2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം


സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം

(സാധാരണ അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് സര്‍ക്കാര്‍ ലോക്പാല്‍ വ്യവസ്ഥകള്‍
തടിച്ച അക്ഷരങ്ങളില്‍ ഇങ്ങനെ അച്ചടിച്ചിരിക്കുന്നത് ജന ലോക്പാല്‍ വ്യവസ്ഥകള്‍)
പ്രധാനമന്ത്രി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ കീഴില്‍ത്തന്നെയുള്ള സി ബി ഐ ആയിരിക്കും, ലോക്പാലായിരിക്കയില്ല, അന്വേഷണം നടത്തുക.
സ്വതന്ത്രസംവിധാനമായ ലോക്പാല്‍ ആയിരിക്കും പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം നടത്തുന്നത്. (പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം പാടില്ല എന്നാണു വാദമെങ്കില്‍ ഭരണ ഘടനഭേദഗതിചെയ്യുകയാണ്, സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയല്ല ചെയ്യേണ്ടത്.)
ജ്യുഡീഷ്യറിക്കുള്ളിലുള്ള അഴിമതിയില്‍ അതേ കോടതിയിലെതന്നെ മൂന്നു ജഡ്ജിമാരടങ്ങിയ കമ്മറ്റിയായിരിക്കും ആരോപണ വിധേയനായ ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്കുക.
ലോക്പാലിന്റെ ഏഴംഗങ്ങളടങ്ങുന്ന ഒരു ബഞ്ചായിരിക്കും ഒരു തുറന്ന വിചാരണയ്ക്കു ശേഷം അന്വേഷണത്തിന് അനുമതി നല്കുക.
ഇപ്പോള്‍ നിലവിലുള്ളതുപോലെ തന്നെ ഒരു എം പിയ്‌ക്കെതിരെ അഴിമതി ആരോപിക്കപ്പെട്ടാല്‍ മറ്റ് എം പി മാര്‍തന്നെയടങ്ങുന്ന ഒരു കമ്മറ്റിയായിരിക്കും അന്വേഷണം നടത്തുക. (കഴിഞ്ഞ 62 വര്‍ഷങ്ങള്‍ക്കിടയ്ക്ക് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു സംഭവംപോലും സത്യസന്ധമായി അന്വേഷിക്കുകയോ ഒരു എം പി പോലും ജയിലിലാക്കപ്പടുകയോ ചെയ്തിട്ടില്ല.)
സ്വതന്ത്രമായ ഒരു ലോക്പാലായിരിക്കും അന്വേഷണം നടത്തുക.
സാധാരണക്കാരനാണ് അഴിമതിക്കു വിധേയനാകുന്നതെങ്കില്‍ ഓരോ വകുപ്പിലെയും സിറ്റിസണ്‍ ചാര്‍ട്ടര്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ കാര്യം നടന്നോ എന്നന്വേഷിക്കും. കൃത്യവിലോപം നടന്നതായി ഒരിക്കലുംതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടാറില്ല.ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ (ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ബിസിനസ്സ് പെര്‍മിറ്റ് മുതലായവയ്‌ക്കൊക്കെവേണ്ടി കൈക്കൂലി നല്‌കേണ്ടിവരാറുണ്ടെങ്കിലുംയഥാസമയം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശിക്ഷയൊന്നുമില്ലാത്ത സ്ഥിതിക്ക് വകുപ്പുകളുടെ പ്രവര്‍ത്തന പരിപാടികളില്‍ എന്തുമാറ്റം വരാന്‍?)
സിറ്റിസണ്‍ ചാര്‍ട്ടറിനു മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിക്കുകയും ആ പിഴ പരാതിക്കാരനു നഷ്ടപരിഹാരമായി നല്കുകയും ചെയ്യും.
1. സര്‍ക്കാര്‍ ലോക്പാല്‍ അനുസരിച്ച് പത്തു പേരടങ്ങുന്ന ലോക്പാല്‍ സമിതിയില്‍ അഞ്ചു ഭരണകക്ഷി അംഗങ്ങളുള്‍പ്പെടെ 6 പേര്‍ രാഷ്ട്രീയ കക്ഷി അംഗങ്ങളായിരിക്കും.(ഇങ്ങനെ യുള്ള വ്യവസ്ഥ ഭരണകക്ഷിയോടുകൂറുള്ള അഴിമതിക്കാര്‍തന്നെ അവസാനം ലോക്പാലംഗങ്ങളായിത്തീരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.)
2. സെലക്ഷന്‍ പ്രക്രിയ സെലക്ഷന്‍ കമ്മറ്രി തന്നെ തീരുമാനിക്കും.
1. സെലക്ഷന്‍ കമ്മറ്റി രണ്ടു രാഷ്ട്രീയക്കാരും നാലു ജഡ്ജിമാരും ഭരണഘടനാപരമായ അധികാരമുള്ള (constitutional authorities) രണ്ടു സ്വതന്ത്രാംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും.
2. അന്വേഷണസമിതി സിവില്‍സൊസൈറ്റി അംഗങ്ങളും ഭരണഘടനാപരമായ അധികാരത്തില്‍നിന്ന് വിരമിച്ചവരും അടങ്ങുന്നതായിരിക്കും.
3. സുതാര്യവും ജനപങ്കാളിത്തമുള്ളതുമായ വിശദമായ ഒരു സെലക്ഷന്‍ പ്രക്രിയ വിവരിച്ചിട്ടുണ്ട്.
ലോക്പാല്‍ അംഗങ്ങള്‍ക്കു സര്‍ക്കാരിനോടു മാത്രമേ കണക്കു പറയാന്‍ ബാധ്യത (അക്കൗ ണ്ടബിലിറ്റി) ഉള്ളൂ. സര്‍ക്കാരിനു മാത്രമേ അവരെ മാറ്റണമെന്ന് സുപ്രീം കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുള്ളൂ.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെനന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
ലോക്പാല്‍ സ്റ്റാഫിന്റെ അഴിമതി സംബന്ധിച്ച് ലോക്പാല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിനോടു മാത്രമേ കണക്കു പറയാന്‍ ബാധ്യത (അക്കൗണ്ടബിലിറ്റി) ഉള്ളൂ. സര്‍ക്കാരിനു മാത്രമേ അവരെ മാറ്റണമെന്ന് സുപ്രീം കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുള്ളൂ.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
സര്‍ക്കാര്‍ ലോക്പാല്‍ കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ക്കു മാത്രം ബാധകമായിരിക്കും. കേന്ദ്ര സര്‍ക്കാരിലെ താഴ്ന്ന തലങ്ങളിലുള്ള ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ ബാധകമല്ല. (സാധാരണക്കാര്‍ അനുദിനം ഇടപെടുന്ന പോലീസ്, റോഡ്, ഗതാഗതം, വിദ്യാഭ്യാസം, റേഷന്‍, ആരോഗ്യസേവനം, പഞ്ചാ യത്ത്, മുനിസിപ്പാലിറ്റി, ജലസേചനം, വനം, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ലൈസന്‍സിങ്ങ്, വ്യവസായം മുതലായ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എവി ടെയാണ് പരാതിപ്പെടേണ്ടത്?)
കേന്ദ്രസര്‍ക്കാരിലെ എല്ലാ ജീവനക്കാരും ജന ലോക്പാലിന്റെ പരിധിയില്‍ വരും. ഇതേപോലെയുള്ള ലോക്പാല്‍ ലോകായുക്ത സംവിധാനങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി ഓരോ സംസ്ഥാനത്തും നടപ്പാക്കേണ്ടതാണ്.
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരുടെ സംരക്ഷണം സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) നിര്‍വഹിക്കണം. (എന്നാല്‍ സി വിസിയ്ക്ക് അവരെ സംരക്ഷിക്കാന്‍ നിയമപരമായ യാതൊരധികാരവും സംവിധാനവുമില്ല.)
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ലോക്പാലിനാണ്. അതിനാവശ്യകമായ അധികാരവും ലോക്പാല്‍ ബില്ലില്‍ ലോക്പാലിന് ഉറപ്പുവരുത്തണം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അതതു വകുപ്പു മന്ത്രിക്കുമാത്രമാണ് അധികാരം. (കൈക്കൂലിയുടെ ഒരു പങ്കു കൈപ്പറ്റിയിട്ടുള്ളയാളാണ് മന്ത്രിയെങ്കില്‍ മന്ത്രി അയാളെ പുറ ത്താക്കുമോ?)
അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള അധികാരം ലോക്പാല്‍ അംഗങ്ങളുടെ ഒരു ബഞ്ചിനായിരിക്കും. ഒരു പരസ്യവിചാരണയ്ക്കു ശേഷമേ അവര്‍ അതു ചെയ്യൂ.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ 10 വര്‍ഷത്തേക്കായിരിക്കും.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം കഠിനതടവായിരിക്കും. സീനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷ കൂടുതല്‍ കര്‍ശനമായിരിക്കും.

മുകളില്‍ കൊടുത്തിട്ടുള്ള വസ്തുതകളില്‍നിന്നു വ്യക്തമാകുന്നത് ഇതാണ്:
സര്‍ക്കാരിന്റെ ലോക്പാല്‍ അപകടകരമാണ്
സര്‍ക്കാരിന്റെ ലോക്പാല്‍ അഴിമതിക്കാരെ ശിക്ഷിക്കുന്നതിലേറെ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ എതിര്‍ക്കുക എന്ന ലക്ഷ്യമുള്ളതാണ്. പൊതുജനസേവകരുടെ അഴിമതി നിരോധിക്കുക എന്ന ലോക്പാലിന്റെ ലക്ഷ്യം സര്‍ക്കാര്‍ ലോക്പാലില്‍ പൂര്‍ണമായും വിസ്മരിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനു കീഴില്‍ ഒന്നേകാല്‍ കോടി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ഉള്ളതില്‍ ഉന്നതതലത്തിലുള്ള 65000 കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് പെടുത്തിയിട്ടുള്ളത്.
എന്നാല്‍, റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ പോലുള്ള സന്നദ്ധസംഘങ്ങള്‍ സര്‍ക്കാര്‍ ലോക്പാലിന്റെ പരിധിയിലാണ്. ഉദാഹരണത്തിന് ഒരു ഗ്രാമത്തിലെ അഴിമതിക്കാരനായ ഒരു ബി ഡി ഓയ്‌ക്കെതിരെ ഒരു സന്നദ്ധസംഘടന പരാതി നല്കിയാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ലോക്പാലില്‍ വ്യവസ്ഥയില്ല. സന്നദ്ധസംഘടനയ്‌ക്കെതിരെ ബി ഡി ഓ പരാതി നല്കിയാലാകട്ടെ, അതിലെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടുതാനും.
സന്നദ്ധ സംഘങ്ങള്‍ ധനദുര്‍വിനിയോഗവും അഴിമതിയും ചെയ്യാനിടയുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ ട്രസ്റ്റ് ആക്ട്, സൊസൈറ്റീസ് ആക്ട്, എഫ് സി ആര്‍ എ മുതലായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്‌ക്കെതിരെ നടപടികളെടുക്കാന്‍ ഇപ്പോള്‍ത്തന്നെ സംവിധാനമുള്ളതാണ്. പൗരസമൂഹത്തിലെ വ്യാപാരസ്ഥാപനങ്ങളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ഒഴികെയുള്ള .സംഘടനകളെ മാത്രം സര്‍ക്കാര്‍ ലോക്പാല്‍ പരിധിയില്‍പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്്?
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയും വന്‍തോതില്‍ സഹായിക്കുന്നവിധത്തിലുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിലുള്ളത്. ഈ ബില്ലനുസരിച്ച് അഴിമതി ആരോപിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥന് പരാതിക്കാരനെതിരെ ഒരു ലോസ്യൂട്ട് പരാതി വ്യാജമാണെന്നാരോപിച്ച് ഫയല്‍ചെയ്യാന്‍ അവകാശമുണ്ട്. എന്നു മാത്രമല്ല, സര്‍ക്കാര്‍ അയാള്‍ക്കു വേണ്ടി സൗജന്യമായി ഒരു വക്കീലിനെ ഏര്‍പ്പാടാക്കുന്നതുമാണ്. അഴിമതി ആരോപണം ഉന്നയിച്ചയാളാകട്ടെ സ്വന്തം ചെലവില്‍ കേസുവാദിക്കണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആരോപണം ഉന്നയിച്ചയാളിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ രണ്ടു വര്‍ഷമായിരിക്കും. അഴിമതി തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റവാളിക്കു കിട്ടുന്ന കുറഞ്ഞ ശിക്ഷ ആറുമാസം മാത്രം. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ആരു തുനിയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ