2020, നവംബർ 17, ചൊവ്വാഴ്ച

ട്വന്റി ട്വന്റി പടരുന്നു; മുന്നണികളെ ആപ്പിലാക്കാന്‍ പ്രാദേശിക കൂട്ടായ്‌മകള്‍ വ്യാപിക്കുന്നു,ജനങ്ങളുടെ പള്‍സ് മനസിലാക്കി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ഏറ്റവുമധികം പ്രാദേശിക കൂട്ടായ്മകള്മത്സരിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാകും ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ചരിത്രത്തില്ഇടംപിടിക്കുക. പ്രാദേശിക തലത്തിലെ വിഷയങ്ങളും വാഗ്ദാനങ്ങള്നടപ്പാക്കുന്നതിലെ പാളിച്ചകളും മുന്നണി രാഷ്ട്രീയത്തോടുളള വിയോജിപ്പുകളുമാണ് ഭൂരിപക്ഷം പ്രദേശങ്ങളിലും പ്രാദേശിക കൂട്ടായ്മകള്രൂപപ്പെടാനുളള കാരണം.

ജനങ്ങളുടെ ''പള്സ്' മനസിലാക്കി 2015ല്എറണാകുളം ജില്ലയിലെ കിഴക്കമ്ബലം പഞ്ചായത്ത് പിടിച്ച 'ട്വന്റി ട്വന്റി' മോഡല്ഇക്കുറി പടരുകയാണോയെന്നാണ് പ്രധാനമായും സംശയിക്കേണ്ടത്. പ്രാദേശിക കൂട്ടായ്മകള്മുന്നണികളുടെ 'പിച്ച്‌' കവര്ന്നെടുക്കുമോയെന്നും കണ്ടറിയണം

തലസ്ഥാന ജില്ലയില്ഉള്പ്പടെ ഒരുപിടി ജനകീയ കൂട്ടായ്മകള്സ്ഥാനാര്ത്ഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്

കിഴക്കമ്ബലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാര്ഥികള്‍ 93 പേരാണ്. കിഴക്കമ്ബലത്തിന് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലും അവര്കളം പിടിക്കാന്ഇറങ്ങി. കിഴക്കമ്ബലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടര്ന്നപ്പോള്‍ 'വി 4 കൊച്ചി' ഉദയം ചെയ്തു. 'അധികാരം ജനങ്ങളിലേക്ക്' എന്നതാണു മുദ്രാവാക്യം. 39 ഡിവിഷനുകളില്സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരില്ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തില്മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികള്ക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയില്‍ 'വി ഫോര്തൃപ്പൂണിത്തുറ'യും മത്സരിക്കുന്നുണ്ട്.

സി പി എം ശക്തികേന്ദ്രമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍, വികസന മുരടിപ്പില്പ്രതിഷേധിച്ച്കൈനകരി വികസന സമിതിയുണ്ടാക്കിയവര്മൂന്ന് വാര്ഡുകളില്ഒറ്റയ്ക്ക് മത്സരിച്ച്ജയിച്ചു. ഇത്തവണയും 3 സീറ്റുകളില്മത്സരിക്കുന്നു. ആസൂത്രണ ബോര്ഡ് മുന്അംഗം ജി വിജയരാഘവന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വികസന മുന്നേറ്റം (ടി വി എം) കോര്പറേഷന്തിരഞ്ഞെടുപ്പില്‍ 12 വാര്ഡുകളില്സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു.

ജനങ്ങള്ക്കിടയില്അഭിപ്രായ സര്വേ നടത്തി സ്ഥാനാര്ത്ഥികളെ കണ്ടെത്തുന്ന രീതിയാണ് ജനകീയ സമിതികളില്പലതും സ്വീകരിക്കുന്നത്. കിഴക്കമ്ബലത്ത് ഓരോ വാര്ഡിലും സര്വേ നടത്തി വനിതകള്ക്ക് മുന്തൂക്കമുളള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ചെല്ലാനത്ത് വാട്സാപ്പ് കൂട്ടായ്മകള്സര്വേ നടത്തി സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുകയായിരുന്നു.

https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ