2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

Aam Aadmi Party: Hope for the Future

A letter from Joy Paul Puthussery
Dear friends,
                        Hindustan Times –C Fore pre-poll survey predicts a smashing debut for AAP in Delhi poll. The party is likely to show its presence in all the constituencies of Delhi and likely to get around 12 seats proving that here there is an alternative to the corrupt Congress and communal BJP.  The belief, that those who conquer Delhi will rule India , is centuries old. Though AAP may not come to power this time, it may, in the next election. I also believe that there will be representation for AAP in the Lok Sabha in 2014 and if there is an election in 2019, ( I don’t think there will be an election in 2019 if RSS backed Modi’s BJP comes to power at the Centre with a clear majority in 2014.) it will be a force to be reckoned with. People like me, who don’t support either the corrupt Congress led by Sonia and Rahul and the communal BJP led by fascist RSS and Modi, find a ray of hope in the Aam Aadmi Party. I can vouch that AAP is a fully transparent party. All funds collected are accounted and published for public inspection. No big corporate house is funding AAP and the funds are collected from ordinary people like you and me as biblical ‘widow’s small coins’.
                        When I write about AAP, my mind goes to those days of the historic fast by Anna Hazare for Jan Lokpal in August 2011. The whole nation was thrilled and rose like a single man in support of that agitation which was seen by the people not only as a fight for Jan Lokpal but also as a fight against the rampant corruption in India. Anna’s fast began on 16th August 2011. On the previous day I was restless and wanted to do something in support of the fast. Even before that I had established contacts with the leaders of the movement. I called all my friends and asked them to assemble in front of Thrissur City Corporation Office at 10 am on 16th August to deliberate and chalk out a plan of action in support of the Delhi fast. Many of my friends came there. At the same time leaders of Laloor Anti-pollution Action Committee also came there for the same purpose. Both the groups joined together and we decided to start a relay fast in support of Anna Hazare and continue it to the day Anna ends his fast. All of us assembled there took out a small procession around Swaraj Round of Thrissur and started the relay fast.  Day by day we got support from more people and many N.G.O.s and people’s action councils joined the struggle and the evening meetings in front of Thrissur Corporation Office. I have to proudly say that we could continue the relay fast till Anna ended his fast in Delhi.
                        It was a sad day for me when Anna and Kejriwal parted ways.  Till then I considered Anna Hazare as present day Mahatma Gandhi and Arvind Kejriwal as his faithful lieutenant like Pandit Jawaharlal Nehru during freedom movement. I had my own doubts when Kejriwal started AAP Party and I didn’t join it though I got many invitations from AAP Team at Delhi. But time has proved right the gut political sense of Kejriwal and his party could make impressive inroads into the public mind not only in Delhi but other parts of the country also.  People who lost faith in both the corrupt Congress and the communal BJP and also those who don’t believe in Communist ideology, AAP is the only alternative to look forward with hope.
                        For the  copies of some articles based on poll surveys of Delhi election and also copy of some communications to me from AAP Central Team at Delh, please contact me or josantonym@gmail.com. I urge all of you to support the new movement morally, physically and financially.
            Regards,
            Joy Paul Puthussery



ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി പട്ടികയുമായി കെജ്രിവാള്‍ | mangalam.com

Story Dated: Thursday, September 19, 2013 01:14

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ്‌ ഇല്ലാത്ത സ്‌ഥാനാര്‍ഥികളുടെ പട്ടികയുമായി ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍.
ഡല്‍ഹി നിയമസഭയിലേക്ക്‌ മത്സരിക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥികളില്‍ ഒരാളുടെ പേരില്‍ പോലും ക്രിമിനല്‍ കേസ്‌ ഇല്ലെന്ന്‌ കെജ്‌രിവാള്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 44 പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.
പാര്‍ട്ടിയിലെ പ്രമുഖരായ മനീഷ്‌ ശിശോദിയ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്‌. ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിക്കണമെന്ന ആവശ്യം കെജ്രിവാള്‍ ആവര്‍ത്തിച്ചു.
രാഷ്‌ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന്‌ കിരണ്‍ ബേദി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ആം ആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വൈദ്യുതി ബില്‍ പകുതിയായി കുറയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ അഴിമതി മുക്‌തമാക്കുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. വിവിധ സര്‍വേകളില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണക്കുന്നത്‌ കെജ്‌രിവാളിനെ ആണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വ്യക്‌തമാക്കി.
41 ശതമാനം ആളുകളും െകജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെണന്ന്‌ ആഗ്രഹിക്കുന്നവരാണെന്നു പാര്‍ട്ടി നേതാവും സാമൂഹികശാസ്‌ത്രഞ്‌ജനുമായ യോഗേന്ദ്ര യാദവ്‌ പറഞ്ഞു. ഓരേ വീടും കയറി ഇറങ്ങിയുള്ള പ്രചരണമാണ്‌ ആം ആദ്‌മി പാര്‍ട്ടി നടത്തുന്നത്‌.
- See more at: http://www.mangalam.com/print-edition/india/96625#sthash.BKca5U2w.dpuf
ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി പട്ടികയുമായി കെജ്രിവാള്‍ | mangalam.com:

'via Blog this'

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

Forty percent of Delhiites support AAP, claims party's new survey | Firstpost

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല എങ്കില്‍ ആം ആദ്മി പാര്‍ട്ടി ബിജെപി ക്കോ കൊണ്ട്ഗ്രെസ്സിന്റെയോ പിന്തുണ തേടില്ല കൂടാതെ അവര്‍ക്ക് പിന്തുണ കൊടുക്കുകയും ഇല്ല. വീണ്ടും തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി തയ്യാറാവും. അല്ലായെങ്കില്‍ പൊതു ജനത്തിനു മുന്‍പാകെ ബിജെപിയും കോണ്‍ഗ്രസ്സും ഒരുമിച്ചു സര്‍ക്കാര്‍ ഉണ്ടാക്കട്ടെ ഇപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നിലും അത് തന്നെയാണല്ലോ നടക്കുന്നത്. - അരവിന്ദ് കേജ്രിവാള്‍
Forty percent of Delhiites support AAP, claims party's new survey | Firstpost:

'via Blog this'

2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം




രാജ്യം ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം നേരിടുന്നു.
കേസ് ഒന്ന് - നമ്മള്‍ ഒരു കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നു. അവിടെയുള്ള ജീവനക്കാരുടെ മനോഭാവവും, നടപടി ക്രമങ്ങളിലെ കാലതാമസവും നമ്മുടെ ഞരമ്പുകളെ വികാരം കൊള്ളിക്കുന്നു. നമ്മള്‍ നിരാശരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുകയും ചെയ്യുന്നു.
കേസ് രണ്ട് - ഒരു പോലീസ് അധികാരിയെയോ നിയമപാലകരെയോ നമ്മുടെ പരാതി ബോധിപ്പിക്കുവാന്‍ സമീപിക്കുന്നു. കാലതാമസവും അവരുടെ മനോഭാവവും നമ്മുടെ സഹനശക്തി നശിപ്പിക്കുന്നു. നമ്മള്‍ പ്രകോപിതരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുവാന്‍ തുടങ്ങുകയും ചെയ്യുന്നു.
കേസ് മൂന്ന് - രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥ നമ്മള്‍ കാണുന്നു. വര്‍ദ്ധിച്ചു വരുന്ന അഴിമതിയും കേടു കാര്യസ്ഥതയും നമ്മള്‍ കാണുന്നു. നമ്മള്‍ സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കുറ്റപ്പെടുത്തുന്നു, വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുന്നു.
എല്ലാ കാര്യത്തിലും വ്യവസ്ഥിതിയെ കുറ്റം പറയുന്നത് ശരിയാണോ? നമുക്കൊന്ന് പരിശോധിക്കാം.
കേസ് ഒന്നില്‍, നമ്മുടെ നിരാശ ന്യായീകരിക്കാവുന്നതാണ്. സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരുടെ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നിസ്സഹായരാണ്, ഈ സര്‍ക്കാര്‍ ജീവനക്കാരുടെ ദയ കാത്ത് നില്‍ക്കേണ്ടി വരുന്നു.
കേസ് രണ്ടില്‍, നമ്മുടെ കോപം ന്യായീകരിക്കാവുന്നതാണ്. പോലീസ് ഓഫീസര്‍മാരുടെയോ നീതിന്യായ കാര്യാലയത്തിലെ ജീവനക്കാരുടെയോ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നമ്മുടെ വിധിയെ പഴിക്കുന്നു, എന്നാല്‍ അത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌.
കേസ് മൂന്നില്‍, എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരിനെയും അധിക്ഷേപിക്കുന്നു. എന്നാല്‍ നമ്മള്‍ അവരെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കുവാന്‍ ആകില്ല. പിന്നെ ആരെ നമ്മള്‍ അധിക്ഷേപിക്കണം? നമ്മള്‍ നമ്മെത്തന്നെ അധിക്ഷേപിക്കുക തന്നെ വേണം. അതെന്തിനാണെന്ന് നമുക്ക് നോക്കാം!
ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌? തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍(എം.പി മാരും എം.എല്‍.എ മാരും) ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ ആരാണ് ഈ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്? നമ്മള്‍, പൌരന്‍മാര്‍, ആണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അതിനാല്‍, പൌരന്‍മാര്‍ ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. ഇതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം.
റോഡുകള്‍ തകരുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്, അതുണ്ടാക്കിയ കോണ്‍ട്രാക്റ്ററെ, പണികള്‍ നോക്കി അനുമതി കൊടുത്ത സര്‍വേയരെയും സൂപ്പര്‍വൈസറെയും, ഡിസൈന്‍ വരച്ചു വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കിയ എന്‍ജിനീയറെ തുടങ്ങിയവരെ എല്ലാം നമ്മള്‍ അധിഷേപിക്കും. നമ്മള്‍ എന്തിന് അവരെ അധിഷേപിക്കണം? എന്തെന്നാല്‍ അവരാണ് റോഡ്‌ പണിയുടെ ഉത്തരവാധികള്‍. നമ്മള്‍ റോഡ്‌ പണിക്കുപയോഗിച്ച ടാറിനെയോ, മെറ്റലിനെയോ, ഗ്രാവലിനെയോ കുറ്റം പറയാറില്ല.
അതുപോലെ, ചീത്ത സര്‍ക്കാര്‍ ഉണ്ടാകുമ്പോള്‍, ഓര്‍ക്കുക ഒരു നല്ല സര്‍ക്കാര്‍ ഉണ്ടാക്കും എന്നാ വിശ്വാസത്താല്‍ നാം ചീത്ത ആളുകളെ തിരഞ്ഞെടുത്തത് കൊണ്ടാണ് ചീത്ത ഭരണം ഉണ്ടാകുന്നത്. ഉത്തരവാദിത്വത്തോടു കൂടി വോട്ട് ചെയ്ത് നല്ല ആളുകളെ നമ്മെ പ്രതിനിധീകരിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്.
അതോടൊപ്പം തന്നെ നമുക്ക് റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് തുടങ്ങിയവ പോലുള്ള കുറച്ചു തിരുത്തല്‍ സംവിധാനങ്ങളും ആവശ്യമായുണ്ട്. ഇത് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയും, നാം തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രവര്‍ത്തികളെ പരിശോധിക്കുവാന്‍ സാധിക്കുകയും ചെയ്യും.
അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ കടമകള്‍ ഇവയോക്കെയാണ്: (1) വിവേക ബുദ്ധിയോട് കൂടി മാത്രം വോട്ടവകാശം വിനിയോഗിക്കുക. (2) റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് എന്നിവ നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടുക.
ജയ്ഹിന്ദ്‌!!!

AAP KERALA CHAPTER:
Twitter: AAP_Kerala
Facebook: AamAadmiPartyKeralam
Email: aapkerala@gmail.com
Phone: +91-9495880939
Website: www.aapkerala.org


Copyright © 2013 Aam Aadmi Party (AAP), All rights reserved.
AAP National Website: www.aamaadmiparty.org

Donate to Aam Aadmi Party KeralaNow you can donate to AAP Kerala
in the form of Cheque/Demand Draft.
Kindly draw Cheque/Demand Draft
in the name of Aam Aadmi Party - Kerala
and send to our National Office at Ground Floor, A-119, Kaushambi, Ghaziabad - 201010.
You can also donate to AAP National thru
Online and Demand Draft

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്റെ പാര്‍ട്ടി) എന്ത് കൊണ്ട്?

അത് എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ അഴിമതിയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി പാര്‍ട്ടി(AAP) അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി(എ എ പി). രാജ്യത്ത് നിലവിലുള്ള ബഹു ഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മറന്നുകഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍ അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പറേറ്റ് ലോബ്ബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യ മഹാരാജ്യത്തേ ഇല്ല എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെ പോകും? എന്ത് ചെയ്യും? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണ ഘടനയും നീതി ന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനര്‍ത്ഥികള്‍ പാര്‍ലിമെന്റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടണം, ഇന്ന് അതാണോ നടക്കുന്നത്? ഒരു നല്ല നിസ്വാര്തനായ രാജ്യ സ്നേഹിക്ക് എതെങ്കിലും പാര്‍ട്ടി മത്സരിക്കുവാനുള്ള ടിക്കറ്റ്‌ നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ? അപ്പോള്‍ നിസ്വാര്‍ത്ഥരായ, രാജ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലിമെന്റില്‍ എത്തുവാന്‍ ഒരു വഴി വേണം. അതിനായി രൂപികരിച്ചതാണ് ഈ സാധാരണക്കാരന്റെ പാര്‍ട്ടി

https://www.facebook.com/AamAadmiPartyKeralam

2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

(95) Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം

(95) Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം:

'via Blog this'

REQUEST FROM ARUNA ROY, RTI ACTIVIST

I am overwhelmed. The last few days have proven that we really value our Right to Information. Lakhs of Indians have stood against the amendment to the RTI Act. Ordinary people, including you and me, have signed petitions, met their MPs, called the Lok Sabha Speaker, and talked about the issue on social media.
However, the Parliament will conclude in 2 more days and the RTI might get diluted within this time. Let us, together, give this one more push before the session ends.
Here is what you can do.
1) Email the Speaker of the Lok Sabha, Smt. Meira Kumar. She has the power to refer this Bill to a standing committee and ensure that the public is consulted. Below is a sample email you can send her (speakerloksabha@sansad.nic.in) with a copy to the Prime Minister (manmohan@sansad.nic.in).
Dear Madam,
I am writing this email to express my anguish over the proposed amendment to the RTI Act. The RTI Act has been a powerful tool for fighting corruption and I feel it is undemocratic to amend it without hearing the concerns of citizens. I therefore request you to refer this bill to a Standing Committee and thus enable more public discussion on this issue.
Thank you.
2) Email, SMS or Tweet your Member of Parliament and tell them that as a voter you are against this amendment. Below is a sample SMS and Tweet. Here is a list of their Twitter accounts.
SMSWe strongly feel that the RTI Amendment Bill is being brought in an arbitrary and hasty manner. We appeal to you to demand that the Bill be sent to the Standing Committee to enable public consultation.
Tweet#SaveRTI. Amendment to RTI Act needs public consultation. Demand the Bill be sent to Standing Committee.
3) Let’s talk about this to our friends, colleagues, and on Facebook, Twitter.
Forward this email to your family and friends asking them to join the campaign as well.
Every action will help. Your message, signature and share will help us in strengthening our voice against this amendment. 
Aruna Roy via Change.org

2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:

ജോർജ് ജോസഫ് K.
(ചെയർമാൻ, KCRM.)
പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനം(KCRM-RegNo.K.152/10) എന്ന സംഘടനയുടെ മുഖപത്രമാണ് സത്യജ്വാല മാസിക. കാനോൻ നിയമം പൗരസ്ത്യസഭകൾക്കുകൂടി ബാധകമാക്കി, ഭാരതസഭയെ റോമിനു അടിമപ്പെടുത്തുന്നതിനെതിരെ കേസുകൊടുത്തുകൊണ്ട്, 1991 മുതൽ പ്രവർത്തനമാരംഭിച്ച സംഘടന, 2009 പകുതിയോടുകൂടി കൂടുതൽ സജീവമായി. അതിന്റെ ഭാഗമായി, 2011 നവംബറിൽ അൽമായശബ്ദം (almayasabdam.blogspot) ബ്ലോഗ് ആരംഭിച്ചു. 2012 ഫെബ്രുവരി മുതൽ സത്യജ്വാല മാസികയും. ഇതൊരു റജിസ്റ്റേർഡ് പ്രസിദ്ധീകരണമാണ്. മുടങ്ങാതെ എല്ലാ മാസവും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ മാസികയിലൂടെ, വിശ്വാസ മൊത്തക്കച്ചവടക്കാർക്ക് അപ്രിയമായ സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഏതെങ്കിലും രാജാക്കളുടെ നീളൻ കുപ്പായത്തിന്റെ കീശയിൽ കിടക്കുന്ന അധോലോകഗുണ്ടാനേതാവല്ല ദൈവമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇവരുടെ തിട്ടൂരമില്ലാതെയും ദൈവത്തിൽ വിശ്വസിക്കാം എന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. പണം കൊണ്ട് സ്വർഗവും നരവും തീർക്കുന്ന ബിസിനസ് നിർത്തി, അത്മീയതയിലേക്ക് ഇവർ മടങ്ങണമെന്നും അതിനായി സർക്കാർ നിയമമുണ്ടാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ ബ്ലോഗിലൂടെ കിട്ടുന്ന വിവരത്തിന്റെ ഒരു ഭാഗം മാത്രമേ മാസികയിലൂടെ പങ്കുവെയ്ക്കാൻ കഴിയുന്നുള്ളു എന്നത് ഞങ്ങളുടെ പരിമിതിയാണ്. കണക്കു കാണിക്കേണ്ടാത്ത പണമല്ല ഞങ്ങൾ ചെലവിഴിക്കുന്നതെന്നതാണ് കാരണം.
 രണ്ടിലേറെ തവണ ഇന്ത്യാവിഷൻ ചാനലിലെ വാരന്ത്യത്തിൽ സത്യജ്വാല മാസിക പരാമർശിക്കപ്പെട്ടു എന്നത് ഞങ്ങൾ അഭിമാനകരവും പ്രോത്സാഹജനകവുമായിക്കാണുന്നു.
          ഇനി പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:
8 പത്രങ്ങൾ വായിച്ചിട്ടും ദേശാഭിമാനിയിൽമാത്രം കണ്ട വാർത്തയനുസരിച്ചാണ് ഞാനും മാസികയുടെ ചീഫ് എഡിറ്റർ ജോർജ് മൂലേച്ചാലിലും കൂടി, 25/08/13 ഞായറാഴ്ച പഴയിടം പള്ളിയിൽ എത്തുന്നത്. പഴയിടം പള്ളിയിൽ 42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന ശ്രി കുര്യാച്ചനെ മുന്നറിയിപ്പില്ലാതെയും ആനുകൂല്യങ്ങൾ നൽകാതെയും ജൂൺ 30നു പിരിച്ചുവിട്ടതിന് എതിരെ ഇടവകക്കാർ പള്ളിമുറ്റത്തു പ്രാർഥന പ്രതിഷേധം നടത്തുന്നു എന്നായിരുന്നു വാർത്ത.
രാവിലെ 8.25നു ഞങ്ങൾ പള്ളിമുറ്റത്തേയ്ക്കു കയറുമ്പോൾ കുർബാന കഴിഞ്ഞ് ആളുകൾ പള്ളിയിൽ നിന്നു പുറത്തേയ്ക്കിറങ്ങുകയായിരുന്നു. അവിടെ നടത്തുമെന്നറിഞ്ഞ പ്രതിഷേധയോഗം മാസികയിലേയ്ക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുർബാന കഴിഞ്ഞ് മുറിയിലേയ്ക്കു പോകുന്നതിനിടയിൽ വികാരി ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു; ഞാൻ തിരിച്ചും. എനിക്കു 15 വർഷത്തിലേറെയായി പരിചയമുള്ള അധ്യാപകസുഹൃത്തിനെ അവിടെ കണ്ടുമുട്ടാമെന്നു കരുതിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഫോൺനമ്പർ നഷ്ടപ്പെട്ടതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. അപരിചിതരായ ആരോടു ചോദിച്ച് കാര്യങ്ങൾ മനസിലാക്കുമെന്നു കരുതി കുറെ സമയം ഞങ്ങൾ അവിടെ നിന്നു. 60 70 ആളുകൾ പിരിഞ്ഞു പോകാതെ അവിടെയും ഇവിടെയും നിന്ന് എന്തൊക്കെയോ പറയുന്നു.
9 മണി കഴിഞ്ഞു. പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടി നടക്കുന്ന മട്ടില്ലല്ലോ. നമുക്ക് തിരിച്ചു പോയേക്കാം എന്നു ഞങ്ങൾ പരസ്പരം പറഞ്ഞുവെങ്കിലും അല്പസമയം കൂടി കാത്തുനിൽക്കാമെന്നു കരുതി. 40-50 പേരടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് മുറ്റത്തിനു താഴെ രണ്ടാമത്തെ തൊട്ടിയിൽ നിൽക്കുന്നതു കണ്ട് ഞങ്ങൾ അവിടെ ചെന്നുനിന്നു. അവർ പ്രതിഷേധയോഗം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക യാണെന്നു ഞങ്ങൾക്കു മനസിലായി.
വീണ്ടുമൊരല്പം കഴിഞ്ഞപ്പോൾ, കൊരട്ടിയിൽ പുരോഹിതതട്ടിപ്പിനിരയായ അറക്കൽ മോനിക്കാ തോമസ് എത്തിയിട്ടുണ്ട് എന്നു ശ്രീ മൂലേച്ചാലിൽ പറഞ്ഞതനുസരിച്ച് ഞങ്ങൾ രണ്ടുപേരും കൂടി പള്ളിമുറ്റത്തുനിൽക്കുന്ന ശ്രീമതി മോനിക്ക തോമസിന്റെ അടുത്തേയ്ക്കു നടന്നു. അപ്പോൾ എന്റെ സുഹൃത്തിന്റെ ഫോൺവിളി വന്നു. ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ട് മോനിക്കയുടെ അടുത്തേയ്ക്കു കയറിച്ചെന്നു. ഏതാണ്ട് 10 മിനിറ്റോളമായി അവിടെ നിന്നിരുന്ന മോനിക്കയുടെ അടുത്തേയ്ക്ക് ഈ സമയത്ത് മൂന്നുനാലു പേർ പാഞ്ഞു ചെന്ന് കേട്ടാലറയ്ക്കുന്ന ചീത്ത വിളിച്ചു. മോനിക്കയും മൂലേച്ചാലിലും പെട്ടെന്നു തന്നെ അവിടെ നിന്നു പിന്തിരിഞ്ഞു കാറിൽ കയറിപ്പോയി. ഇതിനിടയിൽ മദ്യപാനികൾ പോലും പറയാത്തതരം ചീത്തപറഞ്ഞുകൊണ്ട് അഞ്ചെട്ടുപേർ എന്റെ നേരെയും തിരിഞ്ഞു. ഒന്നും പ്രതികരിക്കാതെ മുൻപോട്ടു നടന്ന എന്നെ ഒരാൾ (മണ്ണയ്ക്കനാട്ട് രാജു) പിടിച്ചു നിർത്തി. മറ്റൊരാൾ എന്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. രണ്ടുമൂന്നു തവണ വലിച്ചെങ്കിലും ഞാൻ പിടിവിട്ടില്ല. (അല്പം വിലകൂടിയ ക്യാമറയും ഫ്ലാഷും അതിലുണ്ടായിരുന്നു.) എന്നെ കയ്യേറ്റം ചെയ്യുന്നതു കണ്ട് താഴെ നിന്നവർ ഓടിയെത്തി. അവരെ തടഞ്ഞു. എന്നെ രക്ഷിച്ചു. (ഇപ്പോഴും എനിക്ക് അറിയാത്ത ആ സഹോദരങ്ങൾക്ക് എന്റെ നന്ദി; ക്രിസ്തീയത അല്പമെങ്കിലും അവശേഷിക്കുന്നു എന്ന് തെളിയിച്ചല്ലൊ! മാത്രമല്ല, ഒരു അനിഷ്ടസംഭവം ഒഴിവാക്കുകയും ചെയ്തു, വളച്ചൊടിക്കാൻ നിങ്ങൾക്ക് ഒരു ചൂടുവാർത്ത നഷ്ടപ്പെട്ടെങ്കിലും!!)
പിന്നീട് ഇടവകക്കാർ തമ്മിൽ കയ്യാങ്കളിയാകുമെന്നു കണ്ട ഞാൻ, എന്നെ പ്രതി നിങ്ങൾ തമ്മിൽത്തല്ലരുത്. ഇതു നിങ്ങളുടെ പൊതുസ്വത്താണ്. ഏതെങ്കിലും പുരോഹിതന്റെയൊ മെത്രാന്റെയൊ അല്ല. എന്റെയുമല്ല. ഞാനും വികാരിയുമൊക്കെ ഇവിടെ നിന്നു പോകും. പക്ഷെ നിങ്ങൾ ഇവിടെ ജീവിക്കേണ്ടവരാണ്. മാത്രമല്ല, തമ്മിലടിച്ചും തെറിവിളിച്ചുമാണോ ക്രിസ്ത്യാനികളാണെന്നു തെളിയിക്കുന്നത്? ക്രിസ്ത്യാനി എന്ന വാക്കിന്റെ അർഥമെങ്കിലും നമ്മൾ അറിയേണ്ടെ? ഞങ്ങൾ ഈ പ്രശ്നമുണ്ടാക്കാൻ വന്നവരല്ല. ഇവിടത്തെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ വന്നതാണ്. ഞങ്ങൾക്ക് സത്യജ്വാല എന്നൊരു മാസികയുണ്ട്. അതിലേയ്ക്കാണ്. ആഗസ്റ്റിലെ മാസികയിൽ ഇവിടത്തെ സംഭവം പരാമർശിച്ചിട്ടുണ്ട്. (കപ്യാർ പ്രസിദ്ധീകരിച്ച നോട്ടിസ് ഞങ്ങൾക്ക് കിട്ടിയിരുന്നു. അതു മാസികയിൽ ചേർത്തിട്ടുണ്ട്.) നോക്കിക്കോളൂ എന്നു പറഞ്ഞ് മാസികയുടെ 50 കോപ്പികൾ കൊണ്ടു ചെന്നിരുന്നത് വിതരണം ചെയ്തു. (യോഗം നടക്കുന്നിടത്തു വിതരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.)
അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും ഒറ്റസ്വരത്തിൽ പറഞ്ഞു, ചേട്ടന്മാർ പോകരുത്. ഞങ്ങളുടെ ഈ പ്രശ്നം ലോകത്തിനു മുൻപിൽ എത്തിക്കണം. പടം എടുക്കണം. വാർത്തയും കൊടുക്കണം. മൂടുതാങ്ങികളായ കുറെപ്പേർ ചേർന്ന് ഈ സംഭവം പത്രത്തിലും ചാനലുകളിലും വരാതെ തടഞ്ഞിരിക്കുകയാണ്. നിങ്ങളെങ്കിലും തയ്യാറായല്ലോ. ഇവിടെ ഒരുത്തനും ഒന്നും ചെയ്യില്ല. അല്ലെങ്കിൽ അതൊന്നു കാണട്ടെ. അതോടെ ശാന്തത കൈവന്നു. അവർ ഞങ്ങൾക്ക് കാപ്പി വാങ്ങി തന്നു. ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തു. സംഭവിച്ചതിനു ചിലർ വന്ന് മാപ്പു പറഞ്ഞു. പിന്നീട് മോനിക്കയോടും മാപ്പു പറഞ്ഞതായി അറിഞ്ഞു.
ഞങ്ങൾ കപ്യാർ കുര്യാച്ചനോട് സംഭവം ചോദിച്ചറിഞ്ഞു. മറ്റു പലരോടും തിരക്കി. ആരും വികാരിയെക്കുറിച്ച് നല്ലതു പറഞ്ഞില്ല. പല ഇടവകയിലും പ്രശ്നമുണ്ടാക്കി പെട്ടെന്നു സ്ഥലംമാറ്റം വാങ്ങുന്ന സ്വഭാവക്കാരനാണെന്നറിയാൻ കഴിഞ്ഞു. പ്രകൃതിഭംഗി നിറഞ്ഞ കുന്നിൻചെരിവ് ഉഴുതു മറിച്ച്, 50-60 ഇഞ്ചുള്ള നൂറോളം തേക്കുകൾ പിഴുതു മാറ്റി. കുളം കുഴിച്ച് പള്ളിക്ക് കടം വരുത്തി. 270 കുടുംബങ്ങൾ മാത്രമുള്ള ഇടവകയിൽ 3 കോടി രൂപയുടെ പാരിഷ് ഹാൾ പണിയുന്നു. പിരിവിനു കണക്കില്ല. പള്ളിക്കു കണക്കൻ പോലുമില്ല. പൊതുയോഗം കൂടുന്നില്ല. കൂടിയാൽ തന്നെ, സ്വന്തം തീരുമാനം നടപ്പില്ലെന്നു കണ്ടാൽ പിരിച്ചുവിടുന്നു. തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മാത്രമേ ഇടവകക്കാർ അറിയുന്നുള്ളു. ഏകാധിപത്യം നടത്തുകയാണ്..........ഒന്നര വർഷമായി. ഞങ്ങൾ മടുത്തു.
ഇതിനിടയിൽ ധർണയ്ക്കു വേണ്ട ഒരുക്കങ്ങൾ നടന്നു. 9.40ഓടുകൂടി ശ്രീ ജോസഫ് പുതുപ്പറമ്പിൽ സാറിന്റെ (എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠസഹോദരൻ) ആമുഖപ്രസംഗത്തോടുകൂടി പ്രതിഷേധ പ്രാർഥന ആരംഭിച്ചു. ഞാൻ കുറച്ച് പടമെടുത്തു. (ശ്രി ജോർജ് മൂലെച്ചാലിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി 9.30നു തിരിച്ചു പോയി.) ഇതിനിടെ സത്യജ്വാലയുടെ സർക്കുലേഷൻ മാനേജർ ശ്രി സി.വി. സെബാസ്റ്റ്യനും എത്തിച്ചേർന്നു. ആരോ പറഞ്ഞറിഞ്ഞ് എന്റെ സുഹൃത്ത് എന്നെ തേടിയെത്തി. കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഞാനും സെബാസ്റ്റ്യനും കൂടി 11മണിയോടുകൂടി തിരികെ പോരാൻ തുടങ്ങിയെങ്കിലും ഇടവകക്കാരുടെ നിർബന്ധത്തിനു വഴങ്ങി 12 മണി വരെ അവിടെ ചെലവഴിച്ചു. 11 മണിയോടടുത്ത് പൊലീസ് എത്തി. സമരക്കാരോട് പിരിഞ്ഞു പോകണമെന്നും പ്രശ്നങ്ങൾ സർക്കിൾ/ ഡി.വൈ.എസ്.പി.യുമായി സംസാരിച്ച് പരിഹരിക്കാമെന്നും പറഞ്ഞു. അവർ അവരുടെ പള്ളിമുറ്റത്തു വികാരിക്കും വികാരി ജനറാളിനും അവരുടെ മണിയടിക്കാർക്കും നല്ല ബുദ്ധിയുണ്ടാകാൻ പ്രാർഥിക്കുക യാണെന്നും അതിനു അവർക്ക് അവകാശമുണ്ടെന്നും പറഞ്ഞതു കേട്ട് എസ്.ഐയും എഎസ്ഐയും പള്ളി മുറിയിലേയ്ക്കു പോയി. വികാരി സെബാസ്റ്റ്യൻ കറിപ്ലാക്കൾ കത്തനാരോടും വികാരി ജനറൽ പായിക്കാട്ട് കത്തനാരോടും സംസാരിച്ചു. തിരികെ പോയി. കുറെ കഴിഞ്ഞ് പൊലീസ് വീണ്ടും വന്നു; പോയി. മഴ പെയ്തതിനെത്തുടർന്ന് ഞങ്ങൾ തിരികെ പോന്നു.
ഞാനെടുത്ത വീഡിയോയും ചിത്രങ്ങളും ഇതിനെല്ലാം തെളിവാണ്.
ഇവിടെ ആരാണ് സംഘർഷമുണ്ടാക്കിയത്? ആരാണാവർക്ക് ഒത്താശ ചെയ്യുന്നത്?
ഈ പ്രശ്നം പരിഹരിക്കാതിരിക്കുന്നതുകൊണ്ട് ആർക്കാണ് ലാഭം/നഷ്ടം?
പള്ളിക്കാര്യം പൊലീസ് ഇടപെട്ടാണോ തീർക്കേണ്ടത്?അങ്ങനെയെങ്കിൽ അതു അധികാരികളുടെ കഴിവുകേടിനെയല്ലേ കാണിക്കുന്നത്?ഇടവകക്കാരെ തമ്മിൽ അടിപ്പിക്കാനാണോ വികാരി ശ്രമിക്കേണ്ടത്? അനൈക്യത്തിനും സംഘർഷത്തിനും സാഹചര്യമൊരുക്കുന്നവരെ ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റി നിർത്തേണ്ടതല്ലേ?ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ടെന്നുള്ളതുകൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ നിഷേധിക്കുന്നത് ഏകാധിപത്യപരമാണെന്നു തെളിയുന്നില്ലേ? ഇടവകക്കാർ അറിയാതെയാണോ ഇടവകക്കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടത്?
ഇരുപത്(?) അല്ല, രണ്ടു പേരാണെങ്കിലും പള്ളിമുറ്റത്തു പ്രതിഷേധിക്കാൻ ഇടയാക്കുന്നതു അധികാരികൾക്കു ഭൂഷണമാണോ? പ്രതിഷേധാർഹമായ കാര്യ്ങ്ങൾ  ഒഴിവാക്കുന്നതല്ലെ കൈകര്യം ചെയ്യുന്നതിലും എളുപ്പവും മഹത്തരവും? പള്ളി മുറ്റത്ത് എന്നല്ല എവിടെയും തെറിപറയാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുന്നതിനെ മഹത്വവൽക്കരിക്കുന്നത് ശരിയോ?
മോനിക്കയെ ഉദ്ഘാടനത്തിനു ആരു ക്ഷണിച്ചു? ക്ഷണിച്ചെങ്കിൽ അവരെ എന്തിനു ചീത്ത വിളിക്കുകയും ഓടിക്കുകയും ചെയ്തു? ആരും ക്ഷണിക്കാതെ അവർ ഉദ്ഘാടനത്തിനു വന്നതെന്നു ആരു തീരുമാനിച്ചു?
ആർഭാടവും അഹങ്കാരവും പ്രതികാരവും നിറഞ്ഞ പുരോഹിതർ ദാരിദ്ര്യത്തിന്റെയും എളിമയുടെയും ക്ഷമയുടെയും പ്രതീകമായ യേശുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്നത് തെറ്റല്ലേ?
സഭയെന്നത് മെത്രാനും പുരോഹിതനുമാണെന്നു ആരാണു പറഞ്ഞത്? സ്കൂളെന്നു പറഞ്ഞാൽ അധ്യാപകരും ഹെഡ്മാസ്റ്ററും മാത്രമാണെന്നാണോ?
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരുദ്ധർ എന്നു വിളിച്ചാൽ ആരു വകവെക്കും?
ചോദ്യങ്ങൾ ഇനിയുമുണ്ട്. ഉത്തരമാണു ദുർബലം...
പുരോഹിതർ/സന്യസ്തർ ചരിത്രം (ചാരിത്ര്യവും!) മറന്നാലും പത്രക്കാർ മറക്കാമോ? പതനത്തിനു മുൻപ് യൂറോപ്പിലും സഭാനേതൃത്വം ഇങ്ങനെ ആയിരുന്നല്ലോ!
സൂര്യനെ എത്രനാൾ പഴമുറംകൊണ്ട് മറച്ചുപിടിക്കൻ കഴിയും?! എത്രനാൾ വാർത്തകൾ മൂടിവെക്കാനൊ വളച്ചൊടിക്കാനോ കഴിയും?
പോപ്പ് ഫ്രൻസിസ് പറഞ്ഞത് തന്നെയാണ് ഞങ്ങളും പറയുന്നത്- കാലം മാറിയതു തിരിച്ചറിഞ്ഞ് നിങ്ങൾ ജനത്തോടൊപ്പം നിന്നാൽ ജനം നിങ്ങളുടെ കൂടെ നിൽക്കും.
വിനയത്തോടെ,
ജോർജ് ജോസഫ് K.,
ചെയർമാൻ, KCRM.

2013 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

സാധാരണക്കാരന്‍{ആം ആദ്മി} അവന്‍റെ അധികാരത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുകയും അത് വിനിയോഗിക്കുകയും വേണം.

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? അവരൊക്കെ വളരെ ശക്തരല്ലേ. എനിക്കെങ്ങനെ അവരെ നിയന്ത്രിക്കാന്‍ സാധിക്കും? സഹിക്കാനാകും എന്റെ വിധി. ഇതൊക്കെയാണ് സ്ഥിരമായി സാധാരണക്കാരില്‍ നിന്നു നാം കേള്‍ക്കുന്ന വാചകങ്ങള്‍. സാധാരണക്കാരന്‍ ഇപ്പോഴും വിചാരിക്കുന്നത് അവന്‍ ശക്തനല്ല അഥവാ അധികാരമില്ലാത്തവന്‍ ആണ് എന്നാണ്. അധികാരമുള്ളവരുടെ കൈകളില്‍ കിടന്നു അനുഭവിക്കുവാനാണ് അവന്റെ വിധി എന്നവന്‍ വിചാരിക്കുന്നു, അവരുടെ മേല്‍ അവനു ഒരു നിയന്ത്രണവും ഇല്ല എന്നും അവന്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം എന്തെന്നാല്‍ ഇത് ശരിയല്ല എന്നതാണ്.

ഏറ്റവും ശക്തനും അധികാരമുള്ളവനും ആയ വ്യക്തി ആണ് ആം ആദ്മി അഥവാ സാധാരണക്കാരന്‍. നിര്‍ഭാഗ്യവശാല്‍, അവന്‍ തന്റെ അവകാശങ്ങള്‍ ശരിയായി വിനിയോഗിക്കുന്നില്ല. എങ്ങനെ അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് താഴെ വിശദീകരിക്കുന്നു.

നമുക്ക് ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ(കമ്പനി) കാര്യം എടുക്കാം. ആരായിരിയ്ക്കും ഒരു കമ്പനിയിലെ ഏറ്റവും അധികാരമുള്ള വ്യക്തി. സംശയമില്ലാതെ പറയാം, അത് ആ കമ്പനിയുടെ ഉടമസ്ഥര്‍ ആയിരിയ്ക്കും. അവരായിരിയ്ക്കും കമ്പനിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അവര്‍ക്ക് തന്നെ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുവാന്‍ സാധിക്കാത്തത് കൊണ്ട് അവരെ സഹായിക്കാന്‍ അവര്‍ കുറച്ചു ജോലിക്കാരെ നിയമിക്കുന്നു. അഭിവൃദ്ധിയുള്ള ഏതൊരു കമ്പനിയിലും അതിന്റെ ഉടമസ്ഥരും ജീവനക്കാരും തമ്മില്‍ പരസ്പര പൂരകമായ ഐക്യം ഉണ്ടായിരിയ്ക്കും. അവര്‍ക്കിടയില്‍ പരസ്പര ആശ്രയം, വിശ്വാസം, അവബോധം എന്നിവ ഉണ്ടായിരിയ്ക്കും. രണ്ടു കൂട്ടരും പരസ്പരം പിന്‍തുണയ്ക്കും. ജീവനക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ ആയിരിയ്ക്കും ജോലി ചെയ്യുന്നത്. അതെ സമയം, ഏതെങ്കിലും ജീവനക്കാരന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ അല്ലാതെയോ, കമ്പിനിയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നത് ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടമസ്ഥന് ആ ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഉടമസ്ഥന്‍ നിഷ്ക്രിയനായി, ജീവനക്കാര്‍ തന്നെ അവരുടെ സ്വന്തം ഗ്രഹണശക്തി ഉപയോഗിച്ച് കമ്പനിയുടെ ആവശ്യ കാര്യങ്ങള്‍ ചെയ്യും എന്ന് വിചാരിച്ചാല്‍ എന്ത് സംഭവിക്കും. സാധാരണഗതിയില്‍, ജീവനക്കാര്‍ അവരവരുടെ സ്വന്തതാല്‍പര്യം മാത്രം നോക്കുകയും കമ്പനിയുടെയും ഉടമസ്ഥരുടെയും താല്‍പര്യത്തെ മാറ്റി നിര്‍ത്തുകയും ചെയ്യും. ഉടമസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ഒരിക്കലും നിരീക്ഷിക്കുകയില്ല എന്നവര്‍ക്ക് വിശ്വാസം വരും. വളരെയധികം ധനദുര്‍വിനിയോഗം അവിടെ ഉണ്ടാവും, അസാന്മാര്‍ഗ്ഗികമായ പല പ്രവര്‍ത്തികളും അവിടെ നടക്കും. എല്ലാറ്റിനും ഒടുവില്‍, ജീവനക്കാര്‍ തങ്ങള്‍ക്ക് വേണ്ടി സമ്പാധിക്കുക എന്ന നിലപാടില്‍ മാത്രം എത്തിച്ചേരും. കമ്പനിയും അതിന്റെ ഉടമസ്ഥരും ആയിരിയ്ക്കും പരാജിതരാവുന്നത്. കമ്പനി നഷ്ടത്തിലാവാന്‍ തുടങ്ങും. കമ്പനിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിനായി ജീവനക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെടും. നഷ്ടം നികത്തുവാന്‍ കമ്പനിയ്ക്ക് പുറമേ നിന്ന് വായ്പ എടുക്കേണ്ടി വരും. ഈ വായ്പയുടെ ഉത്തരവാധിത്വം കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും തലയില്‍ വീഴും. ജീവനക്കാര്‍ കൂടുതല്‍ ധനദുര്‍വിനിയോഗം ചെയ്യും. കമ്പനി കൂടുതല്‍ നഷ്ടത്തില്‍ ആവും. കമ്പനി കൂടുതല്‍ വായ്പ എടുക്കുന്നു. കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും ബാധ്യത കൂടി വരികയും ചെയ്യും.

ഇത് തന്നെയാണ് ഒരു "ജനാധിപത്യ രാഷ്ട്രത്തിലും" നടക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍{കമ്പനിയെ പോലെ എന്ന് കരുതുക}, ആ രാഷ്ട്രത്തിലെ ജനങ്ങള്‍{സാധാരണക്കാര്‍-ആം ആദ്മി} ആണ് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. രാഷ്ട്ര ഉടമസ്ഥര്‍ ആയ സാധാരണ ജനങ്ങള്‍ ആണ് രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത്. രാജ്യത്തിറെ പ്രവര്‍ത്തനം എല്ലാം അവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍{കമ്പനി പ്രവര്‍ത്തിക്കുന്നത് പോലെ}, അവര്‍ തങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുവാന് ജനപ്രതിനിധികളെ‍(എം.പി, എം.എല്‍.എ) തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ആണ് സാധാരണക്കാരായ ജനങ്ങളുടെ ജീവനക്കാര്‍. കമ്പനിയിലെപ്പോലെ ഇവിടെയും, പരസ്പര വിശ്വാസവും, ആശ്രയവും, അവബോധവും രാജ്യത്തെ സാധാരണ ജനങ്ങളും{ഉടമസ്ഥരും} അവര്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധികളും{ജീവനക്കാര്‍} തമ്മില്‍ ഉണ്ടെങ്കില്‍ രാജ്യം{കമ്പനിയെ പോലെ കരുതുക} നിശ്ചയമായും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അഭിവൃദ്ധിയിലേയ്ക്ക് കുതിയ്ക്കുകയും ചെയ്യും. എന്നാല്‍, കമ്പനിയുടെ ഉടമസ്ഥന്‍{ജനാധിപത്യ രാജ്യത്തെ സാധാരണ പൌരന്‍} എപ്പോള്‍ നിഷ്ക്രിയന്‍ ആകുന്നുവോ, അപ്പോള്‍ ജീവനക്കാര്‍{എം.പിമാരും എം.എല്‍.എമാരും} മേല്‍ക്കൈ നേടുകയും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഒരു മോശം കമ്പനിയെ{നേരത്തെ പ്രതിപാദിച്ചതു പോലെ} പോലെ, രാജ്യം അപകടത്തിലാവും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ധനദുര്‍വിനിയോഗം ചെയ്യും. രാജ്യം പുറമേ നിന്ന് വായ്പ എടുക്കുവാന്‍ നിര്‍ബന്ധിതമാവും. വായ്പാ കടത്തിന്‍റെ ഉത്തരവാദിത്വ ഭാരം രാജ്യത്തിന്‍റെ മേലും സാധാരണക്കാരായ പൌരന്‍മാരുടെ മേലും വന്നു വീഴും. ഈ ആവൃത്തി തുടര്‍ന്ന് കൊണ്ടേ ഇരിയ്ക്കും.

ഈ സാദ്യശ്യാഭാസത്തില്‍ നിന്നും നമ്മള്‍ക്ക് എന്ത് മനസ്സിലായി? സാധാരണക്കാരന{‍(ആം ആദ്മി} ഒരു സജീവമായ ഉടമസ്ഥന്‍ ആയി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും സാധാരണക്കാരനായ പൌരന് അറിവുണ്ടായിരിയ്ക്കണം. ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നില്ല എങ്കില്‍, സാധാരണ പൌരന് ജനപ്രതിനിധിയ്ക്കെതിരെ നടപടി എടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിയ്ക്കുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ രാജ്യവും ഒരു സഫലമായ കമ്പനിയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഉടമസ്ഥരും{സാധാരണ പൌരന്‍} കൂടാതെ ജീവനക്കാരും{തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും} തമ്മില്‍ പരസ്പര ബഹുമാനവും, അവബോധവും ഉണ്ടാവും. അത് കമ്പനിയെ{രാജ്യത്തെ} അഭിവൃദ്ധിയിലേയ്ക്ക് നയിക്കുകയും ചെയ്യും.

അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി, ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും നമുക്ക് അറിയുവാനും, നടപടി എടുക്കുവാന്‍ സാധിക്ക തക്ക വിധത്തിലുള്ള സംവിധാനങ്ങള്‍ നമുക്ക് ആവശ്യമാണ്‌. അതായത് ഇവയൊക്കെ സാധിക്കാന്‍ ജന്‍ലോക്പാല്‍ ബില്‍{അഴിമതിക്കാരെ കണ്ടെത്തി കുറ്റക്കാരെ നിശ്ചിത സമയത്തിനുള്ളില്‍ ശിക്ഷിക്കുവാനും നഷ്ടപ്പെട്ട തുക തിരികെ കണ്ടു കെട്ടാനും}, റൈറ്റ് ടു റീകാള്‍{തിരഞ്ഞെടുത്ത ജനപ്രതിനിധിയെ അയോഗ്യന്‍ എന്ന് കണ്ടാല്‍ തിരികെ വിളിക്കുവാനുള്ള അധികാരം}, റൈറ്റ് ടു റിജെക്റ്റ്{സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരായവര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുവാന്‍}, ഗ്രാമ സ്വരാജ്{തീരുമാനമെടുക്കുവാനുള്ള അധികാരത്തില്‍ അതാതു പ്രദേശത്തെ പൌരന്‍മാര്‍ക്കുള്ള അവകാശം} തുടങ്ങിയവയാണ് ആ സംവിധാനങ്ങള്‍.
വരൂ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ട് ഇവ നേടുവാനായി രാജ്യത്തിന്‍റെ മുക്കിലും മൂലയിലും വരെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി നമുക്കൊത്തു ചേരാം. നമുക്കിത് ചെയ്യാന്‍ സാധിക്കും, അതിനു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും മാറ്റം ഉണ്ടാകും.
ജയ്ഹിന്ദ്‌ !!!

2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച




കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ രേഖകള്‍ 

അപ്രത്യക്ഷമായിരിക്കുന്നു. 

കല്‍ക്കരിപ്പാടം  അനുവദിച്ചത്തിന്റെ രേഖകള് ഇല്ല. 

ആരൊക്കെയാണ് അപേക്ഷ കൊടുത്തത് 

എന്നതിന്‍റെ രേഖകളും ഇല്ല. 

ഇനി നാളെ കല്‍ക്കരിപ്പാടമേ ഇല്ല അതിനാല്‍ 

അഴിമതി നടന്നിട്ടുമില്ല എന്ന് പൊതു ജനം കേള്‍ക്കേണ്ടി വരും.

CBI Officials are not being able find the records of the recommendation made by Cong MP Darda.

This could be huge embarrassment in store for the UPA II government as sensational disclosures in Coalgate have surfaced. It has now come to light that not only files and records of applications for 45 coal blocks allocated from 1993 to 2005 are untraceable but also recommendations made by Congress MP Vijay Darda and forwarded by the Prime Minister’s Office for the Bander block have gone missing.

In addition, records of 157 private companies which applied for but were not allocated blocks are missing. A number of records and documents pertaining to meetings of the Screening Committee are also missing, it was revealed at a meeting of the Search Committee constituted by the Centre following a Supreme Court directive to furnish all missing records and files to the CBI.

According to the minutes of the Search Committee meeting held on July 16 and issued on July 29, which are accessed by The Hindu, officials could not find the records of the recommendation made by Mr. Darda and forwarded by the PMO for the Bander block allocated to AMR Iron and Steel Ltd.

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

UNITE & FIGHT FOR THE PROTECTION OF RTI ACT.

Joy Paul Puthussery
 Dear friends,

            The day RTI Act came into existence the (12th October 2005), the politicians and political parties in power at the Centre and the States were trying to sabotage it. They found it an impediment in their plunder of public coffers. Only because of the alertness of the public spirited persons and particularly the RTI activists the Act is still in force without much damage. One cannot deny the fact that the credit for implementing this act goes to the UPA and the National Advisory Council and its members like Aruna Roy.
           
            But subsequently our Prime Minister himself found this act an inconvenience  when terrible corrupt deeds were brought to light, thanks to the RTI activists. P.M. had to publically state, “ A situation in which a public authority is flooded with requests for information having no bearing on public interest is something not desirable”. He couldn’t comprehend the fact that public are in a better position to decide what is in its interest. Taking a cue from the PM, the Director General of Standing Conference of Public Sector Enterprises U.D. Choubey said, “ The GDP would have grown by another 2 per cent if there would have been no RTI Act.”

            The recent decree of the Central Information Commission that political parties also must be considered as public authority and must be accountable under RTI Act  has shocked the political parties, right, left and central and they have united their cry to amend the act to exclude political parties from its purview..

The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue. The amendment will be presented before parliament today.
The proposed amendment  states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law. “Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.

            When this rare unity among political parties is seen the inescapable conclusion once can draw is that the harsh glare of openness is scaring them. My appeal to all right thinking persons who would like to see probity and openness in the political scenario must unite and fight for the protection of RTI Act.

Regards,
Joy Paul Puthussery

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

Dear friends,

Recently we witnessed a rarest of rare incident – all political parties in India agreeing on one subject, the necessity of political parties to be excluded from the purview of Right to Information Act.  Only in the case of hike of salary and perks of Members of Parliament such rare unity had been witnessed in the past.
The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue.
The proposed amendment, to be placed before Parliament, states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law.
“Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.
The Truth is crystal clear to those citizens who try to understand the political significance of the decision.
We all know that the coffers of political parties are filled liberally by the black money of the Industrialists and Corporate houses. The Congress and BJP are the main beneficiaries. The others also get their deserving share. Comparatively left parties get nominal share of this booty. So I fail to understand why they also object the decision of the Central Information Panel. The fear of the political parties is that once they come under RTI Act the details of the donation will have to be publicly revealed and this may lead to the drying up of this unlimited source of black money. For the coming Lok Sabha election BJP will get more corporate money than the Congress since they will be more than eager to bet more money on the new race horse, their darling Narendra Modi.
As long as the people remain mere spectators, the political parties will do whatever they like.
Regards,
Joy Paul Puthussery

പ്രിയപ്പെട്ട സാധാരണക്കാരാ,

കേരള സംസ്ഥാന സമിതി

നമ്മളെല്ലാം ഒരു നല്ല ഉദ്ദേശത്തിനായാണ് ഒരുമിച്ചത് - ആ ഉദ്ദേശം ഒരു വെല്ലുവിളിയാണ്, എന്നാല്‍ അതെ സമയം രാജ്യത്തിന്‍റെ ഭാവി വീക്ഷകോണില്‍ അത് വളരെ പ്രബലമായതുമാണ്.

നാളിതു വരെയും നമ്മള്‍ നമ്മളുടെ പ്രതിനിധികളെ പാര്‍ലിമെന്റിലേയ്ക്കും, നിയമസഭയിലെയ്ക്കും വളരെ നല്ല വിശ്വാസത്തോടെയാണ് തിരഞ്ഞെടുത്തിരുന്നത്. നമ്മള്‍ കരുതിയിരുന്നത് ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, നമ്മളുടെ കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടാകും, നമ്മളുടെ വിഷമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും എന്നൊക്കെയാണ്. എന്നാല്‍ സമയം കടന്നു പോയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്തു വിട്ടവരെക്കുറിച്ച് വളരെ കുറച്ചു താത്‌പര്യം മാത്രം ഉള്ളൂ എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് അവരുടെ പാര്‍ട്ടിയെക്കുറിച്ചും, ഹൈക്കമാന്‍ഡിനെക്കുറിച്ചും, അവരുടെ പങ്കാളികളെക്കുറിച്ചും, സഹപ്രവര്‍ത്തകരെക്കുറിച്ചും മാത്രമേ ഉത്‌കണ്‌ഠ ഉള്ളൂ. പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഭരണ-പ്രതി പക്ഷമായിട്ട് പെരുമാറുമെങ്കിലും, മറയ്ക്ക് പിന്നില്‍ അവര്‍ രഹസ്യധാരണയിലുടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എല്ലാവരും ഒന്നായി ഒരേസമയം ആസൂത്രണം ചെയ്താണ് ഉപായങ്ങള്‍ നടപ്പാക്കുന്നത്. നമ്മള്‍ സാധാരണക്കാര്‍(ആം ആദ്മി), വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കപ്പെടുകയാണ്.
ഇനി, നമ്മള്‍ക്ക് ഇതൊരിക്കലും സഹിക്കാനാവില്ല. തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പോരാടേണ്ടിയിരിക്കുന്നു എന്ന് സാധാരണക്കാരന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ സുഹൃത്തുക്കളെ, ഈ രാജ്യത്തെ എല്ലാ സാധാരണക്കാരും ഒരുമിച്ച് കൂടി പോരാടുവാന്‍ സമയമായ്, നീതിക്ക് വേണ്ടി പോരാടുവാന്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുവാന്‍. നമ്മള്‍ പോരാടുന്നത് തുണ്ടുതുണ്ടായ ചെറിയ കൂട്ടമായിട്ടണെങ്കില്‍, അത് നമ്മുടെ പോരാട്ടത്തെ ദുര്‍ബ്ബലമാക്കും. എതിരാളികള്‍ അവര്‍ എണ്ണത്തില്‍ നമ്മള്‍ സാധാരണക്കാരെക്കാള്‍ കുറവാണെങ്കിലും അത്യന്ത്യം സംഘടിതമായാണ്‌ നിലകൊള്ളുന്നത്. ഈ അവസരത്തില്‍, നമ്മളെല്ലാവരും ഒരു കുടക്കീഴില്‍ ആകേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി) ആ കുട ആണ്. എഎപി എന്‍റെ പാര്‍ട്ടി അല്ല, നിന്‍റെ പാര്‍ട്ടി അല്ല, ഇത് നമ്മളുടെ പാര്‍ട്ടി ആണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടി ആണ്.
ഈ കാലയളവത്രയും നമ്മള്‍ ഒരു പാഠം പഠിച്ചു. നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നമുക്ക് വേണ്ടി പണി എടുക്കുന്നു എന്ന് നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്, കാരണം നമ്മളാണ് അവര്‍ക്ക് വേതനം കൊടുക്കുന്നത്. ഈ രാജ്യത്തെ ഓരോരോ സാധാരണക്കാരനും ആണ് രാജ്യത്തെ ഓരോ എം.പി യുടെയും എം.എല്‍.എ യുടെയും വേതനം നല്‍കുന്നത്. നമ്മളാണ് ഇവരുടെ യജമാനന്മാര്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ കടമകളെക്കുറിച്ച് ബോധോദയം ഉണ്ടായി അവര്‍ സാധാരണക്കാരനെ സേവിക്കാന്‍ തുടങ്ങും എന്ന് നമുക്ക് കരുതാനാവില്ല. എന്നാല്‍ സാധാരണക്കാരന് വേണ്ടി പണി എടുക്കുവാന്‍ ജനപ്രതിനിധികളെ നിര്‍ബന്ധിതമാക്കുന്ന ഒരു വ്യവസ്ഥിതി നിര്‍മ്മിക്കാന്‍ ഉറപ്പായും നമ്മള്‍ക്ക് പഥമപങ്ക് വഹിക്കുവാന്‍ കഴിയും. നിലവിലെ വ്യവസ്ഥിതിയില്‍ ജന്‍ലോക്പാല്‍, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു രേജ്ക്റ്റ്, ഗ്രാമ സ്വരാജ് ഇങ്ങനെ കുറച്ചു നല്ല മാറ്റങ്ങളിലൂടെ ഇത് നമുക്ക് ഉറപ്പു വരുത്തുവാന്‍ കഴിയും.
ആകയാല്‍ സുഹൃത്തുക്കളെ, ഓരോ സാധാരണക്കാരനും ഈ തീവ്യയത്നത്തില്‍ അംഗമാവുകയും അവരവര്‍ക്കാവും വിധത്തില്‍ സംഭാവാന നല്‍കുകയും ചെയ്യണം. സംഭാവന എന്നത് കൊണ്ട് സാമ്പത്തിക സംഭാവന എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംഭാവന ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍ സമാനമായി ഒരു സാധാരണക്കാരനും അവന്റെ സമയവും ഊര്‍ജ്ജവും ഈ പോരാട്ടത്തിലേയ്ക്ക് നിക്ഷേപിക്കെണ്ടതുണ്ട്. ഓരോ വ്യക്തിയ്ക്കും പല മാര്‍ഗ്ഗത്തിലൂടെ ഇതില്‍ അണിചേരാം -
1.    നിങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. മീറ്റിങ്ങുകളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ദയവായി അതാതു ജില്ലയിലെ ഉത്തരവാദിത്വമുള്ള വ്യക്തികളെ ബന്ധപ്പെടുക. അതാതു ജില്ലയിലെ ഉത്തരവാദിത്വ വ്യക്തികളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ താഴെ കൊടുത്തിട്ടുണ്ട്.
2.    കുറച്ചു പേര്‍(6-10) അടങ്ങുന്ന ചെറിയ യോഗങ്ങള്‍ നിങ്ങളുട സ്ഥലത്തോ പരിസരങ്ങളിലോ ചേരാവുന്നതാണ്. തുടക്കത്തില്‍ യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, നിങ്ങള്ക്ക് അതാതു ജില്ല സമിതിയെ അറിയിക്കാവുന്നതാണ്, യോഗം സംഘടിപ്പിക്കുവാന്‍ ഏതെങ്കിലും വ്യക്തി വരുന്നതായിരിയ്ക്കും. കുറച്ചു നാളുകള്‍ക്കുള്ളില്‍, യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൈവരിക്കാവുന്നതാണ്‌.
3.    നിങ്ങളുടെ സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാടും, അജണ്ടയും നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അഴിമതിയുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനുള്ള ഈ രണ്ടാം സ്വാതന്ത്യ്ര സമരത്തില്‍ ഭാഗമാകുവാന്‍ അവരെ പ്രചോദിപ്പിക്കാവുന്നതാണ്.
4.    നിങ്ങള്‍ക്ക് പ്രചോദകമായ ലേഖനങ്ങള്‍ എഴുതി വെബ്സൈറ്റിലോ, ഫേസ്ബുക്ക്‌ പേജിലോ പോസ്റ്റ്‌ ചെയ്യാവുന്നതാണ്. സാധിക്കുന്ന മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
5.    നിങ്ങളുടെ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ ഉപയോഗിച്ച് പൊതുവേദികളില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു രാഷ്‌ട്രീയടിസ്ഥാനം ഉണ്ടാക്കുവാന്‍ സഹായിക്കാവുന്നതാണ്.
6.    ഓരോ സാധാരണക്കാരനും ആം ആദ്മി പാര്‍ട്ടി എന്ന മുദ്രയുടെ പ്രതിപുരുഷന്‍ ആയി മാറേണ്ടതാണ്. ഒരു കാര്യം ശ്രദ്ദിക്കേണ്ടത് ഇത് ഒരു കൂട്ടായ ഉത്തരവാദിത്വം ആണ് എന്നുള്ളതാണ്, അതിനാല്‍ നാം എല്ലാവരും ഇതിനായി ഒരുമിക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ സവിശേഷ ഗുണം ഉണ്ടാകും, നമ്മള്‍ അത്തരം ഗുണങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കഴിവിന്റെ പരമാവധി ഉപയോഗപ്രദമാകുന്ന വിധത്തില്‍ വിനിയോഗിക്കേണ്ടതാണ്.
ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ ഇവരാണ് -
കണ്ണൂര്‍/കാസര്‍ഗോഡ്‌ - മനോഹര്‍ ആരെന്‍ - 9961006789
കോഴിക്കോട്/വയനാട് - കെ. പി രതീഷ്‌ - 9895007763
പാലക്കാട്/മലപ്പുറം - കാര്‍ത്തികേയന്‍ ദാമോദരന്‍ - 9037091370
തൃശൂര്‍ - സുനില്‍ ജോര്‍ജ്ജ് - 9562244201
എറണാകുളം - സബരീഷ് പി. എ - 9496470793
കോട്ടയം/ഇടുക്കി - അനില്‍ ഐക്കര - 9447001806 ;
ഗോപാലകൃഷ്ണ പണിക്കര്‍ - 9946981882 
ആലപ്പുഴ - രാജേഷ്‌ ഭരത് - 9447590638
പത്തനംതിട്ട - ഹരിലാല്‍ - 9946796454
കൊല്ലം - ദീപാലക്ഷ്മി - 8714198635
തിരുവനന്തപുരം - റായിമോള്‍ -  9446900593 ;
സുരേഷ് കുമാര്‍ - 9744507150
മഹത്തായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒത്തുചേരാം,
ജയ്‌ഹിന്ദ് !!!!!
ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന സമിതി.

2013 ജൂലൈ 19, വെള്ളിയാഴ്‌ച

We shall overcome!

Arvind Kejriwal Dear Friend,

What has happened in the last few weeks to the Aam Aadmi Party (AAP) family is very distressing, but it also makes us more determined than ever before to change this rotten system. We call it the AAP family because of the tight bonds of love that exist in this family -- caring for each other, caring for the community and selfless sacrifice for the nation. process.

In the last few weeks, many of our volunteers were unlawfully and brutally beaten by the Delhi police for exercising their constitutional right to protest against police inaction in registering the FIR in a rape case; Ex Lekhpal of Lalitpur and co-coordinator of AAP, Brijlal, who was fighting against land grab and sand mafia was murdered; and now our valiant fighter- RTI activist and AAP candidate from Seemapuri, Santosh Koli has been hit by a car and is fighting for her life. We are all praying for her speedy recovery.

Friends, our enemies have no clue about the strength of the AAP family as they have only associated with paid workers. Every such incident only increases the resolve of our patriotic volunteers.

But, to combat these entrenched powers that rely on muscle power and a divisive agenda, we need clean, honest money. Make a Donation to your party today. Also, do spread this message to your family and friends,so that they too can participate. I think that there has never been a more opportune time than the present to overthrow the corrupt and usher in a participative, transparent and accountable government.India can wait no more.

You can donate online through national or international debit or credit cards or internet banking OR send a DD or cheque in favour of "Aam Aadmi Party" at the following address:
A-119, Kaushambi, Ghaziabad – 201010, UP.

My video, also present on the donation page, confirms the authenticity of this email.
Jai Hind.

Warm Regards,
Arvind Kejriwal
Join us