുമെന്നറിഞ്ഞ പ്രതിഷേധയോഗം മാസികയിലേയ്ക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുർബാന കഴിഞ്ഞ് മുറിയിലേയ്ക്കു പോകുന്നതിനിടയിൽ വികാരി ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു; ഞാൻ തിരിച്ചും. എനിക്കു 15 വർഷത്തിലേറെയായി പരിചയമുള്ള അധ്യാപകസുഹൃത്തിനെ അവിടെ കണ്ടുമുട്ടാമെന്നു കരുതിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഫോൺനമ്പർ നഷ്ടപ്പെട്ടതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. അപരിചിതരായ ആരോടു ചോദിച്ച് കാര്യങ്ങൾ മനസിലാക്കുമെന്നു കരുതി കുറെ സമയം ഞങ്ങൾ അവിടെ നിന്നു. 60 70 ആളുകൾ പിരിഞ്ഞു പോകാതെ അവിടെയും ഇവിടെയും നിന്ന് എന്തൊക്കെയോ പറയുന്നു.
9 മണി കഴിഞ്ഞു. പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടി നടക്കുന്ന മട്ടില്ലല്ലോ. നമുക്ക് തിരിച്ചു പോയേക്കാം എന്നു ഞങ്ങൾ പരസ്പരം പറഞ്ഞുവെങ്കിലും അല്പസമയം കൂടി കാത്തുനിൽക്കാമെന്നു കരുതി. 40-50 പേരടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് മുറ്റത്തിനു താഴെ രണ്ടാമത്തെ തൊട്ടിയിൽ നിൽക്കുന്നതു കണ്ട് ഞങ്ങൾ അവിടെ ചെന്നുനിന്നു. അവർ പ്രതിഷേധയോഗം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക യാണെന്നു ഞങ്ങൾക്കു മനസിലായി.
വീണ്ടുമൊരല്പം കഴിഞ്ഞപ്പോൾ, കൊരട്ടിയിൽ പുരോഹിതതട്ടിപ്പിനിരയായ അറക്കൽ മോനിക്കാ തോമസ് എത്തിയിട്ടുണ്ട് എന്നു ശ്രീ മൂലേച്ചാലിൽ പറഞ്ഞതനുസരിച്ച് ഞങ്ങൾ രണ്ടുപേരും കൂടി പള്ളിമുറ്റത്തുനിൽക്കുന്ന ശ്രീമതി മോനിക്ക തോമസിന്റെ അടുത്തേയ്ക്കു നടന്നു. അപ്പോൾ എന്റെ സുഹൃത്തിന്റെ ഫോൺവിളി വന്നു. ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ട് മോനിക്കയുടെ അടുത്തേയ്ക്കു കയറിച്ചെന്നു. ഏതാണ്ട് 10 മിനിറ്റോളമായി അവിടെ നിന്നിരുന്ന മോനിക്കയുടെ അടുത്തേയ്ക്ക് ഈ സമയത്ത് മൂന്നുനാലു പേർ പാഞ്ഞു ചെന്ന് കേട്ടാലറയ്ക്കുന്ന ചീത്ത വിളിച്ചു. മോനിക്കയും മൂലേച്ചാലിലും പെട്ടെന്നു തന്നെ അവിടെ നിന്നു പിന്തിരിഞ്ഞു കാറിൽ കയറിപ്പോയി. ഇതിനിടയിൽ മദ്യപാനികൾ പോലും പറയാത്തതരം ചീത്തപറഞ്ഞുകൊണ്ട് അഞ്ചെട്ടുപേർ എന്റെ നേരെയും തിരിഞ്ഞു. ഒന്നും പ്രതികരിക്കാതെ മുൻപോട്ടു നടന്ന എന്നെ ഒരാൾ (മണ്ണയ്ക്കനാട്ട് രാജു) പിടിച്ചു നിർത്തി. മറ്റൊരാൾ എന്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. രണ്ടുമൂന്നു തവണ വലിച്ചെങ്കിലും ഞാൻ പിടിവിട്ടില്ല. (അല്പം വിലകൂടിയ ക്യാമറയും ഫ്ലാഷും അതിലുണ്ടായിരുന്നു.) എന്നെ കയ്യേറ്റം ചെയ്യുന്നതു കണ്ട് താഴെ നിന്നവർ ഓടിയെത്തി. അവരെ തടഞ്ഞു. എന്നെ രക്ഷിച്ചു. (ഇപ്പോഴും എനിക്ക് അറിയാത്ത ആ സഹോദരങ്ങൾക്ക് എന്റെ നന്ദി; ക്രിസ്തീയത അല്പമെങ്കിലും അവശേഷിക്കുന്നു എന്ന് തെളിയിച്ചല്ലൊ! മാത്രമല്ല, ഒരു അനിഷ്ടസംഭവം ഒഴിവാക്കുകയും ചെയ്തു, വളച്ചൊടിക്കാൻ നിങ്ങൾക്ക് ഒരു ചൂടുവാർത്ത നഷ്ടപ്പെട്ടെങ്കിലും!!)
പിന്നീട് ഇടവകക്കാർ തമ്മിൽ കയ്യാങ്കളിയാകുമെന്നു കണ്ട ഞാൻ, എന്നെ പ്രതി നിങ്ങൾ തമ്മിൽത്തല്ലരുത്. ഇതു നിങ്ങളുടെ പൊതുസ്വത്താണ്. ഏതെങ്കിലും പുരോഹിതന്റെയൊ മെത്രാന്റെയൊ അല്ല. എന്റെയുമല്ല. ഞാനും വികാരിയുമൊക്കെ ഇവിടെ നിന്നു പോകും. പക്ഷെ നിങ്ങൾ ഇവിടെ ജീവിക്കേണ്ടവരാണ്. മാത്രമല്ല, തമ്മിലടിച്ചും തെറിവിളിച്ചുമാണോ ക്രിസ്ത്യാനികളാണെന്നു തെളിയിക്കുന്നത്? ക്രിസ്ത്യാനി എന്ന വാക്കിന്റെ അർഥമെങ്കിലും നമ്മൾ അറിയേണ്ടെ? ഞങ്ങൾ ഈ പ്രശ്നമുണ്ടാക്കാൻ വന്നവരല്ല. ഇവിടത്തെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ വന്നതാണ്. ഞങ്ങൾക്ക് സത്യജ്വാല എന്നൊരു മാസികയുണ്ട്. അതിലേയ്ക്കാണ്. ആഗസ്റ്റിലെ മാസികയിൽ ഇവിടത്തെ സംഭവം പരാമർശിച്ചിട്ടുണ്ട്. (കപ്യാർ പ്രസിദ്ധീകരിച്ച നോട്ടിസ് ഞങ്ങൾക്ക് കിട്ടിയിരുന്നു. അതു മാസികയിൽ ചേർത്തിട്ടുണ്ട്.) നോക്കിക്കോളൂ എന്നു പറഞ്ഞ് മാസികയുടെ 50 കോപ്പികൾ കൊണ്ടു ചെന്നിരുന്നത് വിതരണം ചെയ്തു. (യോഗം നടക്കുന്നിടത്തു വിതരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.)
അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും ഒറ്റസ്വരത്തിൽ പറഞ്ഞു, ചേട്ടന്മാർ പോകരുത്. ഞങ്ങളുടെ ഈ പ്രശ്നം ലോകത്തിനു മുൻപിൽ എത്തിക്കണം. പടം എടുക്കണം. വാർത്തയും കൊടുക്കണം. മൂടുതാങ്ങികളായ കുറെപ്പേർ ചേർന്ന് ഈ സംഭവം പത്രത്തിലും ചാനലുകളിലും വരാതെ തടഞ്ഞിരിക്കുകയാണ്. നിങ്ങളെങ്കിലും തയ്യാറായല്ലോ. ഇവിടെ ഒരുത്തനും ഒന്നും ചെയ്യില്ല. അല്ലെങ്കിൽ അതൊന്നു കാണട്ടെ. അതോടെ ശാന്തത കൈവന്നു. അവർ ഞങ്ങൾക്ക് കാപ്പി വാങ്ങി തന്നു. ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തു. സംഭവിച്ചതിനു ചിലർ വന്ന് മാപ്പു പറഞ്ഞു. പിന്നീട് മോനിക്കയോടും മാപ്പു പറഞ്ഞതായി അറിഞ്ഞു.
ഞങ്ങൾ കപ്യാർ കുര്യാച്ചനോട് സംഭവം ചോദിച്ചറിഞ്ഞു. മറ്റു പലരോടും തിരക്കി. ആരും വികാരിയെക്കുറിച്ച് നല്ലതു പറഞ്ഞില്ല. പല ഇടവകയിലും പ്രശ്നമുണ്ടാക്കി പെട്ടെന്നു സ്ഥലംമാറ്റം വാങ്ങുന്ന സ്വഭാവക്കാരനാണെന്നറിയാൻ കഴിഞ്ഞു. പ്രകൃതിഭംഗി നിറഞ്ഞ കുന്നിൻചെരിവ് ഉഴുതു മറിച്ച്, 50-60 ഇഞ്ചുള്ള നൂറോളം തേക്കുകൾ പിഴുതു മാറ്റി. കുളം കുഴിച്ച് പള്ളിക്ക് കടം വരുത്തി. 270 കുടുംബങ്ങൾ മാത്രമുള്ള ഇടവകയിൽ 3 കോടി രൂപയുടെ പാരിഷ് ഹാൾ പണിയുന്നു. പിരിവിനു കണക്കില്ല. പള്ളിക്കു കണക്കൻ പോലുമില്ല. പൊതുയോഗം കൂടുന്നില്ല. കൂടിയാൽ തന്നെ, സ്വന്തം തീരുമാനം നടപ്പില്ലെന്നു കണ്ടാൽ പിരിച്ചുവിടുന്നു. തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മാത്രമേ ഇടവകക്കാർ അറിയുന്നുള്ളു. ഏകാധിപത്യം നടത്തുകയാണ്..........ഒന്നര വർഷമായി. ഞങ്ങൾ മടുത്തു.
ഇതിനിടയിൽ ധർണയ്ക്കു വേണ്ട ഒരുക്കങ്ങൾ നടന്നു. 9.40ഓടുകൂടി ശ്രീ ജോസഫ് പുതുപ്പറമ്പിൽ സാറിന്റെ (എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠസഹോദരൻ) ആമുഖപ്രസംഗത്തോടുകൂടി പ്രതിഷേധ പ്രാർഥന ആരംഭിച്ചു. ഞാൻ കുറച്ച് പടമെടുത്തു. (ശ്രി ജോർജ് മൂലെച്ചാലിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി 9.30നു തിരിച്ചു പോയി.) ഇതിനിടെ സത്യജ്വാലയുടെ സർക്കുലേഷൻ മാനേജർ ശ്രി സി.വി. സെബാസ്റ്റ്യനും എത്തിച്ചേർന്നു. ആരോ പറഞ്ഞറിഞ്ഞ് എന്റെ സുഹൃത്ത് എന്നെ തേടിയെത്തി. കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഞാനും സെബാസ്റ്റ്യനും കൂടി 11മണിയോടുകൂടി തിരികെ പോരാൻ തുടങ്ങിയെങ്കിലും ഇടവകക്കാരുടെ നിർബന്ധത്തിനു വഴങ്ങി 12 മണി വരെ അവിടെ ചെലവഴിച്ചു. 11 മണിയോടടുത്ത് പൊലീസ് എത്തി. സമരക്കാരോട് പിരിഞ്ഞു പോകണമെന്നും പ്രശ്നങ്ങൾ സർക്കിൾ/ ഡി.വൈ.എസ്.പി.യുമായി സംസാരിച്ച് പരിഹരിക്കാമെന്നും പറഞ്ഞു. അവർ അവരുടെ പള്ളിമുറ്റത്തു വികാരിക്കും വികാരി ജനറാളിനും അവരുടെ മണിയടിക്കാർക്കും നല്ല ബുദ്ധിയുണ്ടാകാൻ പ്രാർഥിക്കുക യാണെന്നും അതിനു അവർക്ക് അവകാശമുണ്ടെന്നും പറഞ്ഞതു കേട്ട് എസ്.ഐയും എഎസ്ഐയും പള്ളി മുറിയിലേയ്ക്കു പോയി. വികാരി സെബാസ്റ്റ്യൻ കറിപ്ലാക്കൾ കത്തനാരോടും വികാരി ജനറൽ പായിക്കാട്ട് കത്തനാരോടും സംസാരിച്ചു. തിരികെ പോയി. കുറെ കഴിഞ്ഞ് പൊലീസ് വീണ്ടും വന്നു; പോയി. മഴ പെയ്തതിനെത്തുടർന്ന് ഞങ്ങൾ തിരികെ പോന്നു.
ഞാനെടുത്ത വീഡിയോയും ചിത്രങ്ങളും ഇതിനെല്ലാം തെളിവാണ്.
ഇവിടെ ആരാണ് സംഘർഷമുണ്ടാക്കിയത്? ആരാണാവർക്ക് ഒത്താശ ചെയ്യുന്നത്?
ഈ പ്രശ്നം പരിഹരിക്കാതിരിക്കുന്നതുകൊണ്ട് ആർക്കാണ് ലാഭം/നഷ്ടം?
പള്ളിക്കാര്യം പൊലീസ് ഇടപെട്ടാണോ തീർക്കേണ്ടത്?അങ്ങനെയെങ്കിൽ അതു അധികാരികളുടെ കഴിവുകേടിനെയല്ലേ കാണിക്കുന്നത്?ഇടവകക്കാരെ തമ്മിൽ അടിപ്പിക്കാനാണോ വികാരി ശ്രമിക്കേണ്ടത്? അനൈക്യത്തിനും സംഘർഷത്തിനും സാഹചര്യമൊരുക്കുന്നവരെ ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റി നിർത്തേണ്ടതല്ലേ?ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ടെന്നുള്ളതുകൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ നിഷേധിക്കുന്നത് ഏകാധിപത്യപരമാണെന്നു തെളിയുന്നില്ലേ? ഇടവകക്കാർ അറിയാതെയാണോ ഇടവകക്കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടത്?
ഇരുപത്(?) അല്ല, രണ്ടു പേരാണെങ്കിലും പള്ളിമുറ്റത്തു പ്രതിഷേധിക്കാൻ ഇടയാക്കുന്നതു അധികാരികൾക്കു ഭൂഷണമാണോ? പ്രതിഷേധാർഹമായ കാര്യ്ങ്ങൾ  ഒഴിവാക്കുന്നതല്ലെ കൈകര്യം ചെയ്യുന്നതിലും എളുപ്പവും മഹത്തരവും? പള്ളി മുറ്റത്ത് എന്നല്ല എവിടെയും തെറിപറയാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുന്നതിനെ മഹത്വവൽക്കരിക്കുന്നത് ശരിയോ?
മോനിക്കയെ ഉദ്ഘാടനത്തിനു ആരു ക്ഷണിച്ചു? ക്ഷണിച്ചെങ്കിൽ അവരെ എന്തിനു ചീത്ത വിളിക്കുകയും ഓടിക്കുകയും ചെയ്തു? ആരും ക്ഷണിക്കാതെ അവർ ഉദ്ഘാടനത്തിനു വന്നതെന്നു ആരു തീരുമാനിച്ചു?
ആർഭാടവും അഹങ്കാരവും പ്രതികാരവും നിറഞ്ഞ പുരോഹിതർ ദാരിദ്ര്യത്തിന്റെയും എളിമയുടെയും ക്ഷമയുടെയും പ്രതീകമായ യേശുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്നത് തെറ്റല്ലേ?
സഭയെന്നത് മെത്രാനും പുരോഹിതനുമാണെന്നു ആരാണു പറഞ്ഞത്? സ്കൂളെന്നു പറഞ്ഞാൽ അധ്യാപകരും ഹെഡ്മാസ്റ്ററും മാത്രമാണെന്നാണോ?
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരുദ്ധർ എന്നു വിളിച്ചാൽ ആരു വകവെക്കും?
ചോദ്യങ്ങൾ ഇനിയുമുണ്ട്. ഉത്തരമാണു ദുർബലം...
പുരോഹിതർ/സന്യസ്തർ ചരിത്രം (ചാരിത്ര്യവും!) മറന്നാലും പത്രക്കാർ മറക്കാമോ? പതനത്തിനു മുൻപ് യൂറോപ്പിലും സഭാനേതൃത്വം ഇങ്ങനെ ആയിരുന്നല്ലോ!
സൂര്യനെ എത്രനാൾ പഴമുറംകൊണ്ട് മറച്ചുപിടിക്കൻ കഴിയും?! എത്രനാൾ വാർത്തകൾ മൂടിവെക്കാനൊ വളച്ചൊടിക്കാനോ കഴിയും?
പോപ്പ് ഫ്രൻസിസ് പറഞ്ഞത് തന്നെയാണ് ഞങ്ങളും പറയുന്നത്- കാലം മാറിയതു തിരിച്ചറിഞ്ഞ് നിങ്ങൾ ജനത്തോടൊപ്പം നിന്നാൽ ജനം നിങ്ങളുടെ കൂടെ നിൽക്കും.
വിനയത്തോടെ,
ജോർജ് ജോസഫ് K.,
ചെയർമാൻ, KCRM.

2013 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

സാധാരണക്കാരന്‍{ആം ആദ്മി} അവന്‍റെ അധികാരത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുകയും അത് വിനിയോഗിക്കുകയും വേണം.

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? അവരൊക്കെ വളരെ ശക്തരല്ലേ. എനിക്കെങ്ങനെ അവരെ നിയന്ത്രിക്കാന്‍ സാധിക്കും? സഹിക്കാനാകും എന്റെ വിധി. ഇതൊക്കെയാണ് സ്ഥിരമായി സാധാരണക്കാരില്‍ നിന്നു നാം കേള്‍ക്കുന്ന വാചകങ്ങള്‍. സാധാരണക്കാരന്‍ ഇപ്പോഴും വിചാരിക്കുന്നത് അവന്‍ ശക്തനല്ല അഥവാ അധികാരമില്ലാത്തവന്‍ ആണ് എന്നാണ്. അധികാരമുള്ളവരുടെ കൈകളില്‍ കിടന്നു അനുഭവിക്കുവാനാണ് അവന്റെ വിധി എന്നവന്‍ വിചാരിക്കുന്നു, അവരുടെ മേല്‍ അവനു ഒരു നിയന്ത്രണവും ഇല്ല എന്നും അവന്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം എന്തെന്നാല്‍ ഇത് ശരിയല്ല എന്നതാണ്.

ഏറ്റവും ശക്തനും അധികാരമുള്ളവനും ആയ വ്യക്തി ആണ് ആം ആദ്മി അഥവാ സാധാരണക്കാരന്‍. നിര്‍ഭാഗ്യവശാല്‍, അവന്‍ തന്റെ അവകാശങ്ങള്‍ ശരിയായി വിനിയോഗിക്കുന്നില്ല. എങ്ങനെ അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് താഴെ വിശദീകരിക്കുന്നു.

നമുക്ക് ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ(കമ്പനി) കാര്യം എടുക്കാം. ആരായിരിയ്ക്കും ഒരു കമ്പനിയിലെ ഏറ്റവും അധികാരമുള്ള വ്യക്തി. സംശയമില്ലാതെ പറയാം, അത് ആ കമ്പനിയുടെ ഉടമസ്ഥര്‍ ആയിരിയ്ക്കും. അവരായിരിയ്ക്കും കമ്പനിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അവര്‍ക്ക് തന്നെ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുവാന്‍ സാധിക്കാത്തത് കൊണ്ട് അവരെ സഹായിക്കാന്‍ അവര്‍ കുറച്ചു ജോലിക്കാരെ നിയമിക്കുന്നു. അഭിവൃദ്ധിയുള്ള ഏതൊരു കമ്പനിയിലും അതിന്റെ ഉടമസ്ഥരും ജീവനക്കാരും തമ്മില്‍ പരസ്പര പൂരകമായ ഐക്യം ഉണ്ടായിരിയ്ക്കും. അവര്‍ക്കിടയില്‍ പരസ്പര ആശ്രയം, വിശ്വാസം, അവബോധം എന്നിവ ഉണ്ടായിരിയ്ക്കും. രണ്ടു കൂട്ടരും പരസ്പരം പിന്‍തുണയ്ക്കും. ജീവനക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ ആയിരിയ്ക്കും ജോലി ചെയ്യുന്നത്. അതെ സമയം, ഏതെങ്കിലും ജീവനക്കാരന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ അല്ലാതെയോ, കമ്പിനിയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നത് ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടമസ്ഥന് ആ ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഉടമസ്ഥന്‍ നിഷ്ക്രിയനായി, ജീവനക്കാര്‍ തന്നെ അവരുടെ സ്വന്തം ഗ്രഹണശക്തി ഉപയോഗിച്ച് കമ്പനിയുടെ ആവശ്യ കാര്യങ്ങള്‍ ചെയ്യും എന്ന് വിചാരിച്ചാല്‍ എന്ത് സംഭവിക്കും. സാധാരണഗതിയില്‍, ജീവനക്കാര്‍ അവരവരുടെ സ്വന്തതാല്‍പര്യം മാത്രം നോക്കുകയും കമ്പനിയുടെയും ഉടമസ്ഥരുടെയും താല്‍പര്യത്തെ മാറ്റി നിര്‍ത്തുകയും ചെയ്യും. ഉടമസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ഒരിക്കലും നിരീക്ഷിക്കുകയില്ല എന്നവര്‍ക്ക് വിശ്വാസം വരും. വളരെയധികം ധനദുര്‍വിനിയോഗം അവിടെ ഉണ്ടാവും, അസാന്മാര്‍ഗ്ഗികമായ പല പ്രവര്‍ത്തികളും അവിടെ നടക്കും. എല്ലാറ്റിനും ഒടുവില്‍, ജീവനക്കാര്‍ തങ്ങള്‍ക്ക് വേണ്ടി സമ്പാധിക്കുക എന്ന നിലപാടില്‍ മാത്രം എത്തിച്ചേരും. കമ്പനിയും അതിന്റെ ഉടമസ്ഥരും ആയിരിയ്ക്കും പരാജിതരാവുന്നത്. കമ്പനി നഷ്ടത്തിലാവാന്‍ തുടങ്ങും. കമ്പനിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിനായി ജീവനക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെടും. നഷ്ടം നികത്തുവാന്‍ കമ്പനിയ്ക്ക് പുറമേ നിന്ന് വായ്പ എടുക്കേണ്ടി വരും. ഈ വായ്പയുടെ ഉത്തരവാധിത്വം കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും തലയില്‍ വീഴും. ജീവനക്കാര്‍ കൂടുതല്‍ ധനദുര്‍വിനിയോഗം ചെയ്യും. കമ്പനി കൂടുതല്‍ നഷ്ടത്തില്‍ ആവും. കമ്പനി കൂടുതല്‍ വായ്പ എടുക്കുന്നു. കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും ബാധ്യത കൂടി വരികയും ചെയ്യും.

ഇത് തന്നെയാണ് ഒരു "ജനാധിപത്യ രാഷ്ട്രത്തിലും" നടക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍{കമ്പനിയെ പോലെ എന്ന് കരുതുക}, ആ രാഷ്ട്രത്തിലെ ജനങ്ങള്‍{സാധാരണക്കാര്‍-ആം ആദ്മി} ആണ് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. രാഷ്ട്ര ഉടമസ്ഥര്‍ ആയ സാധാരണ ജനങ്ങള്‍ ആണ് രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത്. രാജ്യത്തിറെ പ്രവര്‍ത്തനം എല്ലാം അവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍{കമ്പനി പ്രവര്‍ത്തിക്കുന്നത് പോലെ}, അവര്‍ തങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുവാന് ജനപ്രതിനിധികളെ‍(എം.പി, എം.എല്‍.എ) തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ആണ് സാധാരണക്കാരായ ജനങ്ങളുടെ ജീവനക്കാര്‍. കമ്പനിയിലെപ്പോലെ ഇവിടെയും, പരസ്പര വിശ്വാസവും, ആശ്രയവും, അവബോധവും രാജ്യത്തെ സാധാരണ ജനങ്ങളും{ഉടമസ്ഥരും} അവര്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധികളും{ജീവനക്കാര്‍} തമ്മില്‍ ഉണ്ടെങ്കില്‍ രാജ്യം{കമ്പനിയെ പോലെ കരുതുക} നിശ്ചയമായും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അഭിവൃദ്ധിയിലേയ്ക്ക് കുതിയ്ക്കുകയും ചെയ്യും. എന്നാല്‍, കമ്പനിയുടെ ഉടമസ്ഥന്‍{ജനാധിപത്യ രാജ്യത്തെ സാധാരണ പൌരന്‍} എപ്പോള്‍ നിഷ്ക്രിയന്‍ ആകുന്നുവോ, അപ്പോള്‍ ജീവനക്കാര്‍{എം.പിമാരും എം.എല്‍.എമാരും} മേല്‍ക്കൈ നേടുകയും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഒരു മോശം കമ്പനിയെ{നേരത്തെ പ്രതിപാദിച്ചതു പോലെ} പോലെ, രാജ്യം അപകടത്തിലാവും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ധനദുര്‍വിനിയോഗം ചെയ്യും. രാജ്യം പുറമേ നിന്ന് വായ്പ എടുക്കുവാന്‍ നിര്‍ബന്ധിതമാവും. വായ്പാ കടത്തിന്‍റെ ഉത്തരവാദിത്വ ഭാരം രാജ്യത്തിന്‍റെ മേലും സാധാരണക്കാരായ പൌരന്‍മാരുടെ മേലും വന്നു വീഴും. ഈ ആവൃത്തി തുടര്‍ന്ന് കൊണ്ടേ ഇരിയ്ക്കും.

ഈ സാദ്യശ്യാഭാസത്തില്‍ നിന്നും നമ്മള്‍ക്ക് എന്ത് മനസ്സിലായി? സാധാരണക്കാരന{‍(ആം ആദ്മി} ഒരു സജീവമായ ഉടമസ്ഥന്‍ ആയി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും സാധാരണക്കാരനായ പൌരന് അറിവുണ്ടായിരിയ്ക്കണം. ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നില്ല എങ്കില്‍, സാധാരണ പൌരന് ജനപ്രതിനിധിയ്ക്കെതിരെ നടപടി എടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിയ്ക്കുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ രാജ്യവും ഒരു സഫലമായ കമ്പനിയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഉടമസ്ഥരും{സാധാരണ പൌരന്‍} കൂടാതെ ജീവനക്കാരും{തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും} തമ്മില്‍ പരസ്പര ബഹുമാനവും, അവബോധവും ഉണ്ടാവും. അത് കമ്പനിയെ{രാജ്യത്തെ} അഭിവൃദ്ധിയിലേയ്ക്ക് നയിക്കുകയും ചെയ്യും.

അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി, ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും നമുക്ക് അറിയുവാനും, നടപടി എടുക്കുവാന്‍ സാധിക്ക തക്ക വിധത്തിലുള്ള സംവിധാനങ്ങള്‍ നമുക്ക് ആവശ്യമാണ്‌. അതായത് ഇവയൊക്കെ സാധിക്കാന്‍ ജന്‍ലോക്പാല്‍ ബില്‍{അഴിമതിക്കാരെ കണ്ടെത്തി കുറ്റക്കാരെ നിശ്ചിത സമയത്തിനുള്ളില്‍ ശിക്ഷിക്കുവാനും നഷ്ടപ്പെട്ട തുക തിരികെ കണ്ടു കെട്ടാനും}, റൈറ്റ് ടു റീകാള്‍{തിരഞ്ഞെടുത്ത ജനപ്രതിനിധിയെ അയോഗ്യന്‍ എന്ന് കണ്ടാല്‍ തിരികെ വിളിക്കുവാനുള്ള അധികാരം}, റൈറ്റ് ടു റിജെക്റ്റ്{സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരായവര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുവാന്‍}, ഗ്രാമ സ്വരാജ്{തീരുമാനമെടുക്കുവാനുള്ള അധികാരത്തില്‍ അതാതു പ്രദേശത്തെ പൌരന്‍മാര്‍ക്കുള്ള അവകാശം} തുടങ്ങിയവയാണ് ആ സംവിധാനങ്ങള്‍.
വരൂ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ട് ഇവ നേടുവാനായി രാജ്യത്തിന്‍റെ മുക്കിലും മൂലയിലും വരെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി നമുക്കൊത്തു ചേരാം. നമുക്കിത് ചെയ്യാന്‍ സാധിക്കും, അതിനു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും മാറ്റം ഉണ്ടാകും.
ജയ്ഹിന്ദ്‌ !!!

2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച




കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ രേഖകള്‍ 

അപ്രത്യക്ഷമായിരിക്കുന്നു. 

കല്‍ക്കരിപ്പാടം  അനുവദിച്ചത്തിന്റെ രേഖകള് ഇല്ല. 

ആരൊക്കെയാണ് അപേക്ഷ കൊടുത്തത് 

എന്നതിന്‍റെ രേഖകളും ഇല്ല. 

ഇനി നാളെ കല്‍ക്കരിപ്പാടമേ ഇല്ല അതിനാല്‍ 

അഴിമതി നടന്നിട്ടുമില്ല എന്ന് പൊതു ജനം കേള്‍ക്കേണ്ടി വരും.

CBI Officials are not being able find the records of the recommendation made by Cong MP Darda.

This could be huge embarrassment in store for the UPA II government as sensational disclosures in Coalgate have surfaced. It has now come to light that not only files and records of applications for 45 coal blocks allocated from 1993 to 2005 are untraceable but also recommendations made by Congress MP Vijay Darda and forwarded by the Prime Minister’s Office for the Bander block have gone missing.

In addition, records of 157 private companies which applied for but were not allocated blocks are missing. A number of records and documents pertaining to meetings of the Screening Committee are also missing, it was revealed at a meeting of the Search Committee constituted by the Centre following a Supreme Court directive to furnish all missing records and files to the CBI.

According to the minutes of the Search Committee meeting held on July 16 and issued on July 29, which are accessed by The Hindu, officials could not find the records of the recommendation made by Mr. Darda and forwarded by the PMO for the Bander block allocated to AMR Iron and Steel Ltd.

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

UNITE & FIGHT FOR THE PROTECTION OF RTI ACT.

Joy Paul Puthussery
 Dear friends,

            The day RTI Act came into existence the (12th October 2005), the politicians and political parties in power at the Centre and the States were trying to sabotage it. They found it an impediment in their plunder of public coffers. Only because of the alertness of the public spirited persons and particularly the RTI activists the Act is still in force without much damage. One cannot deny the fact that the credit for implementing this act goes to the UPA and the National Advisory Council and its members like Aruna Roy.
           
            But subsequently our Prime Minister himself found this act an inconvenience  when terrible corrupt deeds were brought to light, thanks to the RTI activists. P.M. had to publically state, “ A situation in which a public authority is flooded with requests for information having no bearing on public interest is something not desirable”. He couldn’t comprehend the fact that public are in a better position to decide what is in its interest. Taking a cue from the PM, the Director General of Standing Conference of Public Sector Enterprises U.D. Choubey said, “ The GDP would have grown by another 2 per cent if there would have been no RTI Act.”

            The recent decree of the Central Information Commission that political parties also must be considered as public authority and must be accountable under RTI Act  has shocked the political parties, right, left and central and they have united their cry to amend the act to exclude political parties from its purview..

The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue. The amendment will be presented before parliament today.
The proposed amendment  states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law. “Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.

            When this rare unity among political parties is seen the inescapable conclusion once can draw is that the harsh glare of openness is scaring them. My appeal to all right thinking persons who would like to see probity and openness in the political scenario must unite and fight for the protection of RTI Act.

Regards,
Joy Paul Puthussery

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

Dear friends,

Recently we witnessed a rarest of rare incident – all political parties in India agreeing on one subject, the necessity of political parties to be excluded from the purview of Right to Information Act.  Only in the case of hike of salary and perks of Members of Parliament such rare unity had been witnessed in the past.
The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue.
The proposed amendment, to be placed before Parliament, states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law.
“Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.
The Truth is crystal clear to those citizens who try to understand the political significance of the decision.
We all know that the coffers of political parties are filled liberally by the black money of the Industrialists and Corporate houses. The Congress and BJP are the main beneficiaries. The others also get their deserving share. Comparatively left parties get nominal share of this booty. So I fail to understand why they also object the decision of the Central Information Panel. The fear of the political parties is that once they come under RTI Act the details of the donation will have to be publicly revealed and this may lead to the drying up of this unlimited source of black money. For the coming Lok Sabha election BJP will get more corporate money than the Congress since they will be more than eager to bet more money on the new race horse, their darling Narendra Modi.
As long as the people remain mere spectators, the political parties will do whatever they like.
Regards,
Joy Paul Puthussery

പ്രിയപ്പെട്ട സാധാരണക്കാരാ,

കേരള സംസ്ഥാന സമിതി

നമ്മളെല്ലാം ഒരു നല്ല ഉദ്ദേശത്തിനായാണ് ഒരുമിച്ചത് - ആ ഉദ്ദേശം ഒരു വെല്ലുവിളിയാണ്, എന്നാല്‍ അതെ സമയം രാജ്യത്തിന്‍റെ ഭാവി വീക്ഷകോണില്‍ അത് വളരെ പ്രബലമായതുമാണ്.

നാളിതു വരെയും നമ്മള്‍ നമ്മളുടെ പ്രതിനിധികളെ പാര്‍ലിമെന്റിലേയ്ക്കും, നിയമസഭയിലെയ്ക്കും വളരെ നല്ല വിശ്വാസത്തോടെയാണ് തിരഞ്ഞെടുത്തിരുന്നത്. നമ്മള്‍ കരുതിയിരുന്നത് ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, നമ്മളുടെ കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടാകും, നമ്മളുടെ വിഷമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും എന്നൊക്കെയാണ്. എന്നാല്‍ സമയം കടന്നു പോയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്തു വിട്ടവരെക്കുറിച്ച് വളരെ കുറച്ചു താത്‌പര്യം മാത്രം ഉള്ളൂ എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് അവരുടെ പാര്‍ട്ടിയെക്കുറിച്ചും, ഹൈക്കമാന്‍ഡിനെക്കുറിച്ചും, അവരുടെ പങ്കാളികളെക്കുറിച്ചും, സഹപ്രവര്‍ത്തകരെക്കുറിച്ചും മാത്രമേ ഉത്‌കണ്‌ഠ ഉള്ളൂ. പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഭരണ-പ്രതി പക്ഷമായിട്ട് പെരുമാറുമെങ്കിലും, മറയ്ക്ക് പിന്നില്‍ അവര്‍ രഹസ്യധാരണയിലുടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എല്ലാവരും ഒന്നായി ഒരേസമയം ആസൂത്രണം ചെയ്താണ് ഉപായങ്ങള്‍ നടപ്പാക്കുന്നത്. നമ്മള്‍ സാധാരണക്കാര്‍(ആം ആദ്മി), വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കപ്പെടുകയാണ്.
ഇനി, നമ്മള്‍ക്ക് ഇതൊരിക്കലും സഹിക്കാനാവില്ല. തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പോരാടേണ്ടിയിരിക്കുന്നു എന്ന് സാധാരണക്കാരന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ സുഹൃത്തുക്കളെ, ഈ രാജ്യത്തെ എല്ലാ സാധാരണക്കാരും ഒരുമിച്ച് കൂടി പോരാടുവാന്‍ സമയമായ്, നീതിക്ക് വേണ്ടി പോരാടുവാന്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുവാന്‍. നമ്മള്‍ പോരാടുന്നത് തുണ്ടുതുണ്ടായ ചെറിയ കൂട്ടമായിട്ടണെങ്കില്‍, അത് നമ്മുടെ പോരാട്ടത്തെ ദുര്‍ബ്ബലമാക്കും. എതിരാളികള്‍ അവര്‍ എണ്ണത്തില്‍ നമ്മള്‍ സാധാരണക്കാരെക്കാള്‍ കുറവാണെങ്കിലും അത്യന്ത്യം സംഘടിതമായാണ്‌ നിലകൊള്ളുന്നത്. ഈ അവസരത്തില്‍, നമ്മളെല്ലാവരും ഒരു കുടക്കീഴില്‍ ആകേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി) ആ കുട ആണ്. എഎപി എന്‍റെ പാര്‍ട്ടി അല്ല, നിന്‍റെ പാര്‍ട്ടി അല്ല, ഇത് നമ്മളുടെ പാര്‍ട്ടി ആണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടി ആണ്.
ഈ കാലയളവത്രയും നമ്മള്‍ ഒരു പാഠം പഠിച്ചു. നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നമുക്ക് വേണ്ടി പണി എടുക്കുന്നു എന്ന് നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്, കാരണം നമ്മളാണ് അവര്‍ക്ക് വേതനം കൊടുക്കുന്നത്. ഈ രാജ്യത്തെ ഓരോരോ സാധാരണക്കാരനും ആണ് രാജ്യത്തെ ഓരോ എം.പി യുടെയും എം.എല്‍.എ യുടെയും വേതനം നല്‍കുന്നത്. നമ്മളാണ് ഇവരുടെ യജമാനന്മാര്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ കടമകളെക്കുറിച്ച് ബോധോദയം ഉണ്ടായി അവര്‍ സാധാരണക്കാരനെ സേവിക്കാന്‍ തുടങ്ങും എന്ന് നമുക്ക് കരുതാനാവില്ല. എന്നാല്‍ സാധാരണക്കാരന് വേണ്ടി പണി എടുക്കുവാന്‍ ജനപ്രതിനിധികളെ നിര്‍ബന്ധിതമാക്കുന്ന ഒരു വ്യവസ്ഥിതി നിര്‍മ്മിക്കാന്‍ ഉറപ്പായും നമ്മള്‍ക്ക് പഥമപങ്ക് വഹിക്കുവാന്‍ കഴിയും. നിലവിലെ വ്യവസ്ഥിതിയില്‍ ജന്‍ലോക്പാല്‍, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു രേജ്ക്റ്റ്, ഗ്രാമ സ്വരാജ് ഇങ്ങനെ കുറച്ചു നല്ല മാറ്റങ്ങളിലൂടെ ഇത് നമുക്ക് ഉറപ്പു വരുത്തുവാന്‍ കഴിയും.
ആകയാല്‍ സുഹൃത്തുക്കളെ, ഓരോ സാധാരണക്കാരനും ഈ തീവ്യയത്നത്തില്‍ അംഗമാവുകയും അവരവര്‍ക്കാവും വിധത്തില്‍ സംഭാവാന നല്‍കുകയും ചെയ്യണം. സംഭാവന എന്നത് കൊണ്ട് സാമ്പത്തിക സംഭാവന എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംഭാവന ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍ സമാനമായി ഒരു സാധാരണക്കാരനും അവന്റെ സമയവും ഊര്‍ജ്ജവും ഈ പോരാട്ടത്തിലേയ്ക്ക് നിക്ഷേപിക്കെണ്ടതുണ്ട്. ഓരോ വ്യക്തിയ്ക്കും പല മാര്‍ഗ്ഗത്തിലൂടെ ഇതില്‍ അണിചേരാം -
1.    നിങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. മീറ്റിങ്ങുകളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ദയവായി അതാതു ജില്ലയിലെ ഉത്തരവാദിത്വമുള്ള വ്യക്തികളെ ബന്ധപ്പെടുക. അതാതു ജില്ലയിലെ ഉത്തരവാദിത്വ വ്യക്തികളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ താഴെ കൊടുത്തിട്ടുണ്ട്.
2.    കുറച്ചു പേര്‍(6-10) അടങ്ങുന്ന ചെറിയ യോഗങ്ങള്‍ നിങ്ങളുട സ്ഥലത്തോ പരിസരങ്ങളിലോ ചേരാവുന്നതാണ്. തുടക്കത്തില്‍ യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, നിങ്ങള്ക്ക് അതാതു ജില്ല സമിതിയെ അറിയിക്കാവുന്നതാണ്, യോഗം സംഘടിപ്പിക്കുവാന്‍ ഏതെങ്കിലും വ്യക്തി വരുന്നതായിരിയ്ക്കും. കുറച്ചു നാളുകള്‍ക്കുള്ളില്‍, യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൈവരിക്കാവുന്നതാണ്‌.
3.    നിങ്ങളുടെ സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാടും, അജണ്ടയും നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അഴിമതിയുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനുള്ള ഈ രണ്ടാം സ്വാതന്ത്യ്ര സമരത്തില്‍ ഭാഗമാകുവാന്‍ അവരെ പ്രചോദിപ്പിക്കാവുന്നതാണ്.
4.    നിങ്ങള്‍ക്ക് പ്രചോദകമായ ലേഖനങ്ങള്‍ എഴുതി വെബ്സൈറ്റിലോ, ഫേസ്ബുക്ക്‌ പേജിലോ പോസ്റ്റ്‌ ചെയ്യാവുന്നതാണ്. സാധിക്കുന്ന മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
5.    നിങ്ങളുടെ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ ഉപയോഗിച്ച് പൊതുവേദികളില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു രാഷ്‌ട്രീയടിസ്ഥാനം ഉണ്ടാക്കുവാന്‍ സഹായിക്കാവുന്നതാണ്.
6.    ഓരോ സാധാരണക്കാരനും ആം ആദ്മി പാര്‍ട്ടി എന്ന മുദ്രയുടെ പ്രതിപുരുഷന്‍ ആയി മാറേണ്ടതാണ്. ഒരു കാര്യം ശ്രദ്ദിക്കേണ്ടത് ഇത് ഒരു കൂട്ടായ ഉത്തരവാദിത്വം ആണ് എന്നുള്ളതാണ്, അതിനാല്‍ നാം എല്ലാവരും ഇതിനായി ഒരുമിക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ സവിശേഷ ഗുണം ഉണ്ടാകും, നമ്മള്‍ അത്തരം ഗുണങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കഴിവിന്റെ പരമാവധി ഉപയോഗപ്രദമാകുന്ന വിധത്തില്‍ വിനിയോഗിക്കേണ്ടതാണ്.
ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ ഇവരാണ് -
കണ്ണൂര്‍/കാസര്‍ഗോഡ്‌ - മനോഹര്‍ ആരെന്‍ - 9961006789
കോഴിക്കോട്/വയനാട് - കെ. പി രതീഷ്‌ - 9895007763
പാലക്കാട്/മലപ്പുറം - കാര്‍ത്തികേയന്‍ ദാമോദരന്‍ - 9037091370
തൃശൂര്‍ - സുനില്‍ ജോര്‍ജ്ജ് - 9562244201
എറണാകുളം - സബരീഷ് പി. എ - 9496470793
കോട്ടയം/ഇടുക്കി - അനില്‍ ഐക്കര - 9447001806 ;
ഗോപാലകൃഷ്ണ പണിക്കര്‍ - 9946981882 
ആലപ്പുഴ - രാജേഷ്‌ ഭരത് - 9447590638
പത്തനംതിട്ട - ഹരിലാല്‍ - 9946796454
കൊല്ലം - ദീപാലക്ഷ്മി - 8714198635
തിരുവനന്തപുരം - റായിമോള്‍ -  9446900593 ;
സുരേഷ് കുമാര്‍ - 9744507150
മഹത്തായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒത്തുചേരാം,
ജയ്‌ഹിന്ദ് !!!!!
ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന സമിതി.

2013 ജൂലൈ 19, വെള്ളിയാഴ്‌ച

We shall overcome!

Arvind Kejriwal Dear Friend,

What has happened in the last few weeks to the Aam Aadmi Party (AAP) family is very distressing, but it also makes us more determined than ever before to change this rotten system. We call it the AAP family because of the tight bonds of love that exist in this family -- caring for each other, caring for the community and selfless sacrifice for the nation. process.

In the last few weeks, many of our volunteers were unlawfully and brutally beaten by the Delhi police for exercising their constitutional right to protest against police inaction in registering the FIR in a rape case; Ex Lekhpal of Lalitpur and co-coordinator of AAP, Brijlal, who was fighting against land grab and sand mafia was murdered; and now our valiant fighter- RTI activist and AAP candidate from Seemapuri, Santosh Koli has been hit by a car and is fighting for her life. We are all praying for her speedy recovery.

Friends, our enemies have no clue about the strength of the AAP family as they have only associated with paid workers. Every such incident only increases the resolve of our patriotic volunteers.

But, to combat these entrenched powers that rely on muscle power and a divisive agenda, we need clean, honest money. Make a Donation to your party today. Also, do spread this message to your family and friends,so that they too can participate. I think that there has never been a more opportune time than the present to overthrow the corrupt and usher in a participative, transparent and accountable government.India can wait no more.

You can donate online through national or international debit or credit cards or internet banking OR send a DD or cheque in favour of "Aam Aadmi Party" at the following address:
A-119, Kaushambi, Ghaziabad – 201010, UP.

My video, also present on the donation page, confirms the authenticity of this email.
Jai Hind.

Warm Regards,
Arvind Kejriwal
Join us

2013 ജൂൺ 18, ചൊവ്വാഴ്ച

ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?

.................. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷ്ന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:
2006 ല്‍ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ അയ്യരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വാതക വില 2.34 ഡോളര്‍/എം.എം ബി.ടി.യു വില്‍ നിന്ന് 4.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയരുകയും റിലയന്‍സിന്റെ ലാഭം 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല. വാതക വില 4.2 ഡോളര്‍/എം.എം ബി.ടി.യുവില്‍ നിന്ന് 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ പുതിയ ആവശ്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇങ്ങനെ സര്‍ക്കാറിനെ പ്രീണിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും സാമ്പത്തിക ലാഭമുണ്ടാക്കുകയും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയുമാണ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യവസായ ഭീമന്‍ ചെയ്യുന്നത്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിനും ഇത്തരത്തില്‍ റിലയന്‍സുമായി അവിശുദ്ധ ബന്ധമുണ്ട്. 2000 ലെ എന്‍.ഡി.എ സര്‍ക്കാര്‍ റിലയന്‍സുമായി അഴിമതിക്കായി കരാര്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വന്ന യു.പി.എ സര്‍ക്കാര്‍ ഈ കരാര്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.
വാതക വില 14.2 ഡോളറായി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടാല്‍ യാതൊരു മാന്ദ്യവുമില്ലാതെ സര്‍ക്കാര്‍ അത് സാധിച്ചുകൊടുക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്നത് ആരും ഓര്‍ക്കുന്നില്ല. ഊര്‍ജം അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് വൈദ്യുതി വില വര്‍ധനയ്ക്കും രാസവള വിലവര്‍ധനയ്ക്കും കാരണമാകും. ഇതിലൂടെ റിലയന്‍സിനുണ്ടാകുന്നത് 43000 കോടിയുടെ അധിക ലാഭമാണ്.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല
വിവാദമായ നീരാ റാഡിയാ ടേപ്പില്‍ വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും റിലയന്‍സിനോട് എന്ത് മാത്രം വിധേയത്വം പുലര്‍ത്തുന്നുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
എണ്ണ-പ്രകൃതി വാതകപ്പാടമായ കെ.ജി ബേസിന്‍ റിലയന്‍സ് ഏറ്റെടുത്തത് ഉത്പാദനം വേഗത്തിലാക്കുമെന്ന് കാണിച്ചാണ്. 2009 ല്‍ സര്‍ക്കാറുമായി റിലയന്‍സുണ്ടാക്കിയ കരാര്‍ പ്രകാരം 2014 മാര്‍ച്ച് 31 വരെ 4.2 ഡോളര്‍/എം.എം ബി.ടി.യു പ്രകൃതി വാതകം വില്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പ്രകൃതി വാതകവില 4.2 ല്‍ നിന്നും 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തണമെന്നാണ് റിലയന്‍സ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പുന:സംഘടനയെന്ന പേരില്‍ അദ്ദേഹത്തെ വകുപ്പില്‍ നിന്ന് മാറ്റിയത്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു. പൊതു ഖജനാവിനാണ് ഇത് മൂലം നഷ്ടമുണ്ടാകുക.
റിലയന്‍സ് ഉത്പാദിപ്പിക്കുന്ന വാതകം ഊര്‍ജ ഉത്പാദനത്തിനും രാസവള നിര്‍മാണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വാതകവില വര്‍ധിപ്പിക്കുന്നത് 53,000 കോടിയുടെ അധിക ബാധ്യതയാണ് രാജ്യത്തിന് ഇത് മൂലം ഉണ്ടാക്കുക. ഇത് വൈദ്യുതി ചാര്‍ജ് വര്‍ധനവിലേക്കും കൊണ്ടെത്തിക്കും.
റിലയന്‍സിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് റിലയന്‍സ് ചെയ്തത്. ഇതിനായി പ്രകൃതി വാതക ഉത്പാദനം കമ്പനി ഗണ്യമായി കുറച്ചു. രാജ്യത്തെ മൊത്തം പ്രകൃതി വാതക ഉത്പാദനം 156 എം.എം.എസ്.സി.എം.ഡിയാണ്. റിലയന്‍സും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം 2009 മുതല്‍ 80 എം.എം.എസ്.സി.എം.ഡി റിലയന്‍സ് ഉത്പാദിപ്പിക്കണം. എന്നാല്‍ വെറും 27 എം.എം.എസ്.സി.എം.ഡി മാത്രമാണ് റിലയന്‍സ് ഉത്പാദിപ്പിച്ചത്. ഉത്പാദനം പൂഴ്ത്തി വെച്ച് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കാര്യം നേടുക എന്ന തന്ത്രമായിരുന്നു ഇത്. വാതകം പൂഴ്ത്തി വെക്കുക മാത്രമല്ല, വിദേശത്ത് നിന്ന് വാതകം വാങ്ങിക്കുന്നതിനായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. 13 ഡോളര്‍ മുതലാണ് വിദേശത്ത് നിന്ന് വാതകം വാങ്ങുന്നതിനായുള്ള ചിലവ്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു
‘തങ്ങള്‍ 14.2 ഡോളറിന് വാതകം തരും വേണമെങ്കില്‍ സ്വീകരിക്കാം. ഇല്ലെങ്കില്‍ പോകാം’ ഇതായിരുന്നു റിലയന്‍സിന്റെ നിലപാട്. യഥാര്‍ത്ഥത്തില്‍ ആരുടേതാണ് ഈ പ്രകൃതി വാതകം. ഇന്ത്യന്‍ ഭരണഘടനയും സുപ്രീം കോടതിയും വ്യക്തമാക്കുന്നത് രാജ്യത്തെ ജനങ്ങളുടേതാണെന്നാണ്. എന്നാല്‍ മുകേഷ് അംബാനി എന്ന വ്യവസായ ഭീമന്‍ ഇത് മുഴുവന്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാര്‍ ചെയ്തതാകട്ടെ റിലയന്‍സിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ച് അവര്‍ക്ക് അടിമപ്പെടുകയാണ്. രാജ്യത്തിന്റെ ഭരണഘടനയേയും കോടിക്കണക്കിന് ജനങ്ങളേയും നോക്കുകുത്തിയാക്കുയാണ് സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന പ്രകാരം ജനങ്ങളെ സേവിക്കാന്‍ സാധിക്കില്ലെന്നാണ് യു.പി.എ സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.
വാതകം പൂഴ്ത്തി വെച്ചതോടെ രാജ്യത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടേണ്ടതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടതായോ വന്നു. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് രാജ്യത്തെ 9000 മെഗാവട്ട് വൈദ്യതിയാണ് ഊര്‍ജ നിലയങ്ങളിലൂടെ പാഴാകുന്നത്. 3 ഡോളര്‍/കെ.ഡബ്ല്യൂ.എച്ച് ആണ് ഒരു ഊര്‍ജനിലയം പ്രവര്‍ത്തിക്കാന്‍ വേണ്ട ചിലവ്. റിലയന്‍സ് ആവശ്യപ്പെടുന്നത് പോലെ 4.2 ഡോളറില്‍ നിന്നും വാതക വില 14.2 ഡോളറായി ഉയര്‍ത്തിയാല്‍ ഈ ചിലവ് 7 ഡോളര്‍/കെ.ഡബ്യൂ.എച്ച് ആയി വര്‍ധിക്കും. മിക്കവാറും ഊര്‍ജനിലയങ്ങള്‍ അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഇതും ഖജനാവിന് നഷ്ടമുണ്ടാക്കും.
റിലയന്‍സിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഇത് ആദ്യമായല്ല. 2006 ല്‍ റിലയന്‍സിന്റെ പദ്ധതി ചിലവ് 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് റിലയന്‍സിനോട് കൂടുതല്‍ ഉദാരമായി ഇടപെടുന്ന മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കിയത്.
റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സമ്മര്‍ദ്ദ തന്ത്രം
2004 ല്‍ എന്‍.ടി.പി.സിയുമായി റിലന്‍സ് പ്രകൃതിവാതകം 17 വര്‍ഷത്തേക്ക് വിതരണം ചെയ്യാനുള്ള കരാറുണ്ടാക്കി. 2.34 ഡോളര്‍ ആയിരുന്നു അന്ന് അതിന്റെ മൂല്യം. ആര്‍.എന്‍.ആര്‍.എല്ലുമായി ഇതേ കരാറില്‍ വീണ്ടും ഒപ്പുവെച്ചു. തുടര്‍ന്ന് റിലയന്‍സ് പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. റിലയന്‍സിന്റെ ഈ ആവശ്യം അംഗീകരിച്ചത് വഴി പ്രകൃതിവാതകത്തിന്റെ വില 2.34 ഡോളറില്‍ നിന്ന് 4.2 ഡോളറായി കുതിച്ചുയരുകയും ചെയ്തു. പിന്നീട് 2009 ല്‍ മന്ത്രിസഭാ സമിതി പ്രശ്‌നം പരിശോധിക്കുകയും 2014 വരെ 4.2 ഡോളറായിരിക്കും വാതക വിലയെന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തു.
വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്
2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് 239 കോടി ഡോളര്‍ ഉത്പാദന ചിലവുള്ള പദ്ധതിയുമായി റിലയന്‍സ് മുന്നോട്ട് വന്നത്. തുടര്‍ന്ന് എന്‍.ഡി.എ സര്‍ക്കാര്‍ മാറി യു.പി.എ അധികാരത്തില്‍ വന്നു. 2006 ല്‍ 880 കോടി ഡോളര്‍ നിക്ഷേപമുള്ള പദ്ധതി റിലയന്‍സ് മുന്നോട്ട് വെച്ചെങ്കിലും അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അനുവദിച്ചില്ല.
ഇരട്ടി ഉത്പാദനത്തിന് നാലിരട്ടി നിക്ഷേപം നടത്തുക വഴി ലാഭത്തിന്റെ 80 ശതമാനവും റിലയന്‍സിന്റെ പോക്കറ്റിലേക്ക് പോകും എന്ന അടിസ്ഥാനകരാര്‍ നിലനില്‍ക്കുന്നതിനാല്‍ ആയിരുന്നു ഇത്. എന്നാല്‍ അയ്യരെ മാറ്റി റിലയന്‍സിന്റെ അടുപ്പക്കാരനായ മുരളി ദേവ്‌റയെ  നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിലയന്‍സ് ആവശ്യപ്പെട്ട രീതിയില്‍ ദേവ്‌റ കരാര്‍ അംഗീകരിച്ചു. ഇതുവഴി ഒരു ലക്ഷം കോടി രൂപ കരാര്‍ അനുസരിച്ചുള്ള ലാഭമായി റിലയന്‍സിന് സ്വന്തമായി. ഇത് പരിശോധിച്ച സി.എ.ജി ഏത് രീതിയിലാണ് ഉത്പാദന ചിലവ് വര്‍ധിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടില്ലെന്നും ഇല്ലാത്ത ചെലവ് പെരുപ്പിച്ച് കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
2009 ല്‍ റിലയന്‍സ് കേന്ദ്രവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2014 വരെ 4.2 ഡോളറിനാണ് കൃഷ്ണ ഗോദാവരി തടാകത്തില്‍ നിന്ന് ഒരു യൂണിറ്റ് പ്രകൃതി വാതകം വില്‍ക്കേണ്ടത്. ഇത് 14. 2 ഡോളര്‍ ആക്കണമെന്നാണ് റിലയന്‍സിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 43,000 കോടി രൂപ റിലയന്‍സിന് അധിക ലാഭമുണ്ടാകും.
കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 53000 കോടി രൂപ സാമ്പത്തി ബാധ്യതയുമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് വൈദ്യുതിയുടേയും വളത്തിന്റേയും വില വന്‍ തോതില്‍ വര്‍ധിക്കും. കാരണം റിലയന്‍സ് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം പ്രധാനമായും വൈദ്യുതിക്കും വളത്തിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങളാണ് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
പ്രകൃതിവാതകത്തിന് വിലകൂട്ടുന്ന കാര്യത്തില്‍  സമ്മര്‍ദം ചെലുത്താന്‍ അടുത്ത കാലത്ത് റിലയന്‍സ് വാതകോത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. കരാറനുസരിച്ച് പ്രതിദിനം 80 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഉത്പാദിപ്പിക്കണം.
രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ പകുതിയിലധികംവരും ഇത്. കുറഞ്ഞ ചെലവില്‍ പ്രകൃതിവാതക ഇന്ധനം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കരാര്‍ നേടിയത്. എന്നാല്‍ ഇപ്പോള്‍ 27 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഇതുതന്നെ കൂടുതലും റിലയന്‍സിന്റെ മറ്റു വ്യവസായങ്ങള്‍ക്കുവേണ്ടിയാണ്.
രാജ്യത്തിന്റെ സമ്പത്ത് റിലയന്‍സ് വിറ്റഴിക്കുന്നു
സര്‍ക്കാരിന്റെ എല്ലാ നയങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പല കരാറുകളുമായി മുന്നോട്ട് നീങ്ങുന്നത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങാണ് പ്രകൃതി വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയത്. 2004 ല്‍ 2.30 ബില്യണ്‍ ആയിരുന്നത് 2006 ല്‍ 8.8 ആയി
80 എം.എം യൂണിറ്റ് ഉത്പാദിപ്പിക്കാമെന്ന് പറഞ്ഞ് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ട് 12 വര്‍ഷത്തിനുള്ളിലെ അവരുടെ ഉത്പാദനം വെറും 27 എം എം യൂണിറ്റായിരുന്നു. ഉത്പാദന ശേഷിയുള്ള 31 എണ്ണക്കിണറുകളില്‍ നിലവിലുണ്ടെങ്കിലും അതില്‍ 13 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
കല്‍ക്കരി അഴിമതിയും റിലയന്‍സ് ലിമിറ്റഡും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതിയായിരുന്നു കല്‍ക്കരി അഴിമതി. രാജ്യത്തെ കല്‍ക്കരി പാടങ്ങളിലെ ഉത്പാദനം താരതമ്യേന കുറവാണ്. കല്‍ക്കരി പാടങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ കല്‍ക്കരി ഉത്പാദനത്തില്‍ വര്‍ധവന് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
സ്വകാര്യവ്യക്തികളുടെ ഉദ്ദേശം എന്തെന്നാല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ അപ്പുറത്ത് അത് പൂഴ്ത്തിവെയ്ക്കുക എന്നതായിരുന്നു. വിലയില്‍ വര്‍ധനവ് ഉണ്ടാകുന്ന സമയത്ത് അവര്‍ അത് വില്‍ക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
റിലയന്‍സിന് എണ്ണപ്പാടങ്ങള്‍ നല്‍കിയത് ഉത്പാദനം വര്‍ധിപ്പിക്കാനാണ്. എന്നാല്‍ റിലയന്‍സിന്റെ ശ്രമം ഉത്പാദനം നടത്താതെ അതിനെ കരിഞ്ചന്തയില്‍ എത്തിക്കാനായിരുന്നു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി വിലകൂട്ടാനാണ് റിലയന്‍സിന്റെ നീക്കം. ഉത്പാദനം കുറയുന്നതോടെ പ്രകൃതിവാതകം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ടിവരും. മറ്റ് മാര്‍ഗങ്ങളില്ലാതെ റിലയന്‍സില്‍ നിന്ന് കരിഞ്ചന്തയ്ക്ക് വാങ്ങേണ്ടി വരും. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള മുതലാളിമാരുടെ നീക്കമാണ് ഇത്.
ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
പ്രധാനമന്ത്രിയുടെ ഭാഗം
കഴിഞ്ഞ വര്‍ഷം വാതക വില 4.2 ഡോളറില്‍ നിന്ന് 14.25 ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന് റിലയന്‍സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ജയ്പാല്‍ റെഡ്ഡി മന്ത്രിയായി. അദ്ദേഹം റിലയന്‍സിന്റെ ആവശ്യം നിരാകരിച്ചു. ഇതിനിടെ അംബാനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കരാര്‍ നിലനില്‍ക്കെ റിലയന്‍സിന്റെ ആവശ്യം ന്യായമാണോയെന്ന് അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി എന്തിന് റിലയന്‍സിനെ പിന്താങ്ങണം?
ഉത്പാദന ലക്ഷ്യത്തില്‍ റിലയന്‍സ് എത്താതിരുന്ന സാഹചര്യത്തില്‍ ജയ്പാല്‍ റെഡ്ഡി അവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി ആദ്യം 1 ബില്യന്‍ ഡോളറിന്റെ പിഴ അവരില്‍ നിന്നും ചുമത്തി. ഇത് ഏതാണ്ട് 11000 കോടിയുടെ നഷ്ടം ഇതുവഴി അവര്‍ക്ക് ഉണ്ടാക്കി. ഐ.എം അനുപാതപ്രകാരം അടുത്ത വര്‍ഷം ഈ പിഴ 1.5 ബില്യണ്‍ ആയിട്ട് ഉയരും. ഇത് റിലയന്‍സിന് ഏതാണ്ട് 16,500 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുക. ഇതാണ് യഥാര്‍ത്ഥത്തില്‍ ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമാകാന്‍ കാരണമായത്.
രാജ്യത്തെ വിലവര്‍ദ്ധനവിന്റെ യഥാര്‍ത്ഥ കാരണം
റിലയന്‍സ് പോലുള്ള വ്യവസായ ഭീമന്‍മാരുടെ സമ്മര്‍ദ്ദത്തിന് നമ്മുടെ സര്‍ക്കാര്‍ വഴങ്ങുന്നു. റിലയന്‍സിനെ ഇങ്ങനെ കയ്യഴിഞ്ഞ് സഹായിക്കുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതിരാസവളം എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുന്നു. രാജ്യത്ത് 35000 കോടിയുടെ സബ്‌സിഡി കൊടുക്കാന്‍ പറ്റില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തിലുള്ള കോര്‍പ്പറേറ്റുകളെ കയ്യയച്ച് സഹായിക്കുന്നത്
ചോദ്യങ്ങള്‍
ആരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
അപ്പോള്‍ നമ്മുടെ സര്‍ക്കാരിനെ നയിക്കുന്നത് വ്യവസായ ഭീമന്‍മാരാണോ?
സമ്മര്‍ദ്ദംകൊണ്ടോ അറിവില്ലായ്മ മൂലമോ ആണോ പ്രധാനമന്ത്രി ഈ വ്യവസായ ഭീമന്‍മാരെ അനുസരിക്കുന്നത്, സമ്മര്‍ദ്ദം മൂലമാണെങ്കില്‍ അതെന്താണ്?
ഞങ്ങള്‍ ആവശ്യപ്പെടുന്നത്
റിലയന്‍സിന്റെ ഭീഷണി ഉടന്‍ അവസാനിപ്പിക്കുക, കെ.ജി ബേസിന്‍ കരാര്‍ റദ്ദാക്കുക, രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഉത്പാദനം കെ.ജി ബേസില്‍ നിന്ന് ഉണ്ടാക്കുന്ന പദ്ധതികള്‍ കൊണ്ടുവരണം.
ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?:

'via Blog this'

2013 ജൂൺ 11, ചൊവ്വാഴ്ച

AAP Donation


AAP is attempting to fundamentally change how political parties and elections work in India. AAP will not put up any candidates with criminal backgrounds. It will also not put up more than one person from the same family. With your support, AAP will be able to launch a formidable challenge to the established political parties and provide the much necessary political alternative to the people. We seek clean money from people like you, so that we can make a difference for you.
AAP Donation:

'via Blog this'