2014, ജനുവരി 29, ബുധനാഴ്‌ച

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?-:Marunadan Malayali:

Central Government plans for FDI deposit scheme in Agricultural fields
കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ അതികായന്മാര്‍ക്ക് കടന്നുവരാന്‍ വഴിതുറക്കുന്നതാകും ഇത്. നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നഗരവികസന മന്ത്രി കമൽനാഥ്, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

പുതിയ നിര്‍ദേശത്തിന് അനുസൃതമായി എഫ്.ഡി. ഐ ചട്ടം ഭേദഗതി ചെയ്യുóതിന്റെ വഴികള്‍ ഉപസമിതി നിര്‍ദേശിക്കും. ടൗണ്‍ഷിപ്പുകള്‍ , ഹൗസിങ് കോളനികള്‍ എന്നിവക്കെല്ലാം പൂര്‍ണതോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് ഇതിനകം തന്നെ അനുവാദമുണ്ട്. പക്ഷേ, ഇതിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. എന്നാല്‍, വന്‍കിടക്കാര്‍ കൃഷിഭൂമിയും ഇത്തരത്തില്‍ അനധികൃതമായി വാങ്ങുന്നുവെന്നത് വിസ്മരിക്കാനാകില്ല. 

നഗരവികസനത്തിന് ഇപ്പോള്‍ തന്നെ കൃഷിഭൂമി ഏറ്റെടുക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് എഫ്.ഡി.ഐ നിക്ഷേപം സ്വീകരിക്കാമെന്ന നിര്‍ദേശം നഗരവികസനമന്ത്രാലയം മുന്നോട്ടുവെച്ചത്. വിദേശ സംരംഭകരെ അനുവദിച്ചാല്‍ നഗര വികസനത്തിനും ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും കൂടുതല്‍ ധനസമാഹരണം നടത്താനാവും.

കൃഷിഭൂമിയില്‍ എഫ്.ഡി.ഐക്ക് പൂര്‍ണ നിരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദേശ നിക്ഷേപരെ ഒഴിച്ചാല്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കു കൂടി കൃഷിഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി വായ്പ ലഭിക്കില്ല. അത്തരത്തിലാണ് നിലവിലുള്ള ഇന്ത്യന്‍ ബാങ്കിങ് ചട്ടം. വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നതും. ഭൂമിയുടെ ഊഹക്കച്ചവടവും തിരിമറി ലാഭവുമൊക്കെ തടഞ്ഞ്, വില ഊതിപ്പെരുപ്പിക്കുന്നതു തടയാനും കൃഷിഭൂമി സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


ഭൂമി വിദേശ സംരംഭകര്‍ ഏറ്റെടുത്താല്‍ പോലും അതിന്റെ വഴിവിട്ട ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന വാദമുഖം നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, വ്യവസായ നയ പ്രോല്‍സാഹന വകുപ്പ് ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

ഇക്കാര്യത്തില്‍ സര്‍ക്കാറില്‍തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ ഉപസമിതിയെ വെക്കാന്‍ തീരുമാനിച്ചത്. നിര്‍മാണമേഖലയില്‍ എഫ്.ഡി.ഐ ചട്ടങ്ങള്‍ ഉദാരമാക്കണമെന്ന മറ്റൊരു നിര്‍ദേശത്തിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
-:Marunadan Malayali:- - Central Government plans for FDI deposit scheme in Agricultural fields:



'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ