2017, മേയ് 2, ചൊവ്വാഴ്ച

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി:


(2010-ൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നത് ഇത് കൂടുതൽ പേരിലേക്കെത്തിക്കാൻ എനിക്കിന്ന് ശേഷിയുള്ളതിനാലാണ്.)
പ്രായോഗികമതികളല്ലാത്തവരെ, ആദര്‍ശവാദികള്‍ മാത്രമായവരെ, മാതൃകയാക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. ഒരു പ്രായോഗികമതിക്ക് ആദര്‍ശവാദിയുംകൂടിയാകാനാവുമോ? ഈ ചോദ്യത്തിന് ആവുമെന്നൊരു മറുപടി പറയുമ്പോള്‍ ന്യായമായും ആരും ചോദിക്കും: 'എന്നാല്‍, ഒരാളെയൊന്നു കാണിച്ചുതരാമോ?' കാണിച്ചതരാമല്ലൊ. ഇതാ കുഞ്ഞേട്ടന്‍ എന്നു വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്ന വര്‍ഗീസ് പോള്‍. ഇദ്ദേഹം സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സാമൂഹ്യസേവനം, ഗ്രാമീണാരോഗ്യപ്രവര്‍ത്തനം, ലൈംഗികവിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളുമുണ്ടായിരുന്ന, ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ (AICUF) സംസ്ഥാന പ്രസിഡന്റായിരുന്ന, ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ADIC) തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (TSS), കളമശ്ശേരി രാജഗിരി കോളജ് (CHCRE) എന്നിവിടങ്ങളിലായി പത്തുവര്‍ഷം സേവനം ചെയ്തിരുന്ന ഒരുവനാണ്. ഇപ്പോള്‍ പത്തുവര്‍ഷത്തോളമായി അദ്ദേഹം സാമ്പത്തികസുസ്ഥിരത പ്രദാനം ചെയ്തിരുന്ന ജോലികള്‍ ഉപേക്ഷിച്ച് വിവിധ സ്ഥാപനങ്ങളില്‍ കണ്‍സള്‍ട്ടന്റ് ട്രെയിനറായും അക്ഷയ റിസോഴ്‌സ് ടീമിന്റെ ഡയറക്ടറായും അലഞ്ഞുനടന്ന് പ്രവര്‍ത്തിക്കുകയാണ്. സ്വന്തമായി ചാലക്കുടി റയില്‍വേസ്റ്റേഷനില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ഒരു ബദല്‍ജീവിത പഠന പരിശീലന കേന്ദ്രവും CALL (Centre for Alternate Learning and Living) സ്ഥാപിച്ച് നടത്തിവരുന്നു. അദ്ദേഹവുമായി അടുത്തു പരിചയപ്പെടാനിടയായപ്പോള്‍ അനേകര്‍ അദ്ദേഹത്തെ അറിയുമെങ്കിലും അവരില്‍ മിക്കവര്‍ക്കും അദ്ദേഹത്തെ നയിക്കുന്ന ആന്തരികാദര്‍ശങ്ങളും സാമൂഹികജീവിത ദര്‍ശനവും അവയുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള ഉറ്റബന്ധവും അറിയില്ല എന്നെനിക്കു വ്യക്തമായി. അദ്ദേഹവുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒന്നു പകര്‍ത്തി സഹജീവികളെ അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
ജീവചരിത്രഗ്രന്ഥങ്ങള്‍ തന്റെ ജീവിതത്തെ എത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു ബോധ്യംവന്ന സാഹചര്യത്തിലാണ്, സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും രസകരമായി വായിച്ച് പ്രചോദിതരാകാന്‍ സഹായകമാകുമാറ് കുറെ ജീവചരിത്രങ്ങള്‍ കുറഞ്ഞവിലയ്ക്കു വില്ക്കാനാവുന്ന വിധത്തില്‍ തയ്യാറാക്കാന്‍ ഒരു കൂട്ടായ സംരംഭം തുടങ്ങുന്നതിനെപ്പറ്റി വര്‍ഗീസ് പോള്‍ ആലോചിച്ചു തുടങ്ങുന്നത്. ആ ആലോചനകള്‍ക്കിടയ്ക്കാണ് ഞങ്ങള്‍ പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ ഇടയായത്.
ഗുരു നിത്യചൈതന്യയതിയോടൊപ്പം രണ്ടുവര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് ലോകത്തൊരിടത്തും ഇന്ന് ജീവിതമാതൃകകളില്ലാതായിരിക്കുന്നു എന്ന ധാരണ ശരിയല്ലെന്നെനിക്ക് ബോധ്യംവന്നിരുന്നു. ആത്മാനന്ദദായകമാണോ എന്ന മാനദണ്ഡത്തോടെ എല്ലാറ്റിലെയും നന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവ പ്രയോജനപ്പെടുത്തി ജീവിക്കാനുള്ള ബാലപാഠമേ നിത്യചൈതന്യയതിയില്‍നിന്ന് ഞാന്‍ പഠിച്ചുള്ളുവെങ്കിലും ബിരുദങ്ങള്‍ക്കപ്പുറത്തുള്ള ആജീവനാന്ത സംസ്‌കരണമാണ് വിദ്യാഭ്യാസമെന്ന ബോധ്യത്തോടെ, തിത്തിരിപ്പക്ഷിയിലും ഗുരുവിനെക്കാണാനുള്ള കണ്ണോടെയാണ് എന്റെ ജീവിതം. വ്യക്തിപരമായ ചില ദൗര്‍ബല്യങ്ങളുണ്ടാകാമെങ്കിലും സദ്ഗുണങ്ങള്‍ ധാരാളമുള്ള, മാതൃകയാക്കാവുന്ന, ഒത്തിരിയാളുകള്‍ നമ്മുടെ ചുറ്റുമുണ്ടെന്നും അവരുടെ സന്മാതൃക ആവുന്നത്ര സ്വാംശീകരിക്കുന്നതിലൂടെ ആത്മാനന്ദം കൂടുതല്‍ ഉദാത്തമാക്കാനാവുമെന്നും എനിക്കു നിത്യചൈതന്യ യതിയില്‍നിന്ന് ധാരണ ലഭിച്ചിരുന്നു.
നിരവധി ജീവചരിത്രഗ്രന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലുമേറെ സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍പ്പോലും ഇപ്പോള്‍ ഇവിടെ ജീവിതവിജയം നേടി ജീവിക്കുന്ന ഒരാളുടെ ജീവിതവീക്ഷണവും വിജയവീഥിയുംചൂണ്ടിക്കാണിക്കുന്നതാവും പ്രയോജനപ്രദമെന്ന വിചാരത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്.


ജോസാന്റണി:
ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിലെ, സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലികള്‍ ഉപേക്ഷിച്ച്, പുതിയ പുതിയ ജോലികളിലൂടെ സാമ്പത്തികമായി ഉയര്‍ന്നനിലയിലെത്തുന്ന, സുന്ദര്‍ എന്ന കഥാപാത്രത്തെയാണ് രാജഗിരി കോളജിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതിനുശേഷം അവിടെനിന്നു കിട്ടാമായിരുന്നതിന്റെ അനേകമടങ്ങു വരുമാനവും സ്വാതന്ത്ര്യവും നേടിയിട്ടുള്ള താങ്കളെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്. രാജഗിരിയിലെ ജോലി ഉപേക്ഷിക്കുമ്പോള്‍, വ്യക്തിപരമായി ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഈ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്ന വിചാരമുണ്ടായിരുന്നോ?
വര്‍ഗീസ് പോള്‍:
ആനന്ദിന്റെ സുന്ദര്‍ എനിക്കൊരു മാതൃകയായിരുന്നില്ല. എങ്കിലും, ഉണ്ടായിരുന്ന ജോലി ഞാനന്ന് ഉപേക്ഷിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെയായിരുന്നു. ഇപ്പോഴെനിക്കുള്ള സാമ്പത്തികവിജയവും അന്നേ ഞാന്‍ ലക്ഷ്യമിട്ടിരുന്നു. പണമുണ്ടാക്കുന്നതല്ല, അത് സ്വാര്‍ഥചിന്തയോടെ, പെട്ടിയില്‍ പൂട്ടി വയ്ക്കുന്നതും ആര്‍ഭാടങ്ങള്‍ക്കായി ചെലവഴിക്കുന്നതുമാണ് തെറ്റ് എന്നാണ് ഞാന്‍ കരുതുന്നത്. യാതൊരു ധാര്‍മിക മാനദണ്ഡത്തിന്റെയും അടിസ്ഥാനമില്ലാതെ തൊഴിലുകള്‍ക്ക് ഉച്ചനീചത്വം കല്പിച്ച് പണിയൊന്നും ചെയ്യാതെ വീട്ടില്‍ കുത്തിയിരിക്കുന്നതാണ് അതിനെക്കാള്‍ വലിയ തെറ്റ്.
ജോസാന്റണി:
സാമ്പത്തികവും സാമൂഹികവുമായ ഔന്നത്യങ്ങളിലുപരി ധാര്‍മികമായ എന്തോ ലക്ഷ്യങ്ങള്‍ താങ്കള്‍ക്ക് എന്നും പ്രചോദനം നല്കുന്നുണ്ടെന്നാണോ കരുതേണ്ടത്?
വര്‍ഗീസ് പോള്‍:
തീര്‍ച്ചയായും. അന്നും ഇന്നും എന്റെ ലക്ഷ്യം സാമ്പത്തിക നേട്ടങ്ങളല്ല. ഞാന്‍ യേശുക്രിസ്തുവിന്റെ വചനങ്ങളിലും ജീവിതമാതൃകയിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനിയാണ്.
ജോസാന്റണി:
സാമ്പത്തികനേട്ടങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ലാത്ത, യേശുക്രിസ്തുവിനെ പ്പോലെയുള്ള ഒരു മഹാത്മാവിനെ മാതൃകയാക്കിയാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവപരിപാലനത്തിലൂന്നിയ സഹോദരസ്‌നേഹമായിരുന്നില്ലേ യേശുവിന്റെ ദര്‍ശനം?
വര്‍ഗീസ് പോള്‍:
എന്റെ ദര്‍ശനവും അതുതന്നെ. ദൈവപരിപാലനത്തിലുള്ള വിശ്വാസം തന്നെയായിരുന്നു രാജഗിരി കോളജിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ എന്റെ ശക്തി. എന്റെ ആദ്യ ബിരുദാനന്തരബിരുദം സാമ്പത്തിക ശാസ്ത്രത്തിലായിരുന്നെങ്കിലും എനിക്ക് ഒട്ടുംതന്നെ താത്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു, അത്. വിദ്യാഭ്യാസത്തിലും ഗ്രാമവികസനത്തിലുംകൂടി ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ചശേഷം സഹജീവികള്‍ക്കു സേവനംചെയ്യാന്‍ ലക്ഷ്യമിട്ട് ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ തൊഴിലുകള്‍ എനിക്കു തന്നവര്‍ സാമൂഹ്യസേവനവും വിദ്യാഭ്യാസവുമൊക്കെ ധനസമ്പാദനത്തിനുള്ള ഉപാധികളാക്കിയിരിക്കുകയാണ് എന്നും ചൂഷിതരെ ചൂഷിതരായി തുടരാനാണ് പലരും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എനിക്കു വ്യക്തമായി. സമൂഹത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ആത്മഹത്യാപ്രവണതയെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചപ്പോള്‍ അവയില്‍ ഭൂരിപക്ഷവും സാമ്പത്തികകാരണങ്ങളാലാണെന്നുകൂടി വ്യക്തമായി. അതോടെ സാമ്പത്തികസ്വയംപര്യാപ്തതയി ലേക്കു ദരിദ്രരെ നയിക്കുന്ന സംരംഭങ്ങളുടെ അനിവാര്യത എനിക്കു ബോധ്യമാവുകയായിരുന്നു.
ജോസാന്റണി:
കൂടുതല്‍ സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടിയാണ് രാജഗിരി കോളജില്‍നിന്നു രാജിവച്ചത് എന്നാണല്ലൊ ആദ്യം പറഞ്ഞത്.
വര്‍ഗീസ് പോള്‍:
സാമ്പത്തികവരുമാനം മാത്രമല്ല ഞാന്‍ ലക്ഷ്യംവച്ചിരുന്നത്. സാമ്പത്തികമായും അല്ലാതെയും സഹജീവികള്‍ക്ക് തുണയാകുവാന്‍ വരുമാനവും ആവശ്യമായിരുന്നെങ്കിലും എന്റെ ശേഷികളിലുള്ള വിശ്വാസത്തിലുപരി, എന്റെ ലക്ഷ്യം ദൈവികപദ്ധതിയ്ക്കനുസൃതമാണെന്ന ബോധ്യത്താലുണ്ടായിരുന്ന, അത് എനിക്ക് ലഭ്യമാകും എന്ന, ദൃഢവിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്.
ജോസാന്റണി:
ഇപ്പോള്‍ രാജഗിരിയില്‍നിന്നു പിരിഞ്ഞിട്ട് ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഉണ്ടാക്കാമായിരുന്നതിലും എത്രയേറെ നേട്ടങ്ങളാണ് താങ്കള്‍ വ്യക്തിപരമായിത്തന്നെ ഉണ്ടാക്കിയിട്ടുള്ളത്!
വര്‍ഗീസ് പോള്‍:
വ്യക്തിപരമായ നേട്ടം അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കിലും കുറെയൊക്കെ ഉണ്ടാക്കാനാകുമായിരുന്നു. എന്നാല്‍ അത് ദരിദ്രരെ ചൂഷണംചെയ്യുന്നതിന്റെ ഓഹരിയാണെന്ന തിരിച്ചറിവ് എന്നും എന്റെ മനസ്സാക്ഷിയെ നീറ്റുമായിരുന്നു. ഇന്നിപ്പോള്‍ എനിക്കുള്ള സമ്പാദ്യത്തില്‍ ഒരു പൈസപോലും ദരിദ്രരെ ചൂഷണം ചെയ്തുണ്ടാക്കിയതല്ലെന്നും അനേകം ദരിദ്രരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുമുള്ള ചാരിതാര്‍ഥ്യമാണ് എന്റെ ഏറ്റവും വലിയ നേട്ടം.
ഇന്നിവിടെ ഏതു തലമുറയിലുള്ളവര്‍ക്കും തന്റേടമുണ്ടെങ്കില്‍ പണംവാരാന്‍ തന്നെയുള്ള എത്രയെത്ര സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒരുദാഹരണം പറയട്ടെ: കഴിഞ്ഞ ദിവസം യാത്രയ്ക്കിടയ്ക്ക് ഒരു പച്ചക്കറിക്കടക്കാരന്‍ പഴുത്തു ചീഞ്ഞുതുടങ്ങിയ ഒരു മത്തങ്ങാ വെയ്സ്റ്റ് പാത്രത്തിലേക്കിടുന്നു. ഞാനൊട്ടും മടിച്ചില്ല, ആ മത്തങ്ങായെടുത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഷമ്മിക്കൂട്ടിലിട്ട് വീട്ടിലേക്കു കൊണ്ടുപോന്നു. വീട്ടില്‍ വന്നശേഷം അതുമുറിച്ച് കുരുവെടുത്ത് ഉണങ്ങാന്‍ വച്ചു. ഉണങ്ങിയശേഷം പത്തെണ്ണം വീതം ഓരോ ചെറിയ കൂടുകളിലിട്ട് പച്ചക്കറിവിത്തുകള്‍ വി
ല്‍ക്കുന്ന കടയില്‍ കൊണ്ടുപോയി കൊടുത്തു. എനിക്കു രണ്ടു രൂപാവീതം കിട്ടി. മത്തങ്ങയായി വിറ്റാല്‍ ആ പച്ചക്കറിക്കടക്കാരനു കിട്ടുമായിരുന്നതിന്റെ ഇരട്ടി. പച്ചക്കറിക്കടക്കാരന്‍തന്നെ ആ വിത്തുകള്‍ സംഭരിച്ച് ഉണക്കി പായ്ക്കുചെയ്ത് ആവശ്യക്കാര്‍ക്കു വിറ്റിരുന്നെങ്കില്‍ അയാള്‍ക്ക് എനിക്കു കിട്ടിയതിന്റെ ഇരട്ടി നേടാനാവുമായിരുന്നു. നമ്മുടെ കാല്ക്കീഴിലുള്ള ഭാഗ്യം ചവിട്ടിയരച്ചു കടന്നുപോകുന്നവരാണ് നമ്മില്‍ മിക്കവരും. ഇങ്ങനെയുള്ള സാധ്യതകളെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ ഞാന്‍ കരുതുന്നുണ്ട്.
ജോസാന്റണി:
വ്യക്തിത്വവികസനമുള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലമാണല്ലൊ, താങ്കളുടെ ഇപ്പോഴത്തെ പ്രധാന വരുമാനം. വളരെ ലളിതമായ ഒരു ജീവിതശൈലിയുടെ ഉടമയായ താങ്കള്‍ക്ക് വലിയൊരു സമ്പാദ്യം ഇപ്പോള്‍ ഉണ്ടാവുമെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
വര്‍ഗീസ് പോള്‍:
ഈ വീടും പരിശീലനകേന്ദ്രവും ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്നവിധം വാതിലുകള്‍ തുറന്നിട്ടിട്ടുള്ള ഒന്നാണ്. ഇതുപോലെയുള്ള ഏതാനും വീടുകളും അച്ഛന്മാരില്ലാത്ത എണ്‍പതില്‍പ്പരം കുട്ടികള്‍ക്കായി ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടങ്ങിയിട്ടുള്ള ഒരു ഭവനവുമാണ് എന്റെ സമ്പാദ്യം.
ജോസാന്റണി:
താങ്കള്‍ സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമായി നല്കുന്ന പരിശീലനങ്ങള്‍ ഏതെല്ലാം വിധത്തിലുള്ളവയാണ്?
വര്‍ഗീസ് പോള്‍:
PREM (Promotion of Tural Employment and Marketing) എന്ന പരിപാടിയാണ് പ്രധാനം. വരുമാനം വര്‍ധിപ്പിക്കുക, ചെലവു ചുരുക്കുക സമ്പാദ്യശീലം വളര്‍ത്തുക, തൊഴില്‍ സംരംഭകത്വംവളര്‍ത്തുക, ഉത്പാദന-വിപണനതന്ത്രങ്ങള്‍ പരിചയിപ്പിക്കുക സദേശീയത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ അമ്പതോളം ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന പരിശീലനമാണിത്. ശുചിത്വപൂര്‍ണമായ ജീവിതത്തിനു സഹായകമായ സോപ്പ്, വാഷിങ് പൗഡര്‍, ടൂത്ത് പൗഡര്‍, പെയിന്‍ ബാം മുതലായവ നിര്‍മിക്കാനും വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ സംസ്‌കരിക്കാനും വിപണനം ചെയ്യാനും ആയി രണ്ടുതരം പരിശീലനങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയും ചാലക്കുടിയിലെ CALL ല്‍ വച്ചും പരിശീലനം നല്കാറുണ്ട്. കൂടാതെ ASHA (Alternate Search in Health Action) എന്നൊരു പരിശീലന പരിപാടിയുമുണ്ട്. രോഗം വരാന്‍ കാത്തിരിക്കാതെ, ആശുപത്രികളെ അന്ധമായി ആശ്രയിക്കാതെ, ഡോക്ടറെ അമിതമായി വിശ്വസിക്കാതെ, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കിക്കൊണ്ട് അപകടകരമായ മരുന്നുകള്‍ ഉപേക്ഷിച്ചുകൊണ്ട് ആരോഗ്യകരമായി ജീവിക്കുന്നതിനുള്ള പരിശീലനമാണിത്. ശരിയായ ആഹാരത്തിലൂടെ രോഗപ്രതിരോധശേഷിനേടിയും ആരോഗ്യ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിച്ചും ജീവിതം എങ്ങനെ സുഖകരമാക്കാമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടി.
ജോസാന്റണി:
അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഇവിടെനിന്ന് എന്തെങ്കിലും സഹായങ്ങള്‍ നല്കുന്നുണ്ടോ?
വര്‍ഗീസ്‌പോള്‍:
പുസ്തകങ്ങളും റൈസ് കുക്കര്‍ പോലെയുള്ള ഉത്പന്നങ്ങളും വിപണനംചെയ്യാന്‍ ഇവിടെനിന്ന്് പരിശീലനവും സഹായവും കിട്ടിയിട്ടുള്ളവരുടെ സഹായം ഉത്പന്നങ്ങളുടെ വിപണനത്തില്‍ നിങ്ങള്‍ക്കുപയോഗിക്കാമെങ്കിലും സ്വന്തം വീട്ടിലേക്കുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചശേഷം അവ അയല്‍ക്കാര്‍ക്കും പരിചയപ്പെടുത്തി സാവധാനം വിപണി വിപുലപ്പെടുത്തുന്നതാണ് നല്ലത്. അസംസ്‌കൃവസ്തുക്കള്‍ വാങ്ങാനും ആദ്യമൊക്കെ ഇവിടെനിന്ന് സഹായിക്കും. എങ്കിലും, കൂടുതല്‍ ലാഭകരമായി അവ കിട്ടുന്ന സഥലങ്ങളും കൂടുതല്‍ ലാഭകരമായി ഉത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയുന്ന സ്ഥലങ്ങളും ഉത്പാദകര്‍ സ്വയം തേടുന്നതായിരിക്കും കൂടുതല്‍ പ്രയോജനപ്രദം.
ജോസാന്റണി:
ഗുരു നിത്യചൈതന്യയതി പ്രത്യേകം ക്ഷണിച്ചതനുസരിച്ച് കൈത്തറിയുമായി ബന്ധപ്പെട്ട ഒരു പഠനപരിപാടിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തോടൊപ്പം രണ്ടുവര്‍ഷത്തോളം ജീവിക്കാനുള്ള അവസരം എനിക്കു കിട്ടിയത്. അന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസ്സിനസ്സിലും വലിയ താത്പര്യമില്ലായിരുന്നെങ്കിലും സാമൂഹ്യസേവനതത്പരനായിരുന്ന എന്നോട് ലോകസാമ്പത്തിക രംഗത്തുള്ള ചില അശാസ്ത്രീയതകളെപ്പറ്റി പഠിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യമാവുന്നു.
വര്‍ഗീസ് പോള്‍:
GATT, ASIAN എന്നിങ്ങനെയുള്ള ആഗോള കരാറുകളിലൂടെ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ചൂഷണംചെയ്യാന്‍ കരുക്കള്‍ നീക്കിയ വന്‍ശക്തികളോടൊപ്പം നാമും വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. എങ്കിലും, സ്ഥാപിതതാത്പര്യക്കാരാണ് രാഷ്ട്രീയക്കാര്‍ എന്ന ധാരണ നമുക്കുണ്ട്. അവര്‍ പറയുന്നതൊന്നും വിവേകപൂര്‍വം ഉള്‍ക്കൊള്ളാന്‍ നമുക്കിന്നു കെല്പില്ല. ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ ആ രാജ്യങ്ങളുടെ കറന്‍സി മാനദണ്ഡമാക്കുകയും അങ്ങനെ കണക്കാക്കിയ ഉത്പന്നമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തികസ്ഥിതി നിശ്ചയിക്കുകയും ചെയ്യുന്നത് എന്തായാലും അശാസ്ത്രീയമാണ്. അവ വെറുതെ താരതമ്യം ചെയ്ത് രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി നിര്‍ണയിക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ എത്രയോമുമ്പേ തയ്യാറാകേണ്ടതായിരുന്നു.
ജോസാന്റണി:
1982 ല്‍ നടത്തിയ കൈത്തറിയുമായി ബന്ധപ്പെടുത്തി ഗുരു നിത്യചൈതന്യയതി നടത്തിയ ഒരു പഠനപരിപാടിയില്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. കൂടാതെ സാമ്പത്തിക മേഖലയിലെ പ്രധാന വൈരുദ്ധ്യം വിഭവസമൃദ്ധിയും പണധാരാളിത്തവും (abundance and opulence) തമ്മിലാണെന്ന നടരാജഗുരുവിന്റെ Towards A One world Economics എന്ന പുസ്തകത്തിലെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥത്തില്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത പണത്തെ എല്ലാ ഉപയോഗമൂല്യവുമുള്ളതായി ധരിച്ച് പണത്തിന് പരമപ്രാധാന്യം നല്കുന്ന നമ്മുടെ മനോഭാവമാണ് വേദാന്തത്തില്‍ പറയുന്ന മായയുടെ ഏറ്റവും നല്ല ഉദാഹരണമെന്ന് നിത്യചൈതന്യയതി പറഞ്ഞതും വളരെ ശ്രദ്ധേയമായിരുന്നു.
വര്‍ഗീസ് പോള്‍:
എനിക്ക് നടരാജഗുരുവിന്റെയോ നിത്യചൈതന്യയതിയുടെയോ സാമ്പത്തികശാസ്ത്രമൊന്നും നിശ്ചയമില്ല. എങ്കിലും നമ്മുടെ നിത്യോപയോഗത്തിനാവശ്യമുള്ള, നമുക്കു വേണ്ടത്രയില്ലാത്ത, ഭക്ഷ്യോത്പന്നങ്ങളും മറ്റും വിദേശനാണ്യത്തിനുവേണ്ടി കയറ്റുമതിചെയ്യുന്നതും ഇവിടെ വേണ്ടത്രയുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതും സാധാരണക്കാരന് നന്മചെയ്യില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്.
ജോസാന്റണി:
ഇതൊക്കെ നടരാജഗുരുവും പറയുന്നൂണ്ടെങ്കിലും, ഓഹരിവിപണിയിലും റിയല്‍ എസ്റ്റേറ്റിലുമൊക്കെ പണമിറക്കി 'കാള'യും 'കരടി'യും കളിച്ച് പണക്കാരാവുന്നവരാണോ രാജ്യത്ത് തൊഴിലവസരങ്ങളും ഉത്പാദനവും വര്‍ധിപ്പിക്കാനായി പണം മുടക്കുന്നവരാണോ ഇക്കാലത്ത് എതിര്‍ക്കപ്പെടേണ്ട മുതലാളിത്ത ശക്തികളെന്നതാണ് നടരാജഗുരു ഉയര്‍ത്തിയ ഒരു പ്രധാന ചോദ്യം.
വര്‍ഗീസ് പോള്‍:
എന്തെല്ലാമാണെങ്കിലും പുതിയ തലമുറ ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് വിവരവിനിമയത്തിലൂടെയും വിനോദോപാധികളിലൂടെയും ലഭ്യമാകുന്ന സന്തോഷത്തിനാണെന്നും അവയിലൂടെതന്നെ അവരെ ബോധവത്കരിക്കാന്‍ എന്നാലാവുന്നതു ചെയ്യുകയാണ് എന്റെ സ്വധര്‍മമെന്നുമാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ത്തന്നെയാണ് ഇവിടെയിരുന്നുകൊണ്ടുതന്നെ ഇ-ടീച്ചിങ് വഴിയും മറ്റും വിദേശങ്ങളിലേക്ക് അവരുടെ വൈഭവങ്ങള്‍ കയറ്റുമതിചെയ്ത് വിദേശനാണ്യം സമ്പാദിക്കാന്‍ ഇന്റര്‍നെറ്റുപയോഗിക്കാന്‍ കഴിയും എന്ന പുതിയ സാധ്യത ചൂണ്ടിക്കാണിച്ചുതന്നപ്പോള്‍ അതിനെക്കുറിച്ചുള്ള പുസ്തകം ഇവിടെനിന്നു പ്രസിദ്ധീകരിക്കാന്‍ എനിക്ക് താത്പര്യം തോന്നിയത്. ഏതായാലും വ്യക്തിപരമായി എനിക്ക് ഏറ്റവുമധികം ചാരിതാര്‍ഥ്യം പകരുന്ന ഒന്നാണ് ജനകീയപുസ്തകങ്ങളുടെ രചനയും പ്രസാധനവും. പുസ്തകപ്രസാധനത്തില്‍ മുഖവിലയുടെ പകുതിവിലയ്ക്ക് പുസ്തകങ്ങള്‍ വില്‌ക്കേണ്ടി വരുന്ന ഒരു സംവിധാനമാണ് പൊതുവേ നിലവിലുള്ളത്. മിക്ക പ്രസാധകരും ഉതിപാദനച്ചെലവിന്റെ നാലിരട്ടി വിലയിട്ടാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. എന്റെ പുസ്തകം വിതരണം ചെയ്യുന്നവരെയെല്ലാം എന്റെ സഹകാരികളായി കരുതി അവര്‍ക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കുകയും രചനയുടെയും പ്രസാധനത്തിന്റെയും പേരില്‍ വളരെ ചെറിയൊരു പ്രതിഫലം മാത്രം കൈപ്പറ്റുകയുമാണ് ഞാന്‍ ചെയ്യുന്നത്. എങ്കിലും എന്റെ പുസ്തകങ്ങളുടെ പ്രധാന വില്പനക്കാരന്‍ ഞാന്‍ തന്നെയായതിനാല്‍ എനിക്ക് സാമാന്യം നല്ല വരുമാനം ഈ സംരംഭത്തില്‍നിന്ന് കിട്ടുന്നുണ്ട്. പത്തു രൂപയ്ക്ക് നൂറു പേജുകളോളമുള്ള പുസ്തകങ്ങള്‍ നല്കാന്‍ കഴിയുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് നമുക്കു പറയാനുള്ള ആശയങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതിലുള്ള കൃതാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ 
സന്തോഷം.

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

CB with SHE for HE, See, be with she for he ആകുന്നു!



 

Visit and Read
http://josantony-josantony.blogspot.in/2013/07/iiiuuv-institute-for-in-formation-and.html
and http://navamukhan.blogspot.in/2017/02/cbhe-creative-business-for-human.html
See, be for he with she എന്ന പ്രയോഗത്തെക്കാള്‍ ശരി See, be with she for he അല്ലേ എന്നു ചോദിച്ച സുഹൃത്തിനു നന്ദി! അതെ, സുഹൃത്തേ മനുഷ്യന്‍ പ്രകൃതിയോടൊപ്പമായിരിക്കേണ്ടത് (അവളുടെകൂടെയായിരിക്കേണ്ടത്) അവനുവേണ്ടിത്തന്നെയാണ്.  
CB for HE with SHE, CB With SHE for HE ആകുന്നു!
എന്റെ ചുരുക്കെഴുത്തില്‍നിന്ന് ഞാന്‍പോലും ഉദ്ദേശിക്കാത്ത ആഴങ്ങള്‍ കണ്ടെത്തുന്നതിന് പ്രിയ സുഹൃത്തേ നിന്റെ ഉള്‍ക്കണ്ണുകള്‍ തുറന്നു പ്രചോദിപ്പിച്ചത്, ഞാന്‍ ആരുമല്ലെന്നും ഒരു രാസത്വരകം മാത്രമാണെന്നും ഉള്ള ഉള്‍ക്കാഴ്ച എനിക്കു പകര്‍ന്ന നിയതിതന്നെയാണെന്നു ഞാന്‍ കരുതുന്നു. 
മനുഷ്യന്‍ പ്രകൃതിയോടൊപ്പമായിരിക്കേണ്ടത് (അവളുടെകൂടെയായിരിക്കേണ്ടത്) അവനുവേണ്ടിത്തന്നെയാണ് എന്ന ബോധ്യത്തോടെ എന്റെ സങ്കല്പങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കാന്‍, പ്രകൃതിയുടെകൂടെ കൂടാന്‍, ഇതു വായിക്കുന്ന ഓരോ സുഹൃത്തിനെയും ക്ഷണിക്കുന്നു. ഒപ്പം ഈ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റിലേക്ക് http://navamukhan.blogspot.in/2017/03/cb-for-he-with-she.html ഏവരുടെയും ശ്രദ്ധ ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു. 
RCM എന്റെ ശ്രദ്ധയില്‍പെടുംമുമ്പേ എനിക്കു താത്പര്യമുള്ളവിഷയമാണ് ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധം എന്നതിന് ഞാന്‍ അഡ്മിനിസ്‌ട്രേറ്ററായി വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ അന്നധന്യത, ഭക്ഷ്യആരോഗ്യസ്വരാജ് എന്നീ ബ്ലോഗുകള്‍ തെളിവാണ്. വായനക്കാര്‍ക്ക് യാഥാര്‍ഥ്യബോധത്തോടെ വഴികാണിക്കാന്‍ കഴിയുന്നത് ഇപ്പോള്‍മാത്രമാണ് എന്നുമാത്രം. അന്നധന്യത എന്ന ബ്ലോഗില്‍ RCM ഉത്പന്നങ്ങളുടെ ആരോഗ്യദായകതയെപ്പറ്റിയുള്ള പോസ്റ്റുകളും തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആരോഗ്യവും വരുമാനവും നേടുന്നതിനോടൊപ്പം മനുഷ്യത്വശാക്തീകരണത്തിനു സഹായകമായ വിദ്യാഭ്യാസം നേടുന്നതിനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447858743

2017, മാർച്ച് 23, വ്യാഴാഴ്‌ച

CB with SHE for HE എന്താണ്?

ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്താല്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്ത ഒരു സാങ്കല്പിക സര്‍വകലാശാല (Virtual Uni-versity)യുണ്ട്.  IIIUUV (Institute of Information for In-formation with Universal Unitary Vision) എന്ന ആ സാങ്കല്പിക സര്‍വകലാശാലയുടെ, മണ്ണിലും മനസ്സുകളിലും വേരാഴ്ത്തി വളരേണ്ട പ്രായോഗിക ജീവിതവിദ്യാലയമാണ് CB with SHE for HE എന്ന സംവിധാനം.  
CB with SHE for HE യഥാര്‍ഥത്തില്‍ Creative Business with Scientific Health Empowerment for Higher  Education   ആണ്.  RCM (Right Concept Marketing) എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്ന് വിഭാവനം ചെയ്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രായോഗിക ഉപരി വിദ്യാഭ്യാസ സംവിധാനമാണത്. (ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി മൂന്നുകോടിയിലധികം അംഗങ്ങളും കേരളത്തില്‍മാത്രം മുന്നൂറിലേറെ കടകളുമുള്ള, RCM-ന് ശതകോടികളുടെ ആസ്തിയും സഹസ്രകോടികളുടെ വിറ്റുവരവും  ഉണ്ട്)ഗൃഹസദസ്സുകളിലൂടെ തുടങ്ങി ഏതാനും ദിവസങ്ങള്‍ നീളുന്ന ക്യാമ്പുകളിലൂടെ വികസിക്കുന്ന, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന വിദ്യാഭ്യാസം. ഒപ്പം ആരോഗ്യകരമായ ആഹാര, ആഹാരപോഷണ ഉത്പന്നങ്ങളുടെ വിപണനത്തില്‍ പങ്കാളികളാകാനും അങ്ങനെ സാമ്പത്തിക സുരക്ഷിതത്വവും നിസ്വാര്‍ഥമായ സാഹോദര്യമനോഭാവവും നേടാനും കഴിയുംവിധമുള്ള ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയാണ്CB for HE with SHE.
ധ്യാനാത്മകമായ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഏതു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും അര്‍ഥബോധത്തോടെ സ്വാശീകരിക്കാവുന്ന ഒരു ധ്യാനാര്‍ഥനയോടെ ആയിരിക്കും പരിശീലനക്ലാസ്സുകളെല്ലാം തുടങ്ങുക. ഭാരതീയമായ ഉപനിഷദ് ദര്‍ശനങ്ങളുടെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും നാരായണഗുരുവിന്റെയുമെല്ലാം പ്രചോദനത്താല്‍ എഴുതിയിട്ടുള്ള ആ ധ്യാനാര്‍ഥന താഴെ കൊടുക്കുന്നു:

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം
നിന്‍ ഹൃത്തില്‍ ഈശ്വരഭാവമായി.
ദൈവമേ ജ്ഞാനപ്രകാശമേ നീ
ഞങ്ങളില്‍ കത്തിജ്വലിച്ചു നില്പൂ!
ഞങ്ങളില്‍ ഞാനെന്ന ഭാവമുണ്ടായ്
വിദ്വേഷമായ് വളരാതിരിക്കാന്‍
സ്‌നേഹപ്രവാഹമായ് ചൈതന്യമായ്
ഞങ്ങളിലൂടൊഴുകുന്നു സത്യം!

ഞങ്ങളെ ശാന്തമനസ്‌കരാക്കി
സന്തോഷചിത്തരായ് സാഹോദര്യം
നിസ്വാര്‍ഥ കര്‍മത്താലെന്നറിയാന്‍
നീ വിവേകം പകരുന്നൂ നിത്യം!

ദൈവമേ നിന്നരുളന്‍പാണല്ലോ
ആ അന്‍പനുകമ്പയായൊഴുക്കി
ഭൂമിയെ സ്വര്‍ഗമായ് മാറ്റുവാനായ് 
ഞങ്ങളിങ്ങിന്നൊത്തു ചേര്‍ന്നിടുന്നു!

തുടര്‍ന്ന് ധനാത്മകചിന്തയില്‍ (Positive Thinking) അധിഷ്ഠിതമായ മാനുഷികധ്യാനം. എല്ലാവരും പരസ്പരം കൈകോര്‍ത്ത് വൃത്തരൂപത്തില്‍ ഇരുന്നുകൊണ്ടാണ് ഇതു ചെയ്യേണ്ടത്. സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മിനിറ്റ് ഇരുന്നശേഷം ശരീരത്തിലെ അവയവങ്ങളെല്ലാം അയച്ച് ശാന്തരായി ഇരിക്കുക. അതിനുശേഷം തന്റെ ഇരുവശത്തും ഇരിക്കുന്നവരുടെ കരം ഗ്രഹിച്ചുകൊണ്ട് ഇങ്ങനെ വിചാരിച്ചാല്‍  (ഒരാള്‍ ഉച്ചത്തില്‍ പറയുകയും അയാളുടെ വാക്കുകള്‍ അര്‍ഥമുള്‍ക്കൊണ്ട് സ്വാംശീകരിക്കുകയും ചെയ്താല്‍ മാനുഷികധ്യാനമായി:
പരസ്പരം മനസ്സിലാക്കാനും പരസ്പരാനന്ദജീവിതം നയിക്കാനും എങ്ങനെ സാധിക്കും എന്നു ഗ്രഹിക്കാന്‍ സാധിക്കുംവിധം എന്റെ വലതുവശത്തിരിക്കുന്നയാളുടെയും ഇടതുവശത്തിരിക്കുന്നയാളുടെയും വികാരവിചാരങ്ങളും സങ്കല്പങ്ങളും എന്നിലേക്കൊഴുകട്ടെ. ഇവര്‍ രണ്ടുപേര്‍ക്കും എനിക്കും മനസ്സു ശാന്തമാകട്ടെ. ചിത്തം സന്തോഷഭരിതമാകട്ടെ. 
ഞങ്ങളുടെ എല്ലാവരുടെയുംമേല്‍ വിശ്വവിധാതാവിന്റെ അനുഗ്രഹവര്‍ഷം പെയ്യട്ടെ. അതിനെ സ്‌നേഹമായും അനുകമ്പയായും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ എന്നപോലെ ഞങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു കഴിയട്ടെ. ഞങ്ങളുടെ ഓരോരുത്തരുടെയും അയല്‍ബന്ധങ്ങള്‍ ഹൃദയംഗമവും നിസ്വാര്‍ഥവുമായി മാറട്ടെ. ഞങ്ങള്‍ ഇന്ന് ഇടപെടുന്ന ഓരോരുത്തരോടും ഹൃദയസ്പര്‍ശിയായി ഇടപെടാന്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ഞങ്ങളുടെ സങ്കല്പങ്ങള്‍ വിശ്വവിധാതാവിന്റെ ഹിതത്തിനുചേര്‍ന്നതും പരസ്പരപൂരകവുമാക്കാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സ്വര്‍ഗമായി മാറുമെന്ന് ഞങ്ങള്‍ അറിയുന്നു.

NB



contact: 9447858743 

2017, മാർച്ച് 14, ചൊവ്വാഴ്ച

ആഗോള പ്രതിസന്ധിക്ക് പ്രാദേശിക പരിഹാരം


ഇന്ന് ആഗോളമായി ജീവരാശി നേരിടുന്ന വലിയ പ്രതിസന്ധിക്ക്  പരിഹാരം തേടുന്ന  രണ്ടു നിര്‍ദേശങ്ങളായിരുന്നു ഈ ബ്ലോഗിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളും. പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന രണ്ടു നിര്‍ദേശങ്ങളും സമന്വയസ്വഭാവമുള്ളതായി തോന്നുന്നതിനാലാണ് ഈ പോസ്റ്റ്.

രണ്ടു പോസ്റ്റും തന്നോടൊപ്പം ചേരാനുള്ള ക്ഷണമാണ്. രണ്ടു പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഒരാള്‍ സ്വദേശിയുടെ പ്രാധാന്യമറിയുന്നയാള്‍. രണ്ടാമത്തെയാള്‍ ആഗോളവത്കരണത്തിന്റെ വക്താവ്. സ്വാഭാവികമായിത്തന്നെ രണ്ടും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കാനാവും എന്ന് ആര്‍ക്കും സംശയംതോന്നും. ആദ്യപോസ്റ്റിന്റെ രചയിതാവായ ഞാന്‍ ഒരു നാരായണഗുരുകുല ശിഷ്യനാകയാല്‍മാത്രമാണ് സമന്വയം സാധ്യമാണ് എന്നെഴുതാന്‍ കഴിയുന്നത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നു കുറിച്ച നാരായണഗുരു എല്ലാ നരവംശങ്ങളെയും ഒന്നായി കണ്ടുകൊണ്ടാണ് 'പുണര്‍ന്നു പെറുമെല്ലാം ഒരിനമാം' എന്നും 'മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി'യെന്നും വ്യക്തമാക്കിയത്. അദ്ദേഹം തനിക്കു കിട്ടിയ ദക്ഷിണയില്‍നിന്ന് 1925-ല്‍ 1500രൂപാ നല്കി തന്റെ ശിഷ്യപ്രമുഖനും SNDP യോഗം സ്ഥാപകനായ ഡോ. പല്പുവിന്റെ മകനുമായ ശ്രീ. പി. നടരാജന് സോര്‍ബോണ്‍ സര്‍വകാലാശാലയിലേക്ക് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റെടുക്കാന്‍ പ്രോത്സാഹനം നല്കിയത് ലോകം ഒന്നാണ് എന്ന വ്യക്തമായ ബോധ്യത്തോടെയായിരുന്നു. തനിക്കു സന്ന്യാസിയാകാന്‍ കഴിഞ്ഞത് പാശ്ചാത്യസംസ്‌കാരസ്വാധീനം കൊണ്ടുകൂടിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമായി ഗ്രഹിച്ചിരുന്നു. തന്റെ ആശയങ്ങള്‍ നമ്മുടെ നാട്ടിലുള്ളവര്‍ അംഗീകരിക്കണമെങ്കില്‍ പാശ്ചാത്യരാരെങ്കിലും വന്ന് ഇംഗ്ലീഷില്‍ പറയേണ്ടിവരും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. (ഇപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്ന പല കാര്യങ്ങളും ഒരു നൂറ്റാണ്ടുമുമ്പ് നാരായണഗുരുപറഞ്ഞതാണല്ലോ എന്നോര്‍ക്കുന്ന എന്നിലുണ്ടാകുന്ന അഭിമാനം എനിക്കുള്ള പ്രാദേശികഗുരുത്വമോര്‍ത്താണ്. അതിലുള്ള പ്രാദേശികബോധം അപകടകരമൊന്നുമല്ലല്ലോ.)

പിന്നീട് നടരാജഗുരുവായിത്തീര്‍ന്ന ഡോ. പി നടരാജന്‍ തന്റെ Integrated Science of the Absolute എന്ന മാസ്റ്റര്‍പീസിനൊപ്പം ഏകലോക സര്‍ക്കാരിനും ഏകലോക വിദ്യാഭ്യാസത്തിനും ഒക്കെ മാനിഫെസ്റ്റോകളും ഏകലോകസാമ്പത്തികതയ്ക്ക് ഒരാമുഖവും തയ്യാറാക്കിത്തരുകയുണ്ടായി. നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതിയോട് എന്റെ ഈ സമന്വയദര്‍ശനത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Think Globally, Act Locally എന്ന കാഴ്ചപ്പടാണ് എനിക്കുള്ളത്. ആഗോളവത്കരണത്തിന്റെ പേരില്‍ ബഹുരാഷ്ട്രക്കുത്തകകള്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനെ സ്വദേശിസംരംഭങ്ങളിലൂടെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമേയില്ല. മോഡി പ്രാദേശികവാദത്തിന്റെ വക്താവൊന്നുമല്ലെന്നും യോഗായപ്പോലും ആഗോളവത്കരിച്ച ആഗോളവത്കരണത്തിന്റെ  ശക്തനായ വക്താവാണെന്നും ഞാന്‍ കരുതുന്നു. ആഗോളവത്കരണത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പതഞ്ജലിയെയും റിലയന്‍സിനെയും സഹായിച്ചുകൊണ്ടിരിക്കുന്ന മോദിയെ ശ്രീ. ജെയിംസ് ലൂക്കാ നോക്കിക്കാണുന്നതുപോലെ എനിക്കു കാണാന്‍ കഴിയുകയില്ല. 

ആഗോളവത്കരണത്തിന്റെ കാലത്ത് സ്വദേശി സ്വാശ്രയ സംരംഭങ്ങള്‍ക്ക് തികച്ചും പ്രാദേശികവും വികേന്ദ്രീകൃതവുമായ ഒരു മുഖം പോരാ എന്ന ബോധ്യത്തോടെ, വിപണനരംഗത്തെ ലാഭം ഉപഭോക്താക്കള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സങ്കല്പം ഉൾക്കൊണ്ട് പങ്കുവയ്ക്കുന്ന RCM, ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ തികച്ചും ഭാരതീയമായ ആവിഷ്കാരമാണ്. ഞാന്‍ CB for HE with SHE (Creativity Building for Higher Education with Scientific Humanist Empowerment) RCM-നോടു സഹകരിച്ചകൊണ്ടാണ് തുടങ്ങിവയ്ക്കുന്നത്. CB for HE with SHE, RCM-ന്റെ സ്വദേശി ഉത്പന്ന വിപണനത്തിനോടൊപ്പം പ്രവര്‍ത്തകരെയെല്ലാം ശാന്തമനസ്‌കരും സന്തോഷചിത്തരും വിവേകമതികളും ആക്കാനുള്ള വിദ്യാഭ്യാസവും സൗഖ്യവും ആരോഗ്യവും നല്കുന്ന പ്രായോഗികസംരംഭമാണ്. ഓരോ ഭാരതീയനെയും സാമ്പത്തികസ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം പേര്‍ക്ക് ഇപ്പോൾത്തന്നെ അംഗത്വമുള്ള  RCM, ശ്രീ. ജെയിംസ് ലൂക്കാ വിഭാവനംചെയ്യുന്ന, വിഭാഗീയതകള്‍ക്കെല്ലാം അതീതമായ ആഗോളപൗരത്വത്തിലേക്ക് നമ്മെയെല്ലാം നയിക്കും എന്നാണ് എന്റെ വിശ്വാസം. 
CB for HE with SHE എന്ന ഗ്രൂപ്പിൽ ചേരാൻ വിളിക്കുക: 9447858743 / 8848823989

2017, മാർച്ച് 11, ശനിയാഴ്‌ച

പുതിയ ബദല്‍

എന്റെ സ്നേഹിതനും അഭ്യുദയകാംക്ഷിയുമായ ശ്രീ. ജയിംസ് ലൂക്കാ, കണ്ണൂര്‍ അയച്ചുതന്ന 

ഈ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക! പ്രതികരിക്കുക!!


വെറുപ്പിന്റെ രാഷ്ട്രീയമാണ് ലോകമെങ്ങും 
വളര്‍ന്നു വരുന്നത്. 
പങ്കുവെക്കാനുള്ള ഭയമാണിതിന്റെ പ്രധാന ഹേതു.

ഭാവിയെക്കുറിച്ചുള്ള ഭയാശങ്കളാണ് പരമപ്രധാനം.

നമുക്കുള്ളതു കുറഞ്ഞുപോകുമെന്ന പേടിയാണേവര്‍ക്കും. 
നെഗറ്റീവ് ഫോഴ്‌സിന്റെ കുടിലതന്ത്രങ്ങള്‍കൊണ്ടുമാത്രമാണീ പേടി വളരുന്നത്.
എണ്ണവിലയിടിവാണിപ്പോളിതിന്റെ ഗതിവേഗം കൂട്ടിയത്.
സൗദിയും ഗള്‍ഫ് രാജ്യങ്ങളുമാണാദ്യം ഭയന്നവര്‍
രണ്ടാമതിതിനെ ഏറ്റുപിടിച്ചത് നമ്മുടെ രാജ്യവും.
പൗരാണിക ആത്മീയതയുടെ ലോകതലസ്ഥാനമാണെന്ന സത്യം നാം മറന്നു.
നരേന്ദ്രമോദിയാണിപ്പോളിതിന്റെ ബ്രാന്റ് അംബാസഡര്‍.
തമ്മില്‍തമ്മില്‍ അസൂയയും ഭയവും വളര്‍ത്തുന്ന കാറ്റാലിക് ഏജന്റാണിയാള്‍.
പിന്നീടാണിത് ബ്രിട്ടനിലേക്കും യു.എസ്.എ യിലേക്കും കടന്നു കയറിയത്.
അടുത്ത ഘട്ടത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിഴുങ്ങാനൊരുങ്ങുകയാണ്.
അവിടംകൊണ്ടും ഇവനടങ്ങാന്‍ ഇടയില്ലെന്ന് നാം തിരിച്ചറിയണം.
അമേരിക്കയിലിതിന്റെ വെടിയൊച്ചകള്‍ കേട്ടു തുടങ്ങി.
ലോകം മുഴുവനും വിഴുങ്ങാനുള്ള ആര്‍ത്തിയുണ്ടീപണ്ടാരത്തിന്
അവിശ്വാസത്തിന്റെ വിത്തുകളാണീ വിരുതന്‍ വിതച്ചു കൊണ്ടിരിക്കുന്നത്.
നമ്മുടെ ഉളളിലെ ഭീരുത്വമാണിതിനെ പോറ്റി വളര്‍ത്തുന്നതും 
തമ്മിലടിപ്പിക്കുകയാണീകള്ളന്റെ ക്രൂരവിനോദം.
വ്യത്യസ്തമതങ്ങളെയാണിവന്‍ തമ്മിലടിപ്പിക്കാറുള്ളത്.
പക്ഷെ ഇപ്പോളിവന്റെ തുറുപ്പുശീട്ട് ആഗോളവല്‍ക്കരണമാണ്.
കാരണം ഇത് ലോകത്തെ ഒരുകുടക്കീഴിലാക്കുമെന്നാണിവന്റെ പേടി.
ഭിന്നിപ്പിച്ച് ഭരിക്കുന്ന പഴയ തന്ത്രം ദുര്‍ബലമാകുമെന്നിവനിപ്പോള്‍ ഉള്‍ഭയമുണ്ട്.
ഇവന്റെയി ഉള്‍ഭയമാണ് പുതിയ വേഷം കെട്ടാനിവനെ പ്രേരിപ്പിക്കുന്നത്.
മണ്ണിന്റെ മക്കള്‍വാദമാണിവന്റെ പുതിയ മുദ്രാവാക്യം.
പാവം ജനങ്ങളെ ചതിയില്‍ വീഴ്ത്താനുത്തമമാണീ മുദ്രാവാക്യം. 
പെട്ടെന്ന് കേട്ടാലാര്‍ക്കും തിരിയാത്ത ചതിക്കുഴിയുണ്ടീ മുദ്രാവാക്യത്തില്‍
പ്രകൃതിയുടെ വഴിയും ലക്ഷ്യവും തിരിച്ചറിയാത്തവരാണ് നമ്മില്‍ മിക്കവരും.
ജീവന്റെ അമൂല്യത തിരിച്ചറിയാത്തവരാണ് നമ്മുടെ നേതാക്കന്മാര്‍.
അതുകൊണ്ട് പ്രകൃതിയുടെ രഹസ്യങ്ങള്‍ അടുത്തറിയുന്നവര്‍ മുന്നിട്ടിറങ്ങിയെ തീരൂ.
പ്രകൃതിസ്‌നേഹികള്‍ ഒറ്റക്കെട്ടാകുക മാത്രമാണേകമാര്‍ഗ്ഗം.
ജീവന്റെ മഹത്വവും അമൂല്യതയും പഠിച്ചറിയുകയാണാദ്യം വേണ്ടത്.
ഇത് മാത്രം പഠിച്ചിട്ടില്ല നമ്മുടെ നേതാക്കള്‍.
നാലാം ക്ലാസും ഗുസ്തിയുമാണിവരുടെ കൈമുതല്‍
ഗോത്രവര്‍ഗ്ഗ സംസ്‌കാരമാണിന്നും ഇവരുടെ സിരകളില്‍
കോട്ടും സൂട്ടും ടൈയും കെട്ടിയ കാട്ടാളന്മാരാണിവര്‍.
ഭീഷണിപ്പെടുത്തി കീഴടക്കാന്‍മാത്രമേ ഇവര്‍ക്കറിയാവൂ.
സ്‌നേഹത്തിന്റെ മാസ്മരികശക്തി അടുത്തറിയുന്നവരല്ല ഇവരാരും.
പരസ്പരം താങ്ങും തണലുമാകുകയാണ് ജീവിവര്‍ഗ്ഗങ്ങളുടെ അതിജീവന രഹസ്യം.
പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമാണെല്ലാ ചലനനിയമങ്ങളും.
ഇതുമാത്രം പഠിപ്പിക്കാറില്ല ഒരു രാഷ്ട്രീയസംഘടനകളും. 
അതുകൊണ്ട് നമുക്കുവേണം പുതിയ രാഷ്ട്രീയം പുത്തന്‍പാര്‍ട്ടിയും.
സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന അത്യന്താധുനിക രാഷ്ട്രീയസംഘടന.
കൂടുതലറിയാന്‍ ആഗ്രഹമുളളവര്‍ അടുത്തുവന്നാല്‍ 
അധികം തെളിവുകള്‍ നല്‍കാന്‍ ഞാനൊരുക്കവുമാണ്.
കാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ് സ്‌നേഹത്തിന്റെ രാഷ്ട്രീയം.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദല്‍ ഇതുമാത്രമാണെന്നുറപ്പ്.
അതെ, പുതിയബദലാണീ സ്‌നേഹത്തിന്റെ രാഷ്ട്രീയസംഘടന.
അതിന്റെ നേതാവാകാന്‍ ഞാനൊരുങ്ങിക്കഴിഞ്ഞു.
ജീവന്‍ തന്നെയാണ് ഈശ്വരനെന്ന അടിസ്ഥാന ശിലയാണിതിന്റെ പ്രത്യേകത.
സത്യം ശിവം സുന്ദരം എന്നതാണിതിന്റെ മാര്‍ഗ്ഗരേഖ.
സൗഹൃദമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണിതിന്റെ പ്രധാന തന്ത്രം.
ജീവന്റെ നിലനില്‍പ്പും അഭിവൃദ്ധിയുമാണ് പ്രധാന ലക്ഷ്യം.
പണവും പ്രതാപവുമല്ല ആത്യന്തിക സത്യം!
Email: healthymission6@gmail.com  

Phone No: 9447779340

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

എന്നോടൊപ്പം ചേരുന്നോ?

ആരോഗ്യം, സാമ്പത്തിക സ്വയംപര്യാപ്തത, രാജ്യപുരോഗതി എന്നീ മൂന്നു ലക്ഷ്യങ്ങളും പരസ്പരപൂരകമാണ്. ഇതറിയുന്നവരുടെ ഒരു വലിയ കൂട്ടായ്മ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. കക്ഷിരാഷ്ട്രീയങ്ങള്‍ക്കും ജാതി-മതഭേദങ്ങള്‍ക്കും അതീതമായ ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 3 കോടിയിലേറെ അംഗങ്ങളുണ്ട്. ജൈവോത്പന്നങ്ങളിലൂടെ ആരോഗ്യം,സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെ സ്വരാജ് എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായുള്ള ബോധവത്ക്കരണമാണ് മാര്‍ഗം. 

ഒപ്പം ആരോഗ്യകരമായ, 

ഗുണനിലവാരമുള്ള,

നിത്യോപയോഗസാധനങ്ങളുടെ വിതരണവും ഉണ്ട്. 

അവയുടെ പരമാവധിവില, പൊതുവിപണിയിലുള്ള അതേ ഗുണനിലവാരമുള്ള സാധനങ്ങളെക്കാള്‍ കുറവാണ്. ഇടനിലക്കാരെയും പരസ്യവും ഒഴിവാക്കുന്നതാണ് കാരണം. ഒരു തവണ 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വീണ്ടും വിലക്കുറവോടെ സാധനങ്ങള്‍ കിട്ടും. ഒപ്പം സൗജന്യമായി പ്രസ്ഥാനത്തില്‍ അംഗത്വവും നല്കുന്നു. അതിന് ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജ് എന്നിവയുടെ കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്കണം. അംഗത്വംകിട്ടിയാല്‍ പിന്നെ ഈ പ്രസ്ഥാനം നേരിട്ട്  ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം (ഒരിനം മാത്രം വാങ്ങിയാലും) വീണ്ടും വിലക്കുറവു ലഭിക്കും. ഈ സംവിധാനത്തില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത് ഉത്പന്നങ്ങളുടെ പ്രചാരണത്തില്‍ പങ്കാളികളായാണ്. താന്‍ ഉപയോഗിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മയെയും പ്രയോജനങ്ങളെയുംപറ്റി തനിക്കറിയാവുന്നവരോടു പറഞ്ഞാല്‍ത്തന്നെ നല്ലൊരു പ്രവര്‍ത്തനമായി. അതിന്റെ ഫലമായി ഈ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് സ്വന്തം ആരോഗ്യനില വര്‍ധിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അതിലൂടെ അവര്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും നേടാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനം. അംഗത്വം നേടിയവര്‍ക്ക് ഓരോ മാസവും വാങ്ങിയ സാധനങ്ങള്‍ക്കു ലഭിച്ച വിലക്കുറവിനു പുറമേ അവയുടെ ബിസിനസ്മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബോണസ് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്. തനിക്ക് അംഗത്വംകിട്ടിയ ഗ്രൂപ്പില്‍ ആളുകൂടുന്നതിനനുസരിച്ച് ഈ ബോണസ്സിന്റെ നിരക്ക് കൂടിക്കൂടിവരും. സ്വന്തമായി ഒരു ടീം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ താന്‍ അംഗമായിരിക്കുന്ന ടീമില്‍ മൊത്തത്തിലുണ്ടായ ബിസിനസ്മൂല്യവും താന്‍ ഉണ്ടാക്കിയ ടീമിന്റെ ബിസ്സിനസ്മൂല്യവും വര്‍ധിക്കുന്നതിനനുസരിച്ച് വലിയതോതില്‍ വരുമാനം ലഭ്യമാക്കാന്‍ അവസരമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെക്കാളുപരി സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ചൈതന്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നഎല്ലാവര്‍ക്കും വലിയ വിജയം വാഗ്ദാനം ചെയ്യുന്ന ഈ സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാനും എന്നോടൊപ്പം ശക്തമായ ഒരു ടീമില്‍ ചേരാനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 

fb name: namapriyan josaantany; 
mobile: 8848827644; manobhavam@gmail.com