2020, നവംബർ 24, ചൊവ്വാഴ്ച

റ്റ്വന്റി റ്റ്വന്റി - ചെല്ലാനം

റ്റ്വന്റി റ്റ്വന്റി - ഞാനും നീയും ‘എന്റെ’, ‘നിന്റെ’ എന്ന ചിന്ത
വെടിഞ്ഞപ്പോഴുണ്ടായോരു കൂട്ടായ്മയല്ലോ!
നമ്മളൊന്നെന്നുള്ള ബോധം തുളുമ്പുമ്പോള് ജയിക്കുന്നു
ഞാനും നീയും! വിന് വിന് !!- റ്റ്വന്റി റ്റ്വന്റി !!!- ആനന്ദം!!!!

ചെല്ലാനംകാര് നമ്മള്ക്കുള്ളോരാവശ്യങ്ങള് അറിയുന്നോര്
അവ സാധ്യമാക്കാനല്ലോ പ്രതിനിധികള്
അവര് കക്ഷിരാഷ്ട്രീയത്തിന് അടിമത്തം വിട്ടിട്ടല്ലോ
നമ്മെ നയിച്ചീടാനായിങ്ങണിനിരന്നു!

കടല്ത്തീരത്തുള്ളോര്, കടല്കേറ്റ ദുരിതങ്ങള്
വര്ഷംതോറും അനുഭവിച്ചിടുന്നോര് നമ്മള്,
കക്ഷിരാഷ്ട്രീയം നോക്കാതെ ഒന്നുചേര്ന്നു ശക്തരായാല്
ആവശ്യങ്ങള് സാധിച്ചീടാമെന്നറിയുന്നു!

കടലെടുത്തിവിടത്തെ കരയെത്ര നഷ്ടപ്പെട്ടെ-
ന്നറിയുന്നോര് നമ്മള് കടല് ഭിത്തി കെട്ടാനായ്
ഭരണത്തില് കയറ്റിയ ഇടതരും വലതരും
അവഗണിച്ചപ്പോള് തിരിച്ചറിവു നേടി!

കക്ഷിരാഷ്ട്രീയക്കാരെല്ലാം ജനങ്ങളെ ഭിന്നിപ്പിച്ചു
ഭരിക്കുമ്പോഴല്ലോ ജനം തകര്ന്നിടുന്നു.
അതു തിരിച്ചറിയുന്ന ജനങ്ങളെയൊരുമിക്കാന്
ഉണര്ത്തീടും റ്റ്വന്റി റ്റ്വന്റി ജനംതന്നെയാം!

കടല്ഭിത്തി പുലിമുട്ടും നിര്മിച്ചീടാന് ജനശക്തി
ഭരണശക്തിയായ് മാറാതാവില്ലെങ്ങെങ്ങും!
അവ നിര്മിച്ചീടില് നാടു സുരക്ഷിതമാകും നാട്ടില്
കടല്തന്നെ സമൃദ്ധിയും ധനവും നല്കും!

കടലോരഗ്രാമത്തിന്റെ ഭംഗികാണാന് കടലുകള്
കടന്നിവിടെത്തിച്ചേരും മറുനാട്ടുകാര്
അതിഥികള്ക്കന്തെല്ലാമാം ഗ്രാമഭംഗിയെന്നുകാട്ടി-
ക്കൊടുത്തീടില് നമ്മള് ധന്യര്! ധനികരുമായ്!!


ഇത് വഞ്ചിപ്പാട്ടായും ചെത്തിമന്ദാരം തുളസി എന്നുതുടങ്ങുന്ന പാട്ടുപോലെയും ദുഃഖവെള്ളിയാഴ്ച ക്രിസ്ത്യാനികള് ചൊല്ലാറുള്ള പുത്തന്പാനയുടെ (അമ്മകന്നിമണിതന്റെ നിര്മലദുഃഖങ്ങളിപ്പോള്... എന്നു തുടങ്ങുന്ന) പന്ത്രണ്ടാം പാദം പോലെയും പാടാവുന്നതാണ്.    
 

പകുതി പഞ്ചായത്തുകളിലെങ്കിലും ജനങ്ങളുടെ സ്വന്തംസ്ഥാനാര്ഥികള് നിര്ണായകസ്വാധീനം നേടും. ഇടതോ വലതോ ബിജെപിയോ അല്ലാത്ത അനേകരിവിടെ വിജയിക്കും. ഭരതനെ വനവാസിയായിരുന്ന രാമന് സ്വാധീനിച്ചിരുന്നതുപോലെ സ്വന്തം സ്വാധീനം ഭരണത്തില് നടക്കുന്നതു കാണുന്ന ബഹുഭൂരിപക്ഷം ജനങ്ങള്ക്കും സ്വന്തം ശക്തി മനസ്സിലാകും. നിസ്വാര്ഥമതികള് ഭരിച്ചാലേ നാടുനന്നാവൂ എന്ന ഉത്തമബോധ്യമുണ്ടാകുന്ന അവര് നിയമസഭയില് നിര്ണായക സ്വാധീനംചെലുത്താന് കഴിയുന്ന 15 സ്ഥാനാര്ഥികളെയെങ്കി ലും വിജയിപ്പിക്കും. കേരളം നേര്വഴിയിലാകാന് ഇതുമതി!!''

2020, നവംബർ 17, ചൊവ്വാഴ്ച

ട്വന്റി ട്വന്റി പടരുന്നു; മുന്നണികളെ ആപ്പിലാക്കാന്‍ പ്രാദേശിക കൂട്ടായ്‌മകള്‍ വ്യാപിക്കുന്നു,ജനങ്ങളുടെ പള്‍സ് മനസിലാക്കി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ഏറ്റവുമധികം പ്രാദേശിക കൂട്ടായ്മകള്മത്സരിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാകും ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ചരിത്രത്തില്ഇടംപിടിക്കുക. പ്രാദേശിക തലത്തിലെ വിഷയങ്ങളും വാഗ്ദാനങ്ങള്നടപ്പാക്കുന്നതിലെ പാളിച്ചകളും മുന്നണി രാഷ്ട്രീയത്തോടുളള വിയോജിപ്പുകളുമാണ് ഭൂരിപക്ഷം പ്രദേശങ്ങളിലും പ്രാദേശിക കൂട്ടായ്മകള്രൂപപ്പെടാനുളള കാരണം.

ജനങ്ങളുടെ ''പള്സ്' മനസിലാക്കി 2015ല്എറണാകുളം ജില്ലയിലെ കിഴക്കമ്ബലം പഞ്ചായത്ത് പിടിച്ച 'ട്വന്റി ട്വന്റി' മോഡല്ഇക്കുറി പടരുകയാണോയെന്നാണ് പ്രധാനമായും സംശയിക്കേണ്ടത്. പ്രാദേശിക കൂട്ടായ്മകള്മുന്നണികളുടെ 'പിച്ച്‌' കവര്ന്നെടുക്കുമോയെന്നും കണ്ടറിയണം

തലസ്ഥാന ജില്ലയില്ഉള്പ്പടെ ഒരുപിടി ജനകീയ കൂട്ടായ്മകള്സ്ഥാനാര്ത്ഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്

കിഴക്കമ്ബലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാര്ഥികള്‍ 93 പേരാണ്. കിഴക്കമ്ബലത്തിന് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലും അവര്കളം പിടിക്കാന്ഇറങ്ങി. കിഴക്കമ്ബലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടര്ന്നപ്പോള്‍ 'വി 4 കൊച്ചി' ഉദയം ചെയ്തു. 'അധികാരം ജനങ്ങളിലേക്ക്' എന്നതാണു മുദ്രാവാക്യം. 39 ഡിവിഷനുകളില്സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരില്ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തില്മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികള്ക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയില്‍ 'വി ഫോര്തൃപ്പൂണിത്തുറ'യും മത്സരിക്കുന്നുണ്ട്.

സി പി എം ശക്തികേന്ദ്രമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍, വികസന മുരടിപ്പില്പ്രതിഷേധിച്ച്കൈനകരി വികസന സമിതിയുണ്ടാക്കിയവര്മൂന്ന് വാര്ഡുകളില്ഒറ്റയ്ക്ക് മത്സരിച്ച്ജയിച്ചു. ഇത്തവണയും 3 സീറ്റുകളില്മത്സരിക്കുന്നു. ആസൂത്രണ ബോര്ഡ് മുന്അംഗം ജി വിജയരാഘവന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വികസന മുന്നേറ്റം (ടി വി എം) കോര്പറേഷന്തിരഞ്ഞെടുപ്പില്‍ 12 വാര്ഡുകളില്സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു.

ജനങ്ങള്ക്കിടയില്അഭിപ്രായ സര്വേ നടത്തി സ്ഥാനാര്ത്ഥികളെ കണ്ടെത്തുന്ന രീതിയാണ് ജനകീയ സമിതികളില്പലതും സ്വീകരിക്കുന്നത്. കിഴക്കമ്ബലത്ത് ഓരോ വാര്ഡിലും സര്വേ നടത്തി വനിതകള്ക്ക് മുന്തൂക്കമുളള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ചെല്ലാനത്ത് വാട്സാപ്പ് കൂട്ടായ്മകള്സര്വേ നടത്തി സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുകയായിരുന്നു.

https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi


2020, നവംബർ 11, ബുധനാഴ്‌ച

പഞ്ചായത്ത് സംഘടന അട്ടിമറിച്ചതാര് ?

അഡ്വക്കേറ്റ് : ജോര്ജുകുട്ടി കടപ്ലാക്കല് 

1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വരുമ്പോള്‍ അതിലെ 187-ാം വകുപ്പില്‍ പഞ്ചായത്ത് സംഘടന കേരള സംസ്ഥാനത്ത് രൂപീകരിക്കുന്നതിന് വ്യവസ്ഥചെയ്തിരുന്നു. കൊട്ടും കുരവയുമായിവന്ന പഞ്ചായത്ത് രാജ് നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അതിലെ ഗ്രാമസഭ പോലുള്ള സംഗതികള്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും പഞ്ചായത്ത് സംഘടന വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.

1994 ലെ പഞ്ചായത്ത് രാജ് ആക്ട് അദ്ധ്യായം തഢകകക വകുപ്പ് അനുസരിച്ച് 'പഞ്ചായത്ത് സംഘടന രൂപീകരണം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളും ഗ്രാമസഭകളും ചേര്‍ന്ന് സംസ്ഥാനത്തെ പഞ്ചായത്ത് സംഘടന രൂപികരിക്കേണ്ടതാണ്' എന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് രൂപീകരിക്കുകയോ അത് സംബന്ധിച്ച് ഏതെങ്കിലും ചട്ടങ്ങളുണ്ടാക്കുകയോ വിശദാംശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല എന്ന് മാത്രമല്ല 1995 ലെ 7-ാം ഭേദഗതി നിയമത്തിലൂടെ പ്രസ്തുത വകുപ്പ് തന്ത്രപൂര്‍വ്വം മാറ്റിമറിക്കുകയായിരുന്നു. ഭേദഗതി ചെയ്തതിന്‍ പ്രകാരം പഞ്ചായത്ത് സംഘടനയ്ക്ക് വ്യവസ്ഥയില്ല.

ഇപ്പോഴത്തെ 187 വകുപ്പില്‍ പഞ്ചായത്ത് ഭരണസംവിധാനം - ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കും സംസ്ഥാനത്തെ പഞ്ചായത്തി ഭരണസംവിധാനം. എന്ന് മാത്രമാണ് വിവരിച്ചിരിക്കുന്നത്.

ആസൂത്രിതമായ ഒരു ഗൂഢാലോചനമൂലമാണ് 1994 ലെ പഞ്ചായത്ത് രാജ് നിയമത്തിലുണ്ടായിരുന്ന 187-ാം വകുപ്പില്‍ സംഭവിച്ച ഈ രൂപഭേദം. ഇപ്പോഴത്തെ 187-ാം വകുപ്പില്‍ യഥാര്‍ത്ഥമായ യാതൊരു പ്രസക്തിയുമില്ല. ത്രിതല പഞ്ചായത്തുകളും ഗ്രാമസഭകളും പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ അപ്രകാരമൊരു വകുപ്പ് ആവശ്യമില്ല.

എന്തുകൊണ്ട് കേരളത്തിന് പഞ്ചായത്ത് സംഘടന രൂപീകരിക്കപ്പെട്ടില്ല ? എന്തുകൊണ്ട് പഞ്ചായത്ത് സംഘടന മുളയിലെ നുള്ളിക്കളഞ്ഞു ? ഒരേയൊരുകാരണം മാത്രം പഞ്ചായത്ത് സംഘടന രൂപീകരിച്ചിരുന്നെങ്കില്‍ പഞ്ചായത്തുകളുടെ വിലപേശല്‍ ശക്തിവര്‍ദ്ധിക്കുമായിരുന്നു. കൂടുതല്‍ അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് വേണമെന്നാവശ്യം ഉയരുമ്പോള്‍ പഞ്ചായത്ത് സംഘടന ഒരു വശത്തും സര്‍ക്കാര്‍ മറുവശത്തും നില്‍ക്കേണ്ടിവരുമായിരുന്നു.

മാത്രമല്ല പെരുമാട്ടി പഞ്ചായത്തു കൊക്കകോള കമ്പനിയും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രം ഗ്രാമപഞ്ചായത്ത് സംഘടന രൂപീകൃതമായിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു. ഉന്നത ന്യായസന്നങ്ങളില്‍ നിന്നുപോലും പഞ്ചായത്തിന്റെ അധികാരങ്ങള്‍ കുറച്ചുകാണുന്ന സമീപനമാകുമ്പോള്‍ ശക്തമായി പ്രതികരിക്കുന്നതിന് അത്തരമൊരു സംഘടനയ്ക്ക് സാധിക്കുമായിരുന്നു. നഗരങ്ങളും അധികാര കേന്ദ്രങ്ങളും ഗ്രാമങ്ങളോട് വിവേചനം പുലര്‍ത്തുമ്പോള്‍, ചൂഷണം ചെയ്യുമ്പോള്‍ സംഘടിതഗ്രാമങ്ങളുടെ പ്രതിരോധത്തിന്റെ മാര്‍ഗ്ഗത്തില്‍ സര്‍ക്കാര്‍ മുഖാമുഖം നില്‍ക്കേണ്ടിവരുമെന്ന് ദൂരെക്കാഴ്ചയോടെ മനസ്സിലാക്കിയ അധികാര കേന്ദ്രങ്ങളാണ് തന്ത്രപൂര്‍വ്വം പഞ്ചായത്ത് സംഘടനയെ, പഞ്ചായത്ത് ഭരണസംവിധാനമായി ഷണ്ഡീകരിച്ചത്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതിന് വളരെ മുന്‍പെതന്നെ പഞ്ചായത്ത് സംഘടനയ്ക്ക് ചരമക്കുറിപ്പെഴുതിയത് തന്നെ ഏതോ ചില കേന്ദ്രങ്ങള്‍ അത് നിലവില്‍ വരുന്നതിനെ ഭയപ്പെട്ടുവെന്നതിന്റെ സൂചനയാകാം. 

അനൂബന്ധം

കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്‍

(1994-ലെ കേരളാ പഞ്ചായത്ത്‌രാജ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.)

പശ്ചാത്തലം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് തങ്ങളുടെ ഭാവി ഏതു രൂപത്തിലായിരിക്കണമെന്ന് തീരുമാനിക്കാനും ആ തീരുമാനം നടപ്പിലാക്കാനും എല്ലാ അര്‍ത്ഥത്തിലുമുള്ള അധികാരവും അവസരവും ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. ഗ്രാമസ്വരാജ് എന്നു വിശേഷിപ്പിക്കപ്പെട്ട ആ മഹോന്നതലക്ഷ്യമായിരുന്നില്ല സ്വാതന്ത്ര്യപ്രാപ്തിയോടെ ഇവിടെ യാഥാര്‍ത്ഥ്യമായത്. ബ്രിട്ടീഷ് മോഡല്‍ പാര്‍ലമെന്ററി ജനാധിപത്യവും പാശ്ചാത്യമോഡല്‍ വികസനസമ്പ്രദായവും ഇവിടെ ബ്രിട്ടീഷുകാര്‍ അടിത്തറയിട്ട ബ്യൂറോക്രസിയുടെ സഹകരണത്തോടെ യാഥാര്‍ത്ഥ്യമാവുകയാണുണ്ടായത്. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യത്തെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ വേരുറച്ച പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥിതില്‍ വലിയ ഒരു വിശ്വാസത്തകര്‍ച്ചയാണ് കഴിഞ്ഞ അരനൂറ്റാണ്ട്‌കൊണ്ട് ഉണ്ടായിട്ടുള്ളത്. അഭിപ്രായസ്വാതന്ത്ര്യം പോലുള്ള അതിപ്രധാനമായ ചില ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുന്നു എങ്കിലും ജനഹിതത്തെ നിരന്തരം അവഗണിക്കുന്നതും ജനങ്ങളുടെ സര്‍ഗ്ഗാത്മകതയെ മുരടിപ്പിക്കുന്നതുമാണ് നിലവിലുള്ള  അധികാരകേന്ദ്രീകരണത്തിലധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതി. രാഷ്ട്രീയാധികാരം എന്നത് തലപ്പത്തുനിന്ന് അടിത്തട്ടിലെക്കു പ്രയോഗിക്കുവാനുള്ള ഒരു നിയന്ത്രണോപാധിയാണെന്നുള്ള ജനവിരുദ്ധ സങ്കല്പം ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയുടെ എല്ലാ വ്യവഹാരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും അധികാരപ്രമത്തതയും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ഭീതിജനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രക്രിയകളില്‍ ജനപങ്കാളിത്തം യാഥാര്‍ത്ഥ്യമക്കിക്കൊണ്ടുമാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ എന്ന് രാജ്യസ്‌നേഹികളായ രാഷ്ട്രീയചിന്തകന്മാര്‍ ഇക്കാലമത്രയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച് പഠിക്കാനായി നിരവധി കമ്മീഷനുകളും കമ്മിറ്റികളും നിയമിക്കപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം ഒടുവില്‍ 73 ഉം 74 ഉം ഭരണഘടനാഭേദഗതികളുടെ ചുവടുപിടിച്ച് സംസ്ഥാന  നിയമനിര്‍മ്മാണസഭകളില്‍ പഞ്ചായത്ത്‌രാജ് നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഉദ്ദേശിച്ചുട്ടുള്ളവയെന്ന് ഈ ഭരണഘടനാഭേദഗതികള്‍ വിശേഷിപ്പിച്ചിട്ട് ഉണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന കേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ പരിപൂര്‍ണ്ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതും, ജനങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്തതുമായ കുറെ പുതിയ ഭരണതലങ്ങള്‍കൂടി താഴെത്തട്ടില്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പുതിയ നിയമങ്ങള്‍വഴി പൊതുവില്‍ സംഭവിച്ചിരിക്കുന്നത്. 1994-ലെ കേരള പഞ്ചായത്ത്‌രാജ് ആക്ടില്‍ പഞ്ചായത്തുകളെ പിരിച്ചുവിടുന്നതിനും പ്രമേയങ്ങള്‍ റദ്ദുചെയ്യുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഗ്രാമങ്ങളെ വെറും ഉപദേശകസമിതികളായി മാത്രം കണക്കാക്കിയിരിക്കുന്നതും ഇതിന് ഉദാഹരണമാണ്.

ഗ്രാമസ്വരാജ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജനങ്ങള്‍ക്ക് പങ്കാളികളാകാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയഘടനയും ജനാധിപത്യ പ്രക്രിയകളും പരിവര്‍ത്തനവിധേയമാക്കേണ്ടിയിരിക്കുന്നു. പഞ്ചായത്ത്‌രാജ് ഭരണഘടനാഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഗ്രാമസഭകള്‍ ശരിയായ അര്‍ത്ഥത്തില്‍ വികാസം പ്രാപിക്കുകയാണെങ്കില്‍ മേല്‍സൂചിപ്പിച്ച ദിശയില്‍ ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. അതിനായി ഗ്രാമസഭാകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വര്‍ദ്ധിച്ച താല്‍ല്പര്യം ഉണ്ടാവേണ്ടതും ഗ്രാമസഭകള്‍ക്ക് വളരെ വ്യക്തമായ അധികാരങ്ങള്‍ നല്‍കാന്‍ നിയമവ്യവ്‌സഥയില്‍ മാറ്റങ്ങളുണ്ടാവേണ്ടതും ആവശ്യമാണ്. ഇത്തരമൊരു പഞ്ചാത്തലത്തിലാണ് 1994-ലെ കേരള പഞ്ചായത്ത് ആക്ടില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഈ ബില്‍ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നത്.

ചുരുക്കപ്പേരും പ്രാരംഭവും

ഈ ആക്ടിന് 1997-ലെ കേരള പഞ്ചായത്ത്‌രാജ് ഭേദഗതി ആക്ട് എന്ന് പേര് പറയാം.

1.  3-ാം വകുപ്പിനുള്ള ഭേദഗതി

1994-ലെ കേരള പഞ്ചായത്ത്‌രാജ്  ആക്ടിന്റെ (ഇതിനുശേഷം പ്രധാന ആക്ട് എന്നാണു പരാമര്‍ശിക്കുക) 3-ാം വകുപ്പ് 3-ാം ഉപവകുപ്പില്‍ ഗ്രാമസഭ കുറഞ്ഞപക്ഷം വര്‍ഷത്തില്‍ 2 പ്രാവശ്യമെങ്കിലും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് യോഗം ചേരേണ്ടതാണ് എന്നതിനു പകരം ഗ്രാമസഭ കുറഞ്ഞത് മൂന്നുമാസത്തിലൊരിക്കലെങ്കിലും ഓരോ ഗ്രാമത്തിലെയും അനുയോജ്യമായ സ്ഥലത്ത് യോഗം ചേരേണ്ടതാണ്. എന്ന് ചേര്‍ക്കേണ്ടതാണ്.

കാരണം : ഗ്രാമസഭ എപ്പോഴെങ്കിലും ആണ്ടില്‍ രണ്ടുപ്രാവശ്യം വിളിച്ചുകൂട്ടിയാല്‍ മതിയെന്ന ധ്വനിയാണ് പ്രധാന ആക്ടില്‍ ഉള്ളത്. അതു മാറുകയും ആണ്ടില്‍ നാലുതവണയില്‍കൂടുതല്‍ ഗ്രാമസഭ കൂടാവുന്നതാണെന്നും രണ്ടു ഗ്രാമസഭായോഗങ്ങള്‍ക്കിടയില്‍ 3 മാസത്തില്‍ കൂടുതല്‍ ഇടവേളയുണ്ടാവരുത് എന്നതും നിയമത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. യോഗസ്ഥലം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായതാവണമെന്നും നിഷ്‌കര്‍ഷിക്കേണ്ടതുണ്ട്.

3(3) അ: കൂടാതെ 3-ാം വകുപ്പ് 3-ാം ഉപവകുപ്പ് അആയി അന്‍പത് ഗ്രാമസഭാംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ പത്ത് ദിവസത്തിനകം ഗ്രാമസഭയുടെ യോഗം കണ്‍വീനര്‍ വിളിച്ചുകൂട്ടേണ്ടതാണ് എന്ന് ചേര്‍ക്കേണ്ടതാണ്.

കാരണം :  ഗ്രാമസഭായോഗം വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യേണ്ട ഒരു പൊതുവിഷയം ഉണ്ടാകുമ്പോള്‍ അതു കണ്‍വീനറുടെ ശ്രദ്ധയില്‍പ്പെടുത്താനും കണ്‍വീനര്‍ ഗ്രാമസഭായോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിന് വിമുഖത കാണിക്കുന്നത് ഒഴിവാക്കാനും കാര്യങ്ങള്‍ ആലോചിക്കാനുള്ള വോട്ടര്‍മാരുടെ അവകാശം ഉറപ്പാക്കാനുമാണ് ഈ നിര്‍ദ്ദേശം.

2. കണക്കും റിപ്പോര്‍ട്ടും ഗ്രാമസഭ പാസ്സാക്കണം

പ്രധാന ആക്ടില്‍ 3(6) വകുപ്പില്‍ ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുന്‍വര്‍ഷത്തെ വികസനപരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനു വേണ്ടിവരുന്ന ചെലവിനെയും സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളുടെ ഒരു സ്റ്റേറ്റ്‌മെന്റും ഭരണനിര്‍വ്വഹണത്തിന്റെ ഒരു റിപ്പോര്‍ട്ടും ഒരു വര്‍ഷത്തിലെ ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ ഗ്രാമപഞ്ചായത്ത് വയ്‌ക്കേണ്ടതാണ് എന്നതിനോടുകൂടി ആയത് ചര്‍ച്ചചെയ്ത് വേണമെങ്കില്‍ ആവശ്യമായ ഭേദഗതികളോടെ പാസ്സാക്കേണ്ടതും, ഗ്രാമസഭ പാസ്സാക്കാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പാടില്ലാത്തതുമാണ്. മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളില്‍ ഗ്രാമസഭ പാസ്സാക്കാത്ത ചിലവിനങ്ങള്‍ക്ക് കണ്‍വീനര്‍ ഉത്തരവാദിയായിരിക്കുന്നതാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന രംഗത്തുനിന്ന് കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതും ഗ്രാമസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടപ്പിലാക്കേണ്ടതുമാണ് എന്ന് കൂട്ടിച്ചേര്‍ക്കണം.

കാരണം :  പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും സുതാര്യമായിട്ടാവണം എന്നതും പൊതുവായ പണം ചിലവഴിക്കപ്പെടുന്നത് പൊതുവായ അംഗീകാരത്തോടെയാവണമെന്നതും പണത്തിന്റെ വരവുചെലവുകണക്കുകള്‍ ജനങ്ങള്‍ക്ക് ബോധ്യമാവണമെന്നതും വികസനപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് പൂര്‍ണ്ണമായും കരാറുകാരെയും ഉദ്യോഗസ്ഥപ്രമാണിമാരെയും ഒഴിവാക്കിക്കൊണ്ടാവണമെന്നതും അഴിമതി ഇല്ലാതാക്കാന്‍ ഏറ്റവും അത്യാവശ്യമാണ്.

3.  പ്രധാന ആക്ട് 3 (11) നു ശേഷം 3(12), 3(13), 3(14) എന്നിങ്ങനെ ചുവടെ കൊടുത്തിരിക്കുന്ന പുതിയ വകുപ്പുകള്‍ ചേര്‍ക്കേണ്ടതാണ്.

3 (12) : നിയോജകമണ്ഡലം പ്രതിനിധിയെ തിരികെവിളിക്കല്‍

നിയോജകമണ്ഡലം പ്രതിനിധിക്കെതിരെ ഗ്രാമസഭായോഗത്തില്‍ ഏതൊരംഗത്തിനും ഏഴുദിവസം മുന്‍കൂര്‍നോട്ടീസോടെ അവിശ്വാസപ്രമേയം കൊണ്ടുവരാവുന്നതും ഹാജരാവുന്ന അംഗങ്ങളില്‍ 2/3 പേര്‍ അനുകൂലമായി വോട്ടുചെയ്യുകയും ഗ്രാമസഭാപ്രദേശത്തെ 2/3 അയല്‍ക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ പ്രതിനിധിയെ നീക്കം ചെയ്തതായി കരുതാവുന്നതുമാണ്. ഇങ്ങനെ പ്രതിനിധിയെ നീക്കംചെയ്തു കഴിഞ്ഞാല്‍ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ഒരു പ്രമേയത്തിലൂടെ ഗ്രാമസഭയ്ക്ക് ആവശ്യപ്പെടാവുന്നതും അത്തരത്തിലൊരു പ്രമേയം പാസ്സാക്കിയത് ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനകം ഇലക്ഷന്‍കമ്മീഷന്‍ ആ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

കാരണം  :  ജനപ്രതിനിധികളെ തിരികെവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ലാത്തതിന്റെ മറവിലാണ് ജനപ്രതിനിധികള്‍ പൊതുവെ ജനവിരുദ്ധരായി പെരുമാറുന്നത്. രാഷ്ട്രീയ വ്യവസ്ഥയില്‍ ജനങ്ങളുടെ നിയന്ത്രണമുണ്ടാവണമെങ്കില്‍ ജനപ്രതിനിധികളെ തിരികെവിളിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം.

 4. 3(13) :  അയല്‍ക്കൂട്ടരൂപീകരണവും പ്രവര്‍ത്തകസമിതിരൂപീകരണവും

ഒരു നിയോജകമണ്ഡലത്തെ ഭൂമിശാസ്ത്രപരമായ സൗകര്യം മുന്‍നിര്‍ത്തി അഞ്ച് അയല്‍ക്കൂട്ടങ്ങളായി തിരിക്കേണ്ടതും അയല്‍കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടേണ്ടതുമാണ്. ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുക്കേണ്ടതും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രാമസഭാപ്രവര്‍ത്തകസമിതി രൂപീകരിക്കേണ്ടതുമാണ്.

3 (13) (മ) : ഗ്രാമസഭാപ്രവര്‍ത്തകസമിതി മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതാണ്.

(യ) : ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

(ര) : ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.

കാരണം  :  രാഷ്ട്രീയപ്രക്രിയകളിലെ ജനപങ്കാളിത്തം നിരന്തരം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഗ്രാമസഭായോഗങ്ങള്‍ കുറെക്കൂടെ വിളിച്ചുകൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാകയാല്‍ അയല്‍ക്കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂടുന്നത് ഉചിതമാവും. അതുപോലെതന്നെ ഗ്രാമസഭയ്ക്ക് ഒരു പ്രവര്‍ത്തകസമിതിയുണ്ടാവുന്നത് ജനാഭിപ്രായം നിരന്തരം വാര്‍ഡുപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും വാര്‍ഡുപ്രതിനിധിയെ ഉപദേശിക്കുവാനും കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കുവാനും പ്രയോജനപ്പെടും.

5.  ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ

3(14) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഗ്രാമസഭാപ്രവര്‍ത്തകസമിതി      കള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ രൂപീകരിക്കേണ്ടതാണ്.

3 (14) (മ) : ഗ്രാമപഞ്ചായത്തിന്റെ മൊത്തം വരവുചെലവുകണക്കുകള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതുമാണ്.

3 (14) (യ) :  പ്രതിനിധിസഭ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം.

3 (14) (ര) : ഭരണഘടനാവിരുദ്ധമല്ലാത്തവിധത്തില്‍ 3/4 ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയ്ക്ക് ഗ്രാമപഞ്ചായത്ത്പ്രദേശത്തില്‍ മാത്രമായി നിയമനിര്‍മ്മാണം നടത്താവുന്നതാണ്.

കാരണം : സംസ്ഥാനതലത്തില്‍ നിയസഭയും മന്ത്രിസഭയും പ്രവര്‍ത്തിക്കുന്നതുപോലെ പഞ്ചായത്ത് തലത്തില്‍ ജനവികാരം ഫലപ്രദമായി ഭരണതലത്തില്‍ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകും.

3 (12) : നിയോജകമണ്ഡലം പ്രതിനിധിയെ തിരികെവിളിക്കല്‍

നിയോജകമണ്ഡലം പ്രതിനിധിക്കെതിരെ ഗ്രാമസഭായോഗത്തില്‍ ഏതൊരംഗത്തിനും ഏഴുദിവസം മുന്‍കൂര്‍നോട്ടീസോടെ അവിശ്വാസപ്രമേയം കൊണ്ടുവരാവുന്നതും ഹാജരാവുന്ന അംഗങ്ങളില്‍ 2/3 പേര്‍ അനുകൂലമായി വോട്ടുചെയ്യുകയും ഗ്രാമസഭാപ്രദേശത്തെ 2/3 അയല്‍ക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ പ്രതിനിധിയെ നീക്കം ചെയ്തതായി കരുതാവുന്നതുമാണ്. ഇങ്ങനെ പ്രതിനിധിയെ നീക്കംചെയ്തു കഴിഞ്ഞാല്‍ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ഒരു പ്രമേയത്തിലൂടെ ഗ്രാമസഭയ്ക്ക് ആവശ്യപ്പെടാവുന്നതും അത്തരത്തിലൊരു പ്രമേയം പാസ്സാക്കിയത് ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനകം ഇലക്ഷന്‍കമ്മീഷന്‍ ആ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

കാരണം  :  ജനപ്രതിനിധികളെ തിരികെവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ലാത്തതിന്റെ മറവിലാണ് ജനപ്രതിനിധികള്‍ പൊതുവെ ജനവിരുദ്ധരായി പെരുമാറുന്നത്. രാഷ്ട്രീയ വ്യവസ്ഥയില്‍ ജനങ്ങളുടെ നിയന്ത്രണമുണ്ടാവണമെങ്കില്‍ ജനപ്രതിനിധികളെ തിരികെവിളിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം.

 4. 3(13) :  അയല്‍ക്കൂട്ടരൂപീകരണവും പ്രവര്‍ത്തകസമിതിരൂപീകരണവും

ഒരു നിയോജകമണ്ഡലത്തെ ഭൂമിശാസ്ത്രപരമായ സൗകര്യം മുന്‍നിര്‍ത്തി അഞ്ച് അയല്‍ക്കൂട്ടങ്ങളായി തിരിക്കേണ്ടതും അയല്‍കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടേണ്ടതുമാണ്. ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുക്കേണ്ടതും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രാമസഭാപ്രവര്‍ത്തകസമിതി രൂപീകരിക്കേണ്ടതുമാണ്.

3 (13) (മ) : ഗ്രാമസഭാപ്രവര്‍ത്തകസമിതി മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതാണ്.

(യ) : ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

(ര) : ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.

കാരണം  :  രാഷ്ട്രീയപ്രക്രിയകളിലെ ജനപങ്കാളിത്തം നിരന്തരം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഗ്രാമസഭായോഗങ്ങള്‍ കുറെക്കൂടെ വിളിച്ചുകൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാകയാല്‍ അയല്‍ക്കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂടുന്നത് ഉചിതമാവും. അതുപോലെതന്നെ ഗ്രാമസഭയ്ക്ക് ഒരു പ്രവര്‍ത്തകസമിതിയുണ്ടാവുന്നത് ജനാഭിപ്രായം നിരന്തരം വാര്‍ഡുപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും വാര്‍ഡുപ്രതിനിധിയെ ഉപദേശിക്കുവാനും കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കുവാനും പ്രയോജനപ്പെടും.

5.  ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ

3(14) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ രൂപീകരിക്കേണ്ടതാണ്.

3 (14) (മ) : ഗ്രാമപഞ്ചായത്തിന്റെ മൊത്തം വരവുചെലവുകണക്കുകള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതുമാണ്.

3 (14) (യ) :  പ്രതിനിധിസഭ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം.

3 (14) (ര) : ഭരണഘടനാവിരുദ്ധമല്ലാത്തവിധത്തില്‍ 3/4 ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയ്ക്ക് ഗ്രാമ                പഞ്ചായത്ത്പ്രദേശത്തില്‍ മാത്രമായി നിയമനിര്‍മ്മാണം നടത്താവുന്നതാണ്.

കാരണം : സംസ്ഥാനതലത്തില്‍ നിയസഭയും മന്ത്രിസഭയും പ്രവര്‍ത്തിക്കുന്നതുപോലെ പഞ്ചായത്ത് തലത്തില്‍ ജനവികാരം ഫലപ്രദമായി ഭരണതലത്തില്‍ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകും.

6. 6-ാം വകുപ്പിനുള്ള ഭേദഗതി  : 

പ്രധാന ആക്ടിന്റെ 6-ാം വകുപ്പില്‍ 1-ാം ഉപവകുപ്പില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതും എന്നുള്ള വാചകത്തില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.

6-ാം വകുപ്പ്  4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

6 (അ) ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിലേയ്ക്ക് മാത്രം നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടതും ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന അയല്‍ക്കൂട്ടങ്ങളിലെ പൊതുതീരുമാനമനുസരിച്ച് തുറന്ന വോട്ടിംഗിലൂടെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും ജില്ലാ പഞ്ചായത്തംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടതാണ്.

6 (ആ) ഒരു ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലോ ഉള്‍പ്പെടുന്ന 2/3 ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ബന്ധപ്പെട്ട അയല്‍ക്കൂട്ടങ്ങളിലെ തീരുമാനമനുസരിച്ച് അവിശ്വസം രേഖപ്പെടുത്തിയാല്‍ യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറും രാജി സമര്‍പ്പിക്കേണ്ടതാണ്. അങ്ങനെ ഒഴിവുവരുന്ന സ്ഥാനങ്ങളിലേയ്ക്ക് മൂന്നു മാസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

7. 8-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി

8(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാപനങ്ങളും ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നതില്‍നിന്ന് നേരിട്ടുള്ള എന്നുള്ളത് വിട്ടുകളയേണ്ടതാണ്.

8. 9-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി

9(2) ല്‍ ഒരു ജില്ലാപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും  ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നുള്ളതില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.

7 മുതല്‍ 10 വരെയുള്ള ഭേദഗതികളുടെ കാരണം : ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി നേരിട്ടുള്ള തെരഞ്ഞെടുപ്പ് ചുരുക്കുന്നതും അയല്‍ക്കൂട്ടങ്ങളില്‍നിന്നുള്ള ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ വഴി ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും വേണ്ടിവന്നാല്‍ തിരികെവിളിക്കുന്നതുമായ വ്യവസ്ഥ ഈ ഭരണതലങ്ങളിലും ജനകീയനിയന്ത്രണം പ്രായോഗികമാക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്.

9.80 : ഫലപ്രഖ്യാപനം : വൊട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വരണാധികാരി, സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ എന്തെങ്കിലും നിര്‍ദ്ദേശത്തിന്റെ അഭാവത്തില്‍ ഉടനടി തെരഞ്ഞെടുപ്പുഫലം ഈ ആക്ടോ അതിന്‍കീഴില്‍ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളൊ, വ്യവസ്ഥചെയ്യുന്ന രീതിയില്‍ പ്രഖ്യാപിക്കേണ്ടതാകുന്നു. എന്നതിനുശേഷം ചുവടെകൊടുത്തിരിക്കുന്ന വകുപ്പ് ചേര്‍ക്കേണ്ടതാണ്.

80 (അ) മറ്റുനിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു നിയോജകമണ്ഡലത്തില്‍നിന്നും ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ ടി സ്ഥാനാര്‍ത്ഥി ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും നേടിയിരിക്കണം.

80(ആ) 80(അ) യില്‍ പറഞ്ഞിരിക്കുന്നവിധത്തില്‍ ഫലപ്രഖ്യാപനം സാധ്യമാകുന്നതിനുവേണ്ടി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍ഗണനാവോട്ടുകള്‍ ചെയ്യാനുള്ള അവസരം വോട്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

കാരണം : ഇപ്പോള്‍ നിലവിലിരിക്കുന്ന തെരഞ്ഞെടുപ്പുരീതിയനുസരിച്ച് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ മിക്കപ്പോഴും ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ട് അയാള്‍ക്കെതിരായി പോള്‍ചെയ്ത വോട്ടിനേക്കാള്‍ കുറവായിരിക്കും. ഈ സ്ഥിതിവിശേഷം ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്പത്തിനുതന്നെ വിരുദ്ധമാണ്.

10. 191-ാം വകുപ്പിനുള്ള ഭേദഗതി

സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം ഒരു പഞ്ചായത്തോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയോ പാസ്സാക്കിയ ഏതെങ്കിലും പ്രമേയമോ അഥവാ എടുത്ത തീരുമാനമോ അഥവാ ആരംഭിച്ച ഏതെങ്കിലും നടപടിയോ അവരുടെ അഭിപ്രായത്തില്‍ അങ്ങനെയുള്ള പ്രമേയമോ തീരുമാനമോ നടപടിയോ

(അ) നിയമപരമായി പാസാക്കുകയോ എടുക്കുകയോ ആരംഭിക്കുകയോ ചെയ്തതല്ലെന്നോ അഥവാ

(ആ) ഈ ആക്ടോ അഥവാ മറ്റേതെങ്കിലും നിയമമോ മൂലം നല്‍കപ്പെട്ട അധികാരങ്ങള്‍ക്കതീതമോ അഥവാ ദുര്‍വിനിയോഗമോ കാണുന്ന പക്ഷം റദ്ദാക്കാവുന്നതാണ് എന്നതില്‍നിന്നും സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം എന്നതിനുപകരം സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് പ്രസ്തുത അധികാരം ലഭിക്കുന്നതിനും വേണ്ടിയാണ്.

11. 193-ാം വകുപ്പിനുള്ള ഭേദഗതി

പഞ്ചായത്ത് നിയമം മൂലം അതിന്മേല്‍ ചുമത്തിയിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലോ അഥവാ സര്‍ക്കാര്‍ നിയമാനുസരണം പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലോ തുടര്‍ച്ചയായി വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്യുകയാണെങ്കിലോ അല്ലെങ്കില്‍ അതിന്റെ ഭൂരിപക്ഷം അംഗങ്ങളും രാജിവയ്ക്കുകയോ ഉദ്ദ്യോഗത്തില്‍നിന്നു നീക്കംചെയ്യപ്പെടുകയോ ചെയ്തിരിക്കുകയാണെങ്കില്‍, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി അതിലേയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചേക്കാവുന്ന തീയതിയില്‍ പഞ്ചായത്ത് പിരിച്ചുവിടുന്നതിനും വിജ്ഞാപനത്തിന്റെ തീയതിമുതല്‍ ആറുമാസത്തില്‍ കവിയാത്തതുമായ ഒരു തീയതിയില്‍ അതു പുനര്‍രൂപീകരിക്കുകയും ചെയ്യുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്. എന്നതിനു പകരം  പഞ്ചായത്ത് അതിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ഗ്രാമസഭകളുടെയോ പ്രതിനിധിസഭകളുടെയോ ഏതെങ്കിലും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 2/3 ഗ്രാമസഭകള്‍ പഞ്ചായത്ത് പിരിച്ചുവിടണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടേണ്ടതും 3 മാസത്തിനുള്ളില്‍ നിയമപ്രകാരം തെരഞ്ഞെടുപ്പുനടത്തി പുനര്‍രൂപീകരിക്കേണ്ടതുമാണ്.

കാരണം : ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു ഭരണസമിതികളെ ജനങ്ങളുടെ അംഗീകാരമില്ലാതെ പിരിച്ചുവിടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരം ലഭിക്കുന്നത് ഗ്രാമസ്വരാജ് സങ്കല്പത്തിനു നിരക്കുന്നതല്ല.

12. 200-ാം വകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന

പുതിയ വകുപ്പ് കൂട്ടിചേര്‍ക്കല്‍

 

മുഴുവന്‍ നികുതികളും ഗ്രാമപഞ്ചായത്തിന്

 

200(അ) : മറ്റു നിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും പിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നികുതികളും ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായിരിക്കും. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ണ്ണയിച്ചേക്കാവുന്ന വിഹിതം ഗ്രാമപഞ്ചായത്തുകള്‍ നല്‍കേണ്ടതാണ്.

കാരണം : നിലവിലുള്ള കേന്ദ്രീകൃത നികുതിപിരിവിന്റെയും നികുതിപ്പണം വികസനപദ്ധതികള്‍ക്കായി തിരികെ ലഭിക്കുന്നതിന്റെയും ഇടയില്‍ സംഭവിക്കുന്ന കാലതാമസവും ദുര്‍വ്യയവും അഴിമതിയും ഒഴിവാക്കാനും പഞ്ചായത്തുകള്‍ക്ക് വിഭവങ്ങളുടെമേല്‍ കൂടുതല്‍ അധികാരം ലഭിക്കുന്നതിനും ഈ ഭേദഗതി ആവശ്യമാണ്.

13. 232-ാം വകുപ്പ് 4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന പുതിയവകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

232 (5) : സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം

ഒരു ഗ്രാമപഞ്ചായത്തിലെ 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അതിന്റെ ഭൂപ്രദേശത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണം.

കാരണം : വളരെ പ്രകടമായും ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന മദ്യം പോലുള്ള ഒരു തിന്മയെ ഉന്മൂലനം ചെയ്യാനുള്ളപരമമായ അധികാരം ഗ്രാമസഭയ്ക്ക് ഉണ്ടാവേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമാണ്.

14. 285-ാം വകുപ്പിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന 286, 287, 288,289 എന്നീ പുതിയ വകുപ്പുകള്‍ കൂട്ടിചേര്‍ക്കേണ്ടതാണ്.

286 : ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍.

ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നതും ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുന്നതും നടപടികള്‍ എടുക്കുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

കാരണം : സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉദ്ദ്യോഗസ്ഥ  മേധാവിത്വവും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

287 . പരിസ്ഥിതി സംരക്ഷണത്തിനുള്ള അധികാരം :

പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായി വന്നാല്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങളോ ഉത്പാദനയൂണിറ്റുകളോ നിറുത്തിവയ്പിക്കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും ഗ്രാമസഭയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

കാരണം : രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനഹിതത്തെ മാനിക്കാതെ ആരംഭിക്കുന്നതും തുടര്‍ന്നുപോകുന്നതുമായ പ്രവണത തടയാന്‍ ഇതാണ് മാര്‍ഗ്ഗം.

288. കുത്തകകളുടെ ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള അധികാരം.

                  തദ്ദേശീയമായ ചെറുകിട ഉത്പാദനപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്ന വന്‍കിടകമ്പനികളുടെ ഉല്പന്നങ്ങളുടെ വില്‍പനയും പരസ്യവും 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രദേശത്ത് നിരോധിക്കേണ്ടതാണ്.

കാരണം : ജനങ്ങള്‍ക്ക് വിപുലമായ തോതില്‍ തൊഴില്‍ നല്‍കാന്‍ സാദ്ധ്യതയുള്ളതും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണത്തിന് സഹായിക്കുന്നതും പരിസ്ഥിതിനാശം പരമാവധി കുറവുള്ളതും ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നതുമായ ചെറുകിട ഉല്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീക്ഷണി വന്‍കിട ഫാക്ടറി ഉല്‍പന്നങ്ങളാണ്. ഈ ഭീഷണി ചെറുക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

289 : കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള അധികാരം 

പഞ്ചായത്ത് പ്രതിനിധികളും നിയമവിദഗ്ദ്ധരും ഉള്‍പ്പെടുന്ന ഒരു അഞ്ചംഗസമിതിയെ കേസ്സുകള്‍ തീര്‍പ്പുകല്പിക്കുന്നതിന് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് നിയോഗിക്കാവുന്നതും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സിവില്‍കേസുകളും രാജിയാക്കാവുന്ന ക്രിമിനല്‍ കേസ്സുകളും ഉപഭോക്തൃ തര്‍ക്കങ്ങളും, റീസര്‍വ്വെ സംബന്ധിച്ച പരാതികളും ഇത് സംബന്ധിച്ച് ഉണ്ടാക്കുന്ന ചട്ടങ്ങളുമനുസരിച്ച് പ്രസ്തുത സമിതി തീര്‍പ്പ് കല്പിക്കേണ്ടതാണ്.

കാരണം : പോലീസും കോടതിയും ഇന്ന് ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭിക്കുന്ന സ്ഥാപനങ്ങളല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുവാന്‍ ഈ വകുപ്പ് ആവശ്യമാണ്.