2013, ഡിസംബർ 28, ശനിയാഴ്‌ച

ജനാധികാരമാര്‍ഗം

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ കുറെ ഗാന്ധിമാര്‍ഗപ്രവര്‍ത്തകര്‍ ജനാധികാരരാഷ്ട്രീയം എന്നൊരാശയം പ്രചരിപ്പിച്ചിരുന്നു. പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്ന അവരുടെ ആശയപ്രചരണത്തിനായി ഞാന്‍ എഴുതിയ ഒരു പാട്ടാണിത്. ദില്ലിയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കേണ്ട എന്നു തീരുമാനിച്ചിരുന്ന അരവിന്ദ് കേജ്രിവാള്‍ യഥാര്‍ഥമായ അടിസ്ഥാന ജനാധിപത്യസംവിധാനത്തിന്റെയും ആധുനികസാങ്കേതികവിദ്യയുടെയും സഹായത്തോടെ വളരെ കുറഞ്ഞ ചെലവില്‍ ജനഹിതം മനസ്സിലാക്കി ഭരണത്തിലേറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ പാട്ട് വളരെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു. കുടുംബശ്രീ യൂണിറ്റുകളായി കേരളത്തിലെ സ്ത്രീകളുടെ ഇടയില്‍ ഇതില്‍ ആദ്യം പറയുന്ന അയല്‍ക്കൂട്ടസംവിധാനം വിജയകരമായി നടപ്പില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ അതിലേക്ക് പുരുഷന്മാര്‍ക്കും കൂടി പ്രവേശനം നല്കിക്കൊണ്ട് ഈ സംവിധാനം വളരെ എളുപ്പം നടപ്പില്‍ വരുത്താവുന്നതാണ് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. (ഈ പാട്ടിലെ അവസാനത്തെ എട്ടു വരികള്‍ മാത്രമേ ഇപ്പോള്‍ ഞാന്‍ എഴുതിയതായുള്ളു.)
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

അയലിന്‍ നിലപാടൊന്നു മറന്നാല്‍
പ്രതിനിധി താന്തോന്നിത്തമെടുത്താല്‍
അവനെ പ്രതിനിധിയല്ലാതാക്കാന്‍
അയലിന്‍കൂട്ടത്തിന്നാകേണം.
അതുവഴി ഗ്രാമപ്പഞ്ചായത്തിന്‍
പ്രതിനിധി മാറാം, ബ്ലോക്കില്‍, ജില്ലയി-
ലെന്നല്ലെല്ലാ ഭരണങ്ങളിലും
അനുരണനം വരു, മെന്തും മാറാം!

2013, ഡിസംബർ 22, ഞായറാഴ്‌ച

ആം ആദ്മി പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്കിലെ ആദ്യയോഗം

ജോര്‍ജ് ജോസഫ് (രാമപുരം) കോഓര്‍ഡിനേറ്റര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശുദ്ധീകരണപ്രകിയ പ്രതീക്ഷിക്കുന്നു -മോഹന്‍ലാല്‍



.......ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അരാഷ്ട്രീയ ജീവികളുടെ വിജയമെന്ന് നടന്‍ മോഹന്‍ലാല്‍ . വിപ്ലവമല്ല.....വെളിപാട് എന്ന പേരില്‍ സ്വന്തം ബ്ലോഗിലാണ് ലാലിന്റെ കുറിപ്പ്. തന്റെ മകനും മകളും പ്രതിനിധാനം ചെയ്യുന്ന തലമുറയെ അരാഷ്ട്രീയ ജീവികളെന്ന് വിളിച്ച് പരിഹസിക്കുകയാണ് പതിവ്. അവര്‍ ചേര്‍ന്നാണ് 28 സീറ്റുകള്‍ നേടിയത്. സൃഷ്ടിപരമായി രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കുന്നില്ല. പച്ചപ്പ് കിളിര്‍ക്കാത്ത തരിശായി രാഷ്ട്രീയം മാറിയെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാവരെയും പോലെ താനും ശുദ്ധീകരണപ്രകിയ പ്രതീക്ഷിക്കുന്നുവെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.

രണ്ട് കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. പരദൂഷണവും രാഷ്ട്രീയവും. ആദ്യത്തേത് ഏറ്റവും മോശമായ ഒരു കാര്യവുമാണ്. രാഷ്ട്രീയം പറയാത്തത് അതില്‍ വേണ്ട പരിഞ്ജാനമില്ലാത്തതു കൊണ്ടും..ഇങ്ങനെ എഴുതിയാണ് മോഹന്‍ലാല്‍ തന്റെ പുതിയ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യയിലെ രാഷ്ട്രീയവ്യവസ്ഥിതിയെ കുറിച്ചും അതില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും വിശദമായി തന്നെ മോഹന്‍ലാല്‍ ബ്ലോഗില്‍ പ്രതിപാദിക്കുന്നുണ്ട്. 

Mohanlal:

'via Blog this'

2013, നവംബർ 20, ബുധനാഴ്‌ച

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം

............വികസന സാധ്യതകള്‍ സ്വയം തെരെഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക വഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതുപോലെയുള്ള, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്ത കസ്തൂതിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്.
പകരം, പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും, സംരക്ഷണം സുസ്ഥിര വികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ കമ്മിറ്റി ഇതിനായി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം  വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം ‘സ്വാഭാവിക ഭൂപ്രദേശ’ മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ ‘സാംസ്‌കാരിക ഭൂപ്രദേശ’മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തമായി പറഞ്ഞാല്‍, ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന  പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്.
മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
അത്ഭുതമെന്ന് പറയട്ടെ ഈ സംരക്ഷിത പ്രദേശങ്ങളില്‍പ്പോലും ചില ഉപാധികളോടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് കസ്തൂരിരംഗന്‍ പറഞ്ഞിരിക്കുന്നത്.....
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം:

'via Blog this'

2013, നവംബർ 15, വെള്ളിയാഴ്‌ച

Congress and BJP are shaken by the popularity of AAP in Delhi.

Joy Paul Puthussery
Dear friends,
                        It seems that the ruling Congress and BJP opposition in Delhi is shaken to the core by the immense popularity of Aam Aadmi Party and its undisputed leader, Arvind Kejriwal.  The proof is that both Congress and BJP are attacking AAP more virulently than their former adversary.
                        Today TV channels have telecasted the statement of Union Home Minister Sushilkumar Shinde that Central Government has ordered a probe into the source of funds of Aam Aadmi Party. This is indeed surprising. AAP is the only party In India which has publicly declared the source of every single paisa of fund the party has received both from within and outside India. The other parties, including Congress, BJP and the Left, which get crores and crores without divulging the source of funding and resist any attempt to bring their parties under the purview of the RTI Act, are demanding probe into the collection of funds of AAP.  I would like to make it clear that every donation domestic or NRI received by the party is published in its website including the name and address of the contributor.
                        I am a person who has donated a small amount to AAP for Delhi election. The amount was paid by account payee cheque recording my name, address and phone number on the rear side of the cheque. I will be getting a receipt soon. My contribution is a very small amount and I was ready to pay it in cash to the local volunteers in Thrissur, but they were not ready to accept any donation by cash. How can a party be more transparent than this?  Other parties like Congress , BJP and even Left parties don’t entertain donations by cheque or draft. They prefer cash only.
                        It has to be said to the credit of AAP that party leader Arvind Kejriwal whole-heartedly welcomed a thorough enquiry into sources of funds of the party. Is any party in India ready to welcome an enquiry into their sources of funds. Their sources are black money of the industrial corporates and illegal mafia dons stashed in Swiss and other foreign banks.
                        No doubt, Congress has decided for the probe to malign the nascent party and choke and kill it even before its credibility and popularity is established in the Delhi poll. That means they are shaken by the immense acceptability among people of the Aam Aadmi Party.
                                                                        Regards,
                                                                        Joy Paul Puthussery
My Twitter Account:        Joy Paul Puthussery@joypaulp
My facebook Account: Joy Paul P@facebook.com
My Blog VICHARA VIPLAVAM (THOUGHT REVOLUTION):       http://vicharaviplavam.blogspot.com

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

എന്താണ് ലോക്പാല്‍? അത് എങ്ങനെ രൂപവല്‍ക്കരിക്കും?


ഇതിനു മുന്‍പ് നമ്മള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ ലോക്പാല്‍ പോലുള്ള നിയമസംസ്ഥാപനങ്ങളുടെ ആവശ്യകത നമ്മള്‍ കണ്ടു. ഇവിടെ എന്താണ് ഈ ലോക്പാല്‍ എന്നതും കൂടാതെ അത് എങ്ങനെ രൂപവത്‌ക്കരിക്കും എന്നും നമുക്ക് നോക്കാം.
നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നുവിവരം നല്കുന്ന ആള്‍ക്ക് സംരക്ഷണവും, അഴിമതിയ്ക്കെതിരെ സുശക്തമായ പരാതിപരിഹാര വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ വേണ്ടി ജനലോക്പാല്‍ ബില്‍ എന്ന നിയമം വഴി നിയമിക്കുന്ന ഒരു നിയമസംസ്ഥാപനം ആണ് ലോക്പാല്‍. ലോക്പാലില്‍ ഒരു ചെയര്‍ പേര്‍സണും പത്തു അംഗങ്ങളും കൂടാതെ ഓഫീസര്‍മാരും ഉധ്യോഗസ്ഥരും ഉണ്ടായിരിയ്ക്കും. ലോക്പാല്‍ ചെയര്‍മാനും, മറ്റ് അംഗങ്ങളും ലോക്സഭയിലേയോ, ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗങ്ങള്‍ ആയിരിക്കാന്‍ പാടില്ല. അതുപോലെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശമ്പളം അടക്കം മറ്റ് ആനുകൂല്യങ്ങള്‍ കയ്പ്പറ്റുന്നവരോ, ബിസിനസ്‌, മറ്റ് ഏതെങ്കിലും ജോലികള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരോ ആകാന്‍ പാടില്ല. ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും തങ്ങള്‍ നിയമനം നേടുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ 70 വയസ്സ് പൂര്‍ത്തിയാകുന്നത് വരേയ്ക്കോ(ഏതാണോ ആദ്യം) തുടരാവുന്നതാണ്.
ചെയര്‍പേര്‍സണിന്റെയും മറ്റു അംഗങ്ങളുടെയും നിയമനം
ചെയര്‍പേര്‍സനേയും മറ്റു അംഗങ്ങളെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് പ്രസിഡന്‍ന്റ് ആണ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഘടന താഴെ കൊടുത്തിരിക്കുന്നു:
എ) പ്രധാനമന്ത്രി
ബി) ലോകസഭയിലെ പ്രതിപക്ഷ നേതാവ്
സി) സുപ്രീം കോടതിയിലെ രണ്ടു യുവജഡ്ജിമാര്‍
ഡി) ഹൈക്കോടതിയിലെ രണ്ടു യുവ ചീഫ്ജസ്റ്റിസ്മാര്‍
ഇ) കണ്ട്രോള്‍ളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
എഫ്) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ജി) ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, പുറത്തു പോകുന്ന ലോക്പാലിന്റെ ചെയര്‍പേര്‍സണ്‍

പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയര്‍ പേര്‍സണ്‍ ആയി പ്രവര്‍ത്തിക്കാം. പത്തു അംഗങ്ങള്‍ അടങ്ങിയ ഒരു സേര്‍ച്ച്‌ കമ്മിറ്റിയും ഉണ്ടാകും. ഈ സേര്‍ച്ച്‌ കമ്മിറ്റിയിലെ അംഗങ്ങളെ താഴെപ്പറയും വിധം ആണ് തിരഞ്ഞെടുക്കുന്നത്:
എ. മുന്‍പ് സേവനം അനുഷ്ടിച്ച കണ്ട്രോളര്‍ ആന്‍ഡ്‌ ജനറല്‍ ഓഫ് ഇന്ത്യ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ, എന്നിവരില്‍ നിന്നും സേര്‍ച്ച്‌ കമ്മിറ്റിയിയിലേയ്ക്ക് അഞ്ചു അംഗങ്ങളെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുക്കേണ്ടത്
ബി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു അംഗങ്ങള്‍ മറ്റു അഞ്ച് അംഗങ്ങളെ പൊതു സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കണം.

താഴെക്കൊടുത്തിരിക്കുന്ന ആളുകള്‍ സേര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകുവാന്‍ അയോഗ്യരാകുന്നു.
എ) അഴിമതി ആരോപണം നിലവില്‍ ഉള്ള ഒരു വ്യക്തി
ബി) വിരമിച്ചതിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായവര്‍, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഗാഡബന്ധമുള്ളയാള്‍
സി) സര്‍ക്കാര്‍ പദവിയില്‍ ഇപ്പോഴും തുടരുന്ന ആള്‍
ഡി) വിരമിച്ചത്തിനു ശേഷം സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു കര്‍ത്തവ്യം ഏറ്റെടുത്ത ആള്‍. ഇങ്ങനെ ഒരു കര്‍ത്തവ്യം ഏറ്റെടുത്താല്‍ വിരമിച്ച ആള്‍ക്ക് സേര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗം ആകുവാനുള്ള യോഗ്യത നഷ്ടപ്പെടുന്നു.

സേര്‍ച്ച്‌ കമ്മിറ്റി ജനങ്ങളില്‍ നിന്നും ഇതിനു യോഗ്യരായ വ്യക്തികളില്‍ നിന്നും ശുപാര്‍ശകള്‍ തേടണം. ഇങ്ങനെ നേടുന്ന ശുപാര്‍ശകള്‍, മറ്റു പലതിനും താഴെപ്പറയുന്ന വിവരങ്ങള്‍ ഉണ്ടാവണം:
എ) ശുപാര്‍ശിക്കുന്ന ആളുടെ വ്യക്തി വിവരങ്ങള്‍
ബി) ഏതെങ്കിലും നിയമത്തിനനുസരിച്ചു ഏതെങ്കിലും വിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്നുണ്ടോ കൂടാതെ കഴിഞ്ഞ കാലങ്ങളില്‍ സദാചാരവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
സി) കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയ്ക്കെതിരെ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തികളുടെ തെളിവ് സഹിതമുള്ള വിവരണം.
ഡി) സ്വാദീനിക്കാന്‍ കഴിയാത്ത ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് ഭൂതകാലത്തിലുള്ള എന്തെങ്കിലും തെളിവുകള്‍.
ഇ) സേര്‍ച്ച്‌ കമ്മിറ്റി തീരുമാനിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ എല്ലാ വിശദവിവരങ്ങളും ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതും, ഇവരെ സംബന്ധിച്ച് പൊതുജന അഭിപ്രായം സ്വരൂപികേണ്ടതുമാണ്. സെര്‍ച്ച്‌ കമ്മിറ്റിക്ക് ഇവരുടെ പഴയകാല പശ്ചാത്തലവും, നേട്ടങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായവുന്നതാണ്. സേര്‍ച്ച്‌ കമ്മിറ്റി അംഗംങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചുള്ള എല്ലാ രേഖകളും, വിശദ വിവരങ്ങളും മുന്‍കൂട്ടി നല്‍കേണ്ടതാണ്. ഓരോ മെമ്പര്‍മാരും ഉദ്യോഗാര്‍ഥികളെ വിശദമായി വിലയിരുത്തേണ്ടതും പിന്നീട് എല്ലാ മെംബര്‍മാരും ചേര്‍ന്ന് അവരെ വിലയിരുത്തുകയും വേണം. എല്ലാ അംഗങ്ങളുടെയും പൊതു സമ്മതത്തോടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം. മൂന്നോ അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും അതിനുള്ള കാരണങ്ങള്‍ രേഖാമൂലം എഴുതുകയും ചെയ്താല്‍ അത്തരം ആളുകളെ സെലക്ട്‌ ചെയ്യാന്‍ പാടില്ല. നിലവിലുള്ള ഒഴിവുകളുടെ മൂന്നിരട്ടി പേരുകള്‍ സെര്‍ച്ച് കമ്മറ്റി സെലെക്ക്റ്റ് കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഇവരില്‍നിന്നും ഒഴിവുകള്‍ വരുന്ന മുറക്ക് സെലെക്‌ഷന്‍ കമ്മറ്റിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമവായത്തിലൂടെ ആകാന്‍ ശ്രമിക്കണം. മൂന്നോ അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും അതിനുള്ള കാരണങ്ങള്‍ രേഖാ മൂലം എഴുതുകയും ചെയ്താല്‍ അത്തരം ആളുകളെ സെലക്ട്‌ ചെയ്യാന്‍ പാടില്ല സെലക്ട്‌ കമ്മറ്റിയുടെയും, സെര്‍ച്ച്‌ കമ്മറ്റിയുടെയും എല്ലാ കൂടിയാലോചനകളും വീഡിയോയില്‍ റെക്കോര്‍ഡ്‌ ചെയ്യുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണം. പ്രധാനമന്ത്രി ഈ സെലെക്‌ഷന്‍ കമ്മറ്റി അന്തിമമാക്കിയ പേരുകള്‍ എത്രയും പെട്ടന്ന് പ്രസിഡന്റിനു ശുപാര്‍ശ ചെയ്യേണ്ടതും അദ്ദേഹം ഈ ശുപാര്‍ശ കിട്ടി ഒരു മാസത്തിനകം നിയമന ഉത്തരവ് നല്‍കുകയും വേണം. സെലെക്‌ഷന്‍ കമ്മറ്റിയിലെ ഏതെങ്കിലും അംഗം നിയമന പ്രക്രിയ നടന്നുകൊണ്ട് ഇരിക്കവേ വിരമിക്കുകയാണെങ്കില്‍, അദ്ദേഹം ആ നിയമന പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തല്‍സ്ഥാനത് തുടരണം.
ലോക്പാലിലെ നാലു അംഗങ്ങള്‍ക്കെങ്കിലും നിയമപ്രാവീണ്യം ഉണ്ടായിരിയ്ക്കണം. രണ്ടു അംഗങ്ങള്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥന്മാര്‍ ആയിരിയ്ക്കണം. ചെയര്‍പേര്‍സണ്‍ ആകുന്ന ആള്‍ താഴെപ്പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ അയോഗ്യനാകും:
(എ) ഇന്ത്യന്‍ പൌരന്‍ അല്ലാത്ത ഒരാള്‍
(ബി) ഐപിസി അല്ലെങ്കില്‍ പിസി നിയമം അനുസരിച്ച് നിയമലംഘനത്തിനു കുറ്റപത്രം ചുമത്തിയിട്ടുള്ള ആള്‍, അല്ലെങ്കില്‍ സിസിഎസ് കണ്ടക്റ്റ് നിയമം അനുസരിച് ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരാള്‍.
(സി) 40 വയസ്സിനു താഴെയുള്ള ഏതൊരാളും
(ഡി) തൊട്ടടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ വിരമിച്ച അല്ലെങ്കില്‍ രാജി വച്ച സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍

ലോക്പാലിന്റെ ചെയര്‍പേര്‍സണിന്റെയും അംഗങ്ങളുടെയും നിയമനങ്ങള്‍ വളരെ ഘടനാപരമായ നടപടിക്രമം ആണെന്നും അതില്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു സ്വാദീനവും ചെലുത്തുവാന്‍ സാധിക്കുകയില്ല എന്നും മുകളില്‍ കൊടുത്ത വിവരങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
അടുത്ത ഭാഗത്തില്‍ നമുക്ക ലോകപാലിന്റെ അധികാരങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാം.
ജയ്‌ഹിന്ദ്‌ !!!!!!

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

Swaraj Aam Aadmi Party, Kerala

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് രേഖപ്പെടുത്തുവാന്‍ മാത്രമുള്ള അവകാശമല്ല ജനാധിപത്യം. അവര്‍ക്ക് വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളുടെ മേല്‍ നിയന്ത്രണം വേണം(റൈറ്റ് ടു റിജെക്റ്റ്, റൈറ്റ് ടു റീകാള്‍, ജനലോക്പാല്‍), സുതാര്യത വേണം(രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ വിവരാവകാശ നിയമം) കൂടാതെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധിനിത്യം വേണം. ഗ്രാമസഭയാണ് പാര്‍ലിമെന്റ്നേക്കാള്‍ വലിയ സഭ. കാരണം ഗ്രാമസഭയില്‍ തീരുമാനം എടുക്കുന്നത് ജനങ്ങളുടെ സേവകരല്ല മറിച്ചു രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങള്‍ ആണ്. അതാണ്‌ യഥാര്‍ത്ഥ ജനാധിപത്യം അതാണ്‌ സ്വരാജ്.

അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ ശ്രീ. അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകംത്തിന്‍റെ ഇംഗ്ലീഷ് പ്രതി ഓണ്‍ലൈന്‍ വായിക്കാവുന്നതാണ്:http://aapkerala.org/resources/swaraj/

മലയാളം പുസ്തകം ഇപ്പോള്‍ ലഭ്യമാണ്, ഒരു പ്രതി ബുക്കിനു 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ജില്ല കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക. സ്വരാജ് അഥവാ സ്വയം ഭരണം. സ്വരാജ് എന്താണെന്ന് അറിയുവാനും കൂടുതല്‍ മനസ്സിലാക്കുവാനും ശ്രീ.അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിക്കുക. നമ്മുടെ രാജ്യത്തെ അഴിമതി കാര്‍ന്നു തിന്നുന്ന ഈ വ്യവസ്ഥിതിയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കി ഒരുമിച്ചു ഈ മാറ്റത്തിനായി ശ്രമിക്കാം.

തിരുവനന്തപുരം: 9447183033 | കൊല്ലം: 8714198635 | പത്തനംതിട്ട: 9946796454 | കോട്ടയം: 9846590131 | ഇടുക്കി: 9446900593 | എറണാകുളം: 9400429287 | തൃശൂര്‍: 9446141965 | പാലക്കാട്/മലപ്പുറം: 9037091370 | കോഴിക്കോട്/വയനാട്: 9447377258 | കണ്ണൂര്‍/കാസര്‍ഗോഡ്: 9961006789

Swaraj Aam Aadmi Party, Kerala:

'via Blog this'

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പ്രധാനമന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയണം

   

ചാരുമൂട്‌ ജോസ്‌


Picture
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ്‌ മറികടക്കാന്‍ വീണ്ടും ഓര്‍ഡിനന്‍സുമായി പ്രസിഡന്റിനെ സമീപിച്ചതിന്‌ പാര്‍ട്ടിയുടെ കനത്ത സമ്മര്‍ദ്ദമായിട്ടായാലും അല്ലെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പൊതുജനങ്ങളോട്‌ വിശദീകരിച്ചു മാപ്പു പറയുവാന്‌ അഴിമതി രഹിതനായ പ്രധാനമന്ത്രി ഉടന്‍ സന്നദ്ധനാകണം.

രാജ്യത്തിന്റെ സമ്പദ്‌ഘടനയെയും, അഖണ്ഡതയും, വിറ്റു മുടിക്കുന്ന രാഷ്ട്രീയ കാപാലികരെയും, ബ്യൂറോക്രാറ്റുകളെയും സംരക്ഷിക്കുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും സമ്മര്‍ദ്ദം അനുഭവിച്ച്‌ ഇനിയും ജനങ്ങളുടെ മുമ്പില്‍ റബര്‍ പാവയായി നിലനില്‍ക്കരുത്‌. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മാത്രം പോരാ, ഉടനടി ശിക്ഷ നല്‍കുന്നതിലും ശ്രദ്ധ ചെലുത്തണം.

രാഹുല്‍ഗാന്ധിയെപ്പോലെ പറയുവാനും പ്രവര്‍ത്തിക്കുവാനും തന്റേടമുള്ള യുവജനങ്ങളെയാണ്‌ വികസിതത്വം സ്വപ്‌നം കാണുന്ന ഇന്ത്യയ്‌ക്ക്‌ ആവശ്യം. കുടുംബപരമായി തീറെഴുതിക്കിട്ടിയ രാജ്യമാണെന്ന ചിന്തയില്ലാതെ രാജ്യത്തിന്റെ വികസനത്തിനും ശുദ്ധീകരണത്തിനും ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളെ മാത്രമെ ഇനി ജനം അംഗീകരിക്കുകയുള്ളൂ അധികാരത്തിലേറ്റൂ അല്ലെങ്കില്‍ വെറും നിഷേധി വോട്ടുകള്‍ കൊണ്ട്‌ ബാലറ്റ്‌ പെട്ടികള്‍ നിറയ്‌ക്കാന്‍ തയ്യാറെടുക്കുന്ന ഒരു യുവജന മുന്നേറ്റം ഇവിടെ ഈ രാജ്യത്ത്‌ കത്തിപ്പടരുന്നുണ്ട്‌ എന്ന്‌ ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കാന്‍ താമസിക്കരുത്‌. 1885 സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ (INC)സ്വാതന്ത്ര്യത്തിന്‌ ചുക്കാന്‍ പിടിച്ചു ഇന്ന്‌ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ നേരെ കൊഞ്ഞനം കുത്തുന്ന കാഴ്‌ചയാണ്‌. സ്ഥാപിത താല്‌പര്യങ്ങളും, നേതൃസ്ഥാനവും മോഹിച്ചു പാര്‍ട്ടി ഇന്നു ചിന്നഭിന്നമായി ആര്‍ക്കു വേണമെങ്കിലും തന്റെ പേരില്‍ വാലും ചേര്‍ത്തു പാര്‍ട്ടിയെ വെട്ടി പിളര്‍ത്താം, തകര്‍ക്കാം, അച്ചടക്കം തീരെയില്ലാതെയായിരിക്കുന്നു.

ഐഎന്‍സി ചരിത്രത്തില്‍ അനുഭവിക്കാത്ത പ്രതിസന്ധികളായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്നത്‌ എന്നത്‌ ദുഃഖസത്യമാണ്‌. ഇനിയെങ്കിലും വാളെടുക്കന്നവരെല്ലാം വെളിച്ചപ്പാടുകളാകാതെ ശുദ്ധമായ ഭരണം കാഴ്‌ചവച്ചു; ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിവന്ന്‌ അതിന്‌ അമിതവേഗവും ബഹുദൂരവും താണ്ടണമെന്നില്ല. സ്വന്തം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം സമയവും ചെലവാക്കാത്ത ജനപ്രതിനിധികളെയും സമ്മതിദായകര്‍ അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ അയോഗ്യരാക്കണം. വോട്ടു ബഹിഷ്‌ക്കരണം മുതല്‍, നിഷേധവോട്ടുകള്‍, ബൂത്തുകള്‍ ബഹിഷ്‌ക്കരണം അങ്ങനെ പലതും ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ. രാജ്യത്തെയും സ്വന്തംമണ്ഡലങ്ങളെയും, ജനങ്ങളെയും മറക്കുന്നവരെ ജനങ്ങള്‍ മറക്കില്ല. ബാലറ്റ്‌ യുദ്ധം നടത്തുവാന്‍ വോട്ടര്‍മാര്‍ തയ്യാറാകും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഏവരും സഹകരിക്കണം, പിന്നണിപ്പണി ഉപേക്ഷിക്കണം. കുറ്റം ചെയ്‌തവര്‍ക്ക്‌ ശിക്ഷനേടിക്കൊടുക്കണം അല്ലെങ്കില്‍ കേരളം കുറ്റവാളികളുടെ കൈയിലകപ്പെടും. അയല്‍ രാജ്യങ്ങള്‍ ആക്രമണത്തിന്‌ മുന്‍കൈ എടുക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉറക്കത്തില്‍ നിന്ന്‌ ഉണരൂ. രാജ്യത്തെ രക്ഷിക്കൂ.

ജയ്‌ഹിന്ദ്‌
പ്രധാനമന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയണം:

'via Blog this'

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

നിഷേധവോട്ട് അനിവാര്യം – The Critic

Voting
ഹരികുമാര്‍
വര്‍ഷങ്ങള്‍ക്കുമുമ്പ് പോളിംഗ് സ്റ്റേഷനില്‍ കയറി നിഷേധ വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടി ലഹളയുണ്ടാക്കിയ വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ എന്തിനിവിടെ വന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപാര്‍ട്ടികളുടെ നിരീക്ഷകരുടേയും ചോദ്യം.ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു, അതിനാല്‍ സമ്മതിദാനാവകാശം വിനിയോഗിക്കണം, വോട്ടു ചെയ്യാത്തവരുടെ ഗണത്തില്‍ പെടാന്‍ താല്‍പ്പര്യമില്ല, എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളേയും താല്‍പ്പര്യമില്ല, ആ അഭിപ്രായം രേഖപ്പെടുത്തണം എന്നൊക്കെ വാദിച്ചു. എന്നാല്‍ അതിനുള്ള അവസരമില്ല എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. എന്നാല്‍ ഇന്ന് സുപ്രിംകോടതി അതി മനസ്സിലാക്കിയിരിക്കുന്നു. നല്ലത്. തീര്‍ച്ചയായും ജനപ്രതിനിധി സഭയായ പാര്‍ലിമെന്റുവഴി തന്നെയാണ് ഈ തീരുമാനം ഉണ്ടാകേണ്ടത്. എന്നാല്‍ ക്രിമിനലുകളെ പോലും സ്ഥാനാര്‍ത്ഥികളാക്കാന്‍ ഒറ്റ കെട്ടാവുകയും വിവരാവകാശ നിയമം തങ്ങള്‍ക്കു ബാധകമല്ല എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഇത്തരം ഒരാര്‍ജ്ജവം പ്രതീക്ഷിക്കാന്‍ വയ്യാതായിരിക്കുന്നു. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ മാത്രം ജുഡീഷ്യല്‍ ആക്ടിവിസം പോലും സ്വീകാര്യമാകുന്നു.
ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്നാണ്് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിവാദപരമായ നിര്‍ദേശം വന്നിരിക്കുന്നത്. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് വിധി. ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത്തരമൊരു സമീപനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി ‘ഇതൊന്നുമല്ല’ എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.
നിഷേധവോട്ടിനും ഇടം വേണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയത്തെ നന്നായി മനസ്സിലാക്കിയ കോടതിയിടപെടലായി തന്നെ കാണണം. അഴിമതി ജന്മാവകാശമാക്കിയിട്ടുള്ള അധികാരാസക്തരായ എല്ലാ രാഷ്ടട്രീയ നേതൃത്വങ്ങള്‍ക്കും ഇത് ഇഷ്ടമാകാന്‍ വഴിയില്ല. വലതും ഇടതും മദ്ധ്യത്തിലുമുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം കോടതിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കും എന്ന കാര്യത്തിലും സംശയം വേണ്ട. അതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ശ്രമത്തിലാണല്ലോ ഇപ്പോള്‍. എം.പി.മാരും എം.എല്‍.എ മാരുമടങ്ങുന്ന ഇന്ത്യയിലെ 4835 ജനപ്രതിനിധികളില്‍ 1448 പേരും ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണംവാങ്ങല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഈ ക്രിമിനലുകളെ രക്ഷിച്ചെടുക്കുന്നതിനാണ് നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി ഓഡിനന്‍സ് കൊണ്ടുവരുന്നത്.
നമ്മുട ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ജനങ്ങള്‍ക്ക് നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ തോല്‍പ്പിക്കാമെന്നു പറയാമെങ്കിലും ഇരുപക്ഷക്കാരും അങ്ങനെയായാല്‍ എന്തായിരിക്കും അവസ്ഥ. മാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായിരിക്കും സജീവം. തിരിച്ചുവിളിക്കാനുള്ള അവകാശവും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. വിവരാവകാശനിയം നടപ്പിലാക്കിയപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പരമാവധി ശ്രമിച്ചതാണ്. അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാന്‍ പല രീതിയില്‍ ഇപ്പോഴും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ അനുഭവങ്ങളാണ് തൊണൂറുകളില്‍ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും, ന്യൂനപക്ഷക്കമ്മീഷനുമൊക്കെ നിലവില്‍ വരാന്‍ ഇടയാക്കിയത്. ഇന്ന് പലപ്പോഴും ഇവയൊക്കെ നമുക്ക് ആശ്രയമാണ്. വ്യവസ്ഥാപിത രാഷ്ട്രീയപാര്‍്ട്ടികളെക്കാള്‍ സിവില്‍ സമൂഹത്തില്‍ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചെറുഗ്രൂപ്പുകളും വ്യക്തികളുമൊക്കെയാണ് അതിന് കാരണമായത് എന്നതാണ് സത്യം. രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയരാവുകയും ദരിദ്രരും, കീഴാളരും, നിന്ദിതരുമായ ജനങ്ങള്‍ രാഷ്ട്രീയം സംസാരിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ് ഇന്ത്യന്‍ ജനാധിപത്യം കുറച്ചെങ്കിലും ഉണര്‍ന്നെഴുന്നേറ്റിട്ടുള്ളത്. ഈ വിധി ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാരത്തിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അതുവഴി തകര്‍ക്കപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുത്തകാധികാരമാണ്. തങ്ങള്‍ക്കുമീതേയും ചിലരുണ്ടെന്ന് അവര്‍ക്കു ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അതിനാല്‍തന്നെ കോടതി വഴിയാണെന്ന പരിമിതിയുണ്ടങ്കിലും ഈ നീക്കം ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാമെന്നു പറയാതെ വയ്യ.

നിഷേധവോട്ട് അനിവാര്യം – The Critic:

'via Blog this'

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

"ന.മോ എഫ് ബി പ്രയോഗ്" - Narendra Modi and mar mathew arackal

ആര് എസ് എസ് നിയന്ത്രണത്തിലുള്ള ബി ജെ പി മുന്നണിയെ കേന്ദ്രത്തില് അധികാരത്തില് എത്തിക്കാന് ലോകസഭാ ഇലക്ഷനില് സോഷ്യല് മീഡിയ വഴിയുള്ള വ്യാപക പ്രചരണം സംഘടിപ്പിക്കാന് നാഗ്പൂരില് ചേര്ന്ന ടി മിലന് കൂട്ടായ്മ തീരുമാനിച്ചു.
മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്ന 3000 പേരെ ടി മിലന് പുറത്ത് കണ്ടെത്താന് തീരുമാനിച്ചിട്ടുണ്ട്. നിലവില് ഹിന്ദുരാഷ്ട്രീയം എഴുതുന്നവരും സംഘപരിവാര് ചായ്വ് പ്രകടമായുള്ളവരും ഗ്രൂപ്പില് ആവശ്യമില്ല എന്നാണ് തീരുമാനം. അല്ലാതെ നിഷ്പക്ഷ വേഷത്തിലുള്ളവരെയും തീവ്ര ഇടത് നിലപാടുകള് എടുക്കുന്നവരെയും ആണ് ക്യാമ്പയിനില് ഉള്പ്പെടുത്തുക. ".മോ എഫ് ബി പ്രയോഗ്" എന്നാണ് മിഷന് പരിവാറിന്റെ ടി മിലന് പേരിട്ടിരിക്കുന്നത്.

നരേന്ദ്രമോഡിയെ പ്രാധാനമന്ത്രി ആക്കുന്നതിന്റെ ആവശ്യകത ആണ് ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുക. എന്നാല്, പ്രചാരകര് ബി ജെ പി അടക്കമുള്ള സംഘപരിവാരങ്ങളെ തള്ളിപറഞാലും കുഴപ്പമില്ല എന്നതാണ് നിലപാട്. രാജ്യത്തെ രക്ഷിക്കാന് മോഡി വരണം എന്നതാവും വികസന പ്രചരണം
മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ സംഘപരിവാര് പാര്ട്ടികള് വഴിയല്ല വിലക്കെടുക്കുന്നത്. കമ്പനികള്, നിഷ്പക്ഷ വ്യക്തികള്, മാധ്യമപ്രവര്ത്തകര്, ആക്ടിവിസ്റ്റുകള് തുടങ്ങിയ ഏജന്റുമാരിലൂടെയാണ് പ്രചാരകരെ കണ്ടെത്തുന്നത്. 500ഓളം ആള്ക്കാര് ഇപ്പോള് ഫേസ്ബുക്കില് മലയാള സന്ദേശവാഹകര് ആയെന്നാണ് അറിയാന് സാധിക്കുന്നത്. ഇവര്ക്ക് മോഡി സന്ദേശവുമായി ചിലവിടുന്ന മണിക്കൂറുകളും വരികളുടെ വലിപ്പവും നോക്കിയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.

മാസത്തില് 50000/-രൂപ വരെ ഇതിലൂടെ സ്വന്തമാക്കാന് സാധിക്കും എന്നാണ് ഏജന്റുമാര് വ്യക്തമാക്കുന്നത്. മോഡിയുടെ പേര് ഫേസ്ബുക്കില് നിന്ന് ഒഴിഞ്ഞുപോവാത്ത വിധത്തിലുള്ള പോസ്റ്റുകള്, അതില് നിരന്തരം ചര്ച്ചകള് തുടങ്ങിയവ പ്രചാരണ പരിപാടിയില് ഏര്പ്പെടുന്നവര് സംഘടിപ്പിക്കാന് തുടങ്ങി കഴിഞ്ഞു എന്നും സംഘപരിവാര് കേന്ദ്രങ്ങള് വ്യക്തമാക്കുന്നു.....
-:Marunadan Malayali:- - Narendra Modi and mar mathew arackal:

'via Blog this'

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

Aam Aadmi Party: Hope for the Future

A letter from Joy Paul Puthussery
Dear friends,
                        Hindustan Times –C Fore pre-poll survey predicts a smashing debut for AAP in Delhi poll. The party is likely to show its presence in all the constituencies of Delhi and likely to get around 12 seats proving that here there is an alternative to the corrupt Congress and communal BJP.  The belief, that those who conquer Delhi will rule India , is centuries old. Though AAP may not come to power this time, it may, in the next election. I also believe that there will be representation for AAP in the Lok Sabha in 2014 and if there is an election in 2019, ( I don’t think there will be an election in 2019 if RSS backed Modi’s BJP comes to power at the Centre with a clear majority in 2014.) it will be a force to be reckoned with. People like me, who don’t support either the corrupt Congress led by Sonia and Rahul and the communal BJP led by fascist RSS and Modi, find a ray of hope in the Aam Aadmi Party. I can vouch that AAP is a fully transparent party. All funds collected are accounted and published for public inspection. No big corporate house is funding AAP and the funds are collected from ordinary people like you and me as biblical ‘widow’s small coins’.
                        When I write about AAP, my mind goes to those days of the historic fast by Anna Hazare for Jan Lokpal in August 2011. The whole nation was thrilled and rose like a single man in support of that agitation which was seen by the people not only as a fight for Jan Lokpal but also as a fight against the rampant corruption in India. Anna’s fast began on 16th August 2011. On the previous day I was restless and wanted to do something in support of the fast. Even before that I had established contacts with the leaders of the movement. I called all my friends and asked them to assemble in front of Thrissur City Corporation Office at 10 am on 16th August to deliberate and chalk out a plan of action in support of the Delhi fast. Many of my friends came there. At the same time leaders of Laloor Anti-pollution Action Committee also came there for the same purpose. Both the groups joined together and we decided to start a relay fast in support of Anna Hazare and continue it to the day Anna ends his fast. All of us assembled there took out a small procession around Swaraj Round of Thrissur and started the relay fast.  Day by day we got support from more people and many N.G.O.s and people’s action councils joined the struggle and the evening meetings in front of Thrissur Corporation Office. I have to proudly say that we could continue the relay fast till Anna ended his fast in Delhi.
                        It was a sad day for me when Anna and Kejriwal parted ways.  Till then I considered Anna Hazare as present day Mahatma Gandhi and Arvind Kejriwal as his faithful lieutenant like Pandit Jawaharlal Nehru during freedom movement. I had my own doubts when Kejriwal started AAP Party and I didn’t join it though I got many invitations from AAP Team at Delhi. But time has proved right the gut political sense of Kejriwal and his party could make impressive inroads into the public mind not only in Delhi but other parts of the country also.  People who lost faith in both the corrupt Congress and the communal BJP and also those who don’t believe in Communist ideology, AAP is the only alternative to look forward with hope.
                        For the  copies of some articles based on poll surveys of Delhi election and also copy of some communications to me from AAP Central Team at Delh, please contact me or josantonym@gmail.com. I urge all of you to support the new movement morally, physically and financially.
            Regards,
            Joy Paul Puthussery



ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി പട്ടികയുമായി കെജ്രിവാള്‍ | mangalam.com

Story Dated: Thursday, September 19, 2013 01:14

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ്‌ ഇല്ലാത്ത സ്‌ഥാനാര്‍ഥികളുടെ പട്ടികയുമായി ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍.
ഡല്‍ഹി നിയമസഭയിലേക്ക്‌ മത്സരിക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥികളില്‍ ഒരാളുടെ പേരില്‍ പോലും ക്രിമിനല്‍ കേസ്‌ ഇല്ലെന്ന്‌ കെജ്‌രിവാള്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 44 പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.
പാര്‍ട്ടിയിലെ പ്രമുഖരായ മനീഷ്‌ ശിശോദിയ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്‌. ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിക്കണമെന്ന ആവശ്യം കെജ്രിവാള്‍ ആവര്‍ത്തിച്ചു.
രാഷ്‌ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന്‌ കിരണ്‍ ബേദി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ആം ആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വൈദ്യുതി ബില്‍ പകുതിയായി കുറയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ അഴിമതി മുക്‌തമാക്കുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. വിവിധ സര്‍വേകളില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണക്കുന്നത്‌ കെജ്‌രിവാളിനെ ആണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വ്യക്‌തമാക്കി.
41 ശതമാനം ആളുകളും െകജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെണന്ന്‌ ആഗ്രഹിക്കുന്നവരാണെന്നു പാര്‍ട്ടി നേതാവും സാമൂഹികശാസ്‌ത്രഞ്‌ജനുമായ യോഗേന്ദ്ര യാദവ്‌ പറഞ്ഞു. ഓരേ വീടും കയറി ഇറങ്ങിയുള്ള പ്രചരണമാണ്‌ ആം ആദ്‌മി പാര്‍ട്ടി നടത്തുന്നത്‌.
- See more at: http://www.mangalam.com/print-edition/india/96625#sthash.BKca5U2w.dpuf
ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി പട്ടികയുമായി കെജ്രിവാള്‍ | mangalam.com:

'via Blog this'

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

Forty percent of Delhiites support AAP, claims party's new survey | Firstpost

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല എങ്കില്‍ ആം ആദ്മി പാര്‍ട്ടി ബിജെപി ക്കോ കൊണ്ട്ഗ്രെസ്സിന്റെയോ പിന്തുണ തേടില്ല കൂടാതെ അവര്‍ക്ക് പിന്തുണ കൊടുക്കുകയും ഇല്ല. വീണ്ടും തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി തയ്യാറാവും. അല്ലായെങ്കില്‍ പൊതു ജനത്തിനു മുന്‍പാകെ ബിജെപിയും കോണ്‍ഗ്രസ്സും ഒരുമിച്ചു സര്‍ക്കാര്‍ ഉണ്ടാക്കട്ടെ ഇപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നിലും അത് തന്നെയാണല്ലോ നടക്കുന്നത്. - അരവിന്ദ് കേജ്രിവാള്‍
Forty percent of Delhiites support AAP, claims party's new survey | Firstpost:

'via Blog this'

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം




രാജ്യം ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം നേരിടുന്നു.
കേസ് ഒന്ന് - നമ്മള്‍ ഒരു കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നു. അവിടെയുള്ള ജീവനക്കാരുടെ മനോഭാവവും, നടപടി ക്രമങ്ങളിലെ കാലതാമസവും നമ്മുടെ ഞരമ്പുകളെ വികാരം കൊള്ളിക്കുന്നു. നമ്മള്‍ നിരാശരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുകയും ചെയ്യുന്നു.
കേസ് രണ്ട് - ഒരു പോലീസ് അധികാരിയെയോ നിയമപാലകരെയോ നമ്മുടെ പരാതി ബോധിപ്പിക്കുവാന്‍ സമീപിക്കുന്നു. കാലതാമസവും അവരുടെ മനോഭാവവും നമ്മുടെ സഹനശക്തി നശിപ്പിക്കുന്നു. നമ്മള്‍ പ്രകോപിതരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുവാന്‍ തുടങ്ങുകയും ചെയ്യുന്നു.
കേസ് മൂന്ന് - രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥ നമ്മള്‍ കാണുന്നു. വര്‍ദ്ധിച്ചു വരുന്ന അഴിമതിയും കേടു കാര്യസ്ഥതയും നമ്മള്‍ കാണുന്നു. നമ്മള്‍ സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കുറ്റപ്പെടുത്തുന്നു, വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുന്നു.
എല്ലാ കാര്യത്തിലും വ്യവസ്ഥിതിയെ കുറ്റം പറയുന്നത് ശരിയാണോ? നമുക്കൊന്ന് പരിശോധിക്കാം.
കേസ് ഒന്നില്‍, നമ്മുടെ നിരാശ ന്യായീകരിക്കാവുന്നതാണ്. സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരുടെ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നിസ്സഹായരാണ്, ഈ സര്‍ക്കാര്‍ ജീവനക്കാരുടെ ദയ കാത്ത് നില്‍ക്കേണ്ടി വരുന്നു.
കേസ് രണ്ടില്‍, നമ്മുടെ കോപം ന്യായീകരിക്കാവുന്നതാണ്. പോലീസ് ഓഫീസര്‍മാരുടെയോ നീതിന്യായ കാര്യാലയത്തിലെ ജീവനക്കാരുടെയോ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നമ്മുടെ വിധിയെ പഴിക്കുന്നു, എന്നാല്‍ അത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌.
കേസ് മൂന്നില്‍, എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരിനെയും അധിക്ഷേപിക്കുന്നു. എന്നാല്‍ നമ്മള്‍ അവരെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കുവാന്‍ ആകില്ല. പിന്നെ ആരെ നമ്മള്‍ അധിക്ഷേപിക്കണം? നമ്മള്‍ നമ്മെത്തന്നെ അധിക്ഷേപിക്കുക തന്നെ വേണം. അതെന്തിനാണെന്ന് നമുക്ക് നോക്കാം!
ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌? തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍(എം.പി മാരും എം.എല്‍.എ മാരും) ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ ആരാണ് ഈ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്? നമ്മള്‍, പൌരന്‍മാര്‍, ആണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അതിനാല്‍, പൌരന്‍മാര്‍ ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. ഇതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം.
റോഡുകള്‍ തകരുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്, അതുണ്ടാക്കിയ കോണ്‍ട്രാക്റ്ററെ, പണികള്‍ നോക്കി അനുമതി കൊടുത്ത സര്‍വേയരെയും സൂപ്പര്‍വൈസറെയും, ഡിസൈന്‍ വരച്ചു വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കിയ എന്‍ജിനീയറെ തുടങ്ങിയവരെ എല്ലാം നമ്മള്‍ അധിഷേപിക്കും. നമ്മള്‍ എന്തിന് അവരെ അധിഷേപിക്കണം? എന്തെന്നാല്‍ അവരാണ് റോഡ്‌ പണിയുടെ ഉത്തരവാധികള്‍. നമ്മള്‍ റോഡ്‌ പണിക്കുപയോഗിച്ച ടാറിനെയോ, മെറ്റലിനെയോ, ഗ്രാവലിനെയോ കുറ്റം പറയാറില്ല.
അതുപോലെ, ചീത്ത സര്‍ക്കാര്‍ ഉണ്ടാകുമ്പോള്‍, ഓര്‍ക്കുക ഒരു നല്ല സര്‍ക്കാര്‍ ഉണ്ടാക്കും എന്നാ വിശ്വാസത്താല്‍ നാം ചീത്ത ആളുകളെ തിരഞ്ഞെടുത്തത് കൊണ്ടാണ് ചീത്ത ഭരണം ഉണ്ടാകുന്നത്. ഉത്തരവാദിത്വത്തോടു കൂടി വോട്ട് ചെയ്ത് നല്ല ആളുകളെ നമ്മെ പ്രതിനിധീകരിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്.
അതോടൊപ്പം തന്നെ നമുക്ക് റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് തുടങ്ങിയവ പോലുള്ള കുറച്ചു തിരുത്തല്‍ സംവിധാനങ്ങളും ആവശ്യമായുണ്ട്. ഇത് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയും, നാം തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രവര്‍ത്തികളെ പരിശോധിക്കുവാന്‍ സാധിക്കുകയും ചെയ്യും.
അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ കടമകള്‍ ഇവയോക്കെയാണ്: (1) വിവേക ബുദ്ധിയോട് കൂടി മാത്രം വോട്ടവകാശം വിനിയോഗിക്കുക. (2) റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് എന്നിവ നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടുക.
ജയ്ഹിന്ദ്‌!!!

AAP KERALA CHAPTER:
Twitter: AAP_Kerala
Facebook: AamAadmiPartyKeralam
Email: aapkerala@gmail.com
Phone: +91-9495880939
Website: www.aapkerala.org


Copyright © 2013 Aam Aadmi Party (AAP), All rights reserved.
AAP National Website: www.aamaadmiparty.org

Donate to Aam Aadmi Party KeralaNow you can donate to AAP Kerala
in the form of Cheque/Demand Draft.
Kindly draw Cheque/Demand Draft
in the name of Aam Aadmi Party - Kerala
and send to our National Office at Ground Floor, A-119, Kaushambi, Ghaziabad - 201010.
You can also donate to AAP National thru
Online and Demand Draft

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്റെ പാര്‍ട്ടി) എന്ത് കൊണ്ട്?

അത് എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ അഴിമതിയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി പാര്‍ട്ടി(AAP) അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി(എ എ പി). രാജ്യത്ത് നിലവിലുള്ള ബഹു ഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മറന്നുകഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍ അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പറേറ്റ് ലോബ്ബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യ മഹാരാജ്യത്തേ ഇല്ല എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെ പോകും? എന്ത് ചെയ്യും? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണ ഘടനയും നീതി ന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനര്‍ത്ഥികള്‍ പാര്‍ലിമെന്റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടണം, ഇന്ന് അതാണോ നടക്കുന്നത്? ഒരു നല്ല നിസ്വാര്തനായ രാജ്യ സ്നേഹിക്ക് എതെങ്കിലും പാര്‍ട്ടി മത്സരിക്കുവാനുള്ള ടിക്കറ്റ്‌ നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ? അപ്പോള്‍ നിസ്വാര്‍ത്ഥരായ, രാജ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലിമെന്റില്‍ എത്തുവാന്‍ ഒരു വഴി വേണം. അതിനായി രൂപികരിച്ചതാണ് ഈ സാധാരണക്കാരന്റെ പാര്‍ട്ടി

https://www.facebook.com/AamAadmiPartyKeralam

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

(95) Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം

(95) Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം:

'via Blog this'

REQUEST FROM ARUNA ROY, RTI ACTIVIST

I am overwhelmed. The last few days have proven that we really value our Right to Information. Lakhs of Indians have stood against the amendment to the RTI Act. Ordinary people, including you and me, have signed petitions, met their MPs, called the Lok Sabha Speaker, and talked about the issue on social media.
However, the Parliament will conclude in 2 more days and the RTI might get diluted within this time. Let us, together, give this one more push before the session ends.
Here is what you can do.
1) Email the Speaker of the Lok Sabha, Smt. Meira Kumar. She has the power to refer this Bill to a standing committee and ensure that the public is consulted. Below is a sample email you can send her (speakerloksabha@sansad.nic.in) with a copy to the Prime Minister (manmohan@sansad.nic.in).
Dear Madam,
I am writing this email to express my anguish over the proposed amendment to the RTI Act. The RTI Act has been a powerful tool for fighting corruption and I feel it is undemocratic to amend it without hearing the concerns of citizens. I therefore request you to refer this bill to a Standing Committee and thus enable more public discussion on this issue.
Thank you.
2) Email, SMS or Tweet your Member of Parliament and tell them that as a voter you are against this amendment. Below is a sample SMS and Tweet. Here is a list of their Twitter accounts.
SMSWe strongly feel that the RTI Amendment Bill is being brought in an arbitrary and hasty manner. We appeal to you to demand that the Bill be sent to the Standing Committee to enable public consultation.
Tweet#SaveRTI. Amendment to RTI Act needs public consultation. Demand the Bill be sent to Standing Committee.
3) Let’s talk about this to our friends, colleagues, and on Facebook, Twitter.
Forward this email to your family and friends asking them to join the campaign as well.
Every action will help. Your message, signature and share will help us in strengthening our voice against this amendment. 
Aruna Roy via Change.org